Don't Miss!
- News ഹോർലിക്സ് ഇനി 'ഹെൽത്ത് ഡ്രിങ്കല്ല'; ഹെൽത്ത് ലേബൽ ഒഴിവാക്കി, മാറ്റംവരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ
- Automobiles ഐപിഎല്‍ ശമ്പളം 16 കോടി, ബിസിസിഐ നല്‍കുന്നത് 7 കോടി; എന്നിട്ടും രോഹിത് ശര്‍മ കറങ്ങുന്നത് മാരുതി കാറില്‍
- Lifestyle വിട്ടുമാറാതെ രോഗം അലട്ടുന്നോ, കുടുംബത്തില്‍ വാസ്തുദോഷമുണ്ടാവാം
- Finance 7000 രൂപ നിക്ഷേപിക്കാനുണ്ടോ? 12 ലക്ഷം റിട്ടേൺസ് നേടാം, കൂടുതൽ അറിയാം...
- Sports T20 World Cup 2024: ഹാര്‍ദിക് വേണ്ട! പകരം ദുബെ, സഞ്ജു ടീമില്‍; ഇതാ ഭാജിയുടെ 15 അംഗ സ്ക്വാഡ്
- Technology മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
എണ്‍പതുകളില്‍ പാളിച്ചകളുണ്ടായി: അനൂപ്
സിനിമയുടെ സൗന്ദര്യവും രീതി ശാസ്ത്രവും ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യുന്ന ഈ ചെറുപ്പക്കാരന് സിനിമ കേവലം ഒരു അഭിനിവേശമല്ല. കെ.കെ ഹരിദാസിന്റെ പുതിയചിത്രമായ ജോസേട്ടന്റെ ഹീറോയുടെ കോഴിക്കോട്ടെ ലൊക്കേഷനിലാണ് അനൂപ് ഇപ്പോഴുള്ളത്. സിനിമാ രംഗത്തെക്കുറിച്ചും തന്റെ പദ്ധതികളെക്കുറിച്ചും അനൂപ് സംസാരിക്കുന്നു.
1 അവാര്‍ഡുകള്‍ കുറയുന്നു എന്നതിനപ്പുറം മലയാളസിനിമയ്ക്ക് ഇന്ത്യന്‍ സിനമയില്‍ പ്രാധാന്യം കുറയുന്നുണ്ടോ?
അനൂപ്: ഒരിക്കലും അങ്ങിനെ തോന്നിയിട്ടില്ല. എക്കാലത്തും മലയാളത്തില്‍ മികച്ച സിനിമകള്‍ വന്നിട്ടുണ്ട്. പിന്നെ നമ്മുടെ ശീലമാണ് പഴയതെല്ലാം നല്ലത് പുതിയതെല്ലാം മോശമെന്ന് പറയുകയെന്നത്. എപ്പോഴും എയ്റ്റീസിലെ ഗോള്‍ഡന്‍ എയ്ജ് എടുത്തിടും. സത്യത്തില്‍ സിനിമയില്‍ ഒരുപാട് പാളിച്ചകള്‍ സംഭവിച്ച സമയമാണത്.
സിനിമയുടെ മെച്ചൂരിറ്റി പീരിയഡ് എന്നുപറയുന്നത് കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കുള്ളിലാണ് ഇപ്പോള്‍ ഒരു
മദ്ധ്യവയസ്സിലെത്തിയ മലയാളസിനിമ. എണ്‍പതുകളില്‍ ഒരു ബ്രിഡ്ജ് ലെവലിലായിരുന്നു എന്നു പറയുന്നതാവും കൂടുതല്‍ ശരി എന്നു തോന്നുന്നു.
2 എണ്‍പതുകളില്‍ പ്രതിഭകളുടെ ഒരു തിരക്ക് മലയാളസിനിമയില്‍ ഉണ്ടായിരുന്നില്ലേ?
അനൂപ്: ശരിയാണ്. എയ്റ്റീസില്‍ പ്രതിഭകളുമുണ്ട് നല്ല സിനിമകളുമുണ്ട്. പക്ഷേ മികച്ച സിനിമകളെയൊക്കെ ജനങ്ങള്‍ നിരാകരിച്ചിരുന്നു. പ്രേക്ഷകര്‍ അത്രമേല്‍ സിനിമയോട് അറ്റാച്ച്ഡ്
ആയിരുന്നില്ല. തൊണ്ണൂറുകളോടെ ലോഹിയേട്ടന് വന്നു സത്യേട്ടന്റേയും ഭരതേട്ടന്റേയും മികച്ച ചിത്രങ്ങള്‍ ഉണ്ടായി. ഈ സിനിമകളൊക്കെയും പ്രേക്ഷകന് തുറന്ന മനസ്സോടെ സ്വീകരിച്ചു.
3 ഇപ്പോള്‍ മലയാളസിനിമയ്ക്ക് നല്ല കാലമാണെന്ന് തോന്നുന്നു?
അനൂപ്: എക്സാറ്റ്ലി, പാസഞ്ചര്‍, പ്രാഞ്ചിയേട്ടന്, ട്രാഫിക്ക്, മേരിക്കുണ്ടൊരു കുഞ്ഞാട്, നീലത്താമര, ഇപ്പോള്‍ സാള്‍ട്ട്& പെപ്പര്‍ അങ്ങനെ എത്രയോ നല്ലചിത്രങ്ങളുണ്ട്. അവയ്ക്ക് നല്ല ഓഡിയന്‍സ് സപ്പോര്‍ട്ടുമുണ്ട്. തീര്‍ച്ചയായും മലയാളസിനിമ ഇന്റലിജന്റായ വഴിക്കു തന്നെയാണ് മുന്നോട്ട് പോകുന്നത്.
അടുത്ത പേജില്‍
-
ഞാന്‍ ഗെയിം കളിക്കുന്നില്ലേ? സിജോയോട് ജാസ്മിന്; നാണം കെടുത്തി ബിഗ് ബോസും കൂകി വിളിച്ച് വീട്ടുകാരും
-
ഞാൻ നടിയാണെന്ന് മറന്നു, ഓടിപ്പോയി കെട്ടിപ്പിടിച്ചു; ഉടനെ ശ്രീദേവി എന്നോട് പറഞ്ഞത്; ഉർവശിയുടെ വാക്കുകൾ
-
നെഗറ്റീവെന്ന് അറിഞ്ഞിട്ടും തള്ളിപ്പറയാതെ ജാസ്മിന്; ചൂഷണം ചെയ്ത് ഗബ്രി; കല്ലേറ് മുഴുവന്‍ ജാസ്മിന്!