Don't Miss!
- Lifestyle ജോലിയില്‍ പതിവായി പ്രശ്നങ്ങളോ? വിചാരിച്ച പോലെ ഒന്നും നടക്കുന്നില്ലേ? വാസ്തുവിലുണ്ട് പരിഹാരം
- News പേഴ്സണൽ ലോൺ കൈയെത്തും ദൂരത്ത്; കെഎസ്എഫ്ഇ ഇല്ലേ പിന്നെന്തിന് ടെൻഷൻ, പലിശ ഇത്രയും കുറവോ?
- Technology കിട്ടുക കല്ലേറോ, പൂച്ചെണ്ടോ? യുദ്ധഭൂമിയിൽ പുതിയ ഭടന്മാർ! HMD പൾസ് സീരീസ് ലോഞ്ച് ചെയ്തു
- Finance വിലയിലെ ചാഞ്ചാട്ടം തുടർന്ന് സ്വർണം, ഇന്ന് നേരിയ കുറവുണ്ട്, വരും ദിവസങ്ങളിലും വില കുറഞ്ഞേക്കും
- Sports T20 World Cup 2024: സഞ്ജുവിന് നീതി വേണം, ലോകകപ്പില്‍ സീറ്റ് നല്‍കൂ; ആവശ്യപ്പെട്ട് തരൂര്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
- Automobiles ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ
ഭ്രമരത്തിലെ അവിശ്വസനീയത എന്തെന്ന് നിര്‍മാതാവ്
ഭ്രമരത്തിന്റെ കഥയില്‍ അവിശ്വസനീയത എവിടെയാണെന്നു ജൂറി വെളിപ്പെടുത്തണമെന്ന്നിര്മാതാവ് രാജു മല്യത്ത് ആവശ്യപ്പെട്ടു. വിശ്വസിക്കാവുന്ന കഥകളേ സിനിമയാക്കാവൂ എന്നാണെങ്കില്‍ ലോക ക്ലാസിക്കുകളില്‍ പലതിനെയും തള്ളിപ്പറയേണ്ടിവരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സിനിമ കല്പിത കഥയാണ്. സംവിധായകന്റെ മനസ്സിലുള്ളത് പ്രേക്ഷകരില്‍ എത്തിക്കാന്‍ വ്യത്യസ്ത ശൈലി ഉപയോഗിച്ചോ, അതു വിജയം കണ്ടോ എന്നൊക്കെയാണു നോക്കേണ്ടത്. ചെറിയൊരു തന്തുവില്നിന്നാണു കഥ രൂപപ്പെടുന്നത്. അതു പ്രേക്ഷകര്‍ വശ്വസിച്ചാല് മതിയെന്നും അദ്ദേഹം പറഞ്ഞു.
പഴശ്ശിരാജയില്‍ പത്മപ്രിയ അവതരിപ്പിയ്ക്കുന്ന കഥാപാത്രം കാട്ടുവള്ളിയില്‍ തൂങ്ങി ചാടുന്നതും മറ്റും കാണിക്കുന്നുണ്ട്. അതെല്ലാം വിശ്വസനീയമാണോയെന്ന് രാജു മല്യത്ത് ചോദിച്ചു.
ജനം ഇഷ്ടപ്പെടുകയും പല പുരസ്ക്കാരങ്ങള്‍ നേടുകയും ചെയ്ത ചിത്രമാണ് ഭ്രമരം. മോഹന്‍ലാലിന്റെ മികച്ച പ്രകടനവും അതിലുണ്ട്. സിനിമയുടെ വിശ്വസനീയത നോക്കിയല്ലല്ലോ നടന്റെ അഭിനയത്തെ പരിഗണിയ്ക്കേണ്ടത്.
എല്ലാത്തിനോടും ക്ഷമിക്കുക എന്നതാണ് ഏറ്റവും വലിയ ആയുധമെന്ന നല്ല സന്ദേശം ഭ്രമരം നല്‍കുന്നുണ്ട്. അതൊന്നും ജൂറി കണ്ടില്ല. തങ്ങളൊഴിച്ച് മറ്റുള്ളവരെല്ലാം വിഡ്ഢികളാണ് എന്നാണോ ജൂറി അംഗങ്ങള്‍ കരുതുന്നത്. ഇത്തരം പ്രതികൂല പരാമര്‍ശങ്ങള്‍ നല്ല സിനിമ സൃഷ്ടിക്കാനുള്ള താത്പര്യം നഷ്ടപ്പെടുത്തുമെന്ന് രാജു മല്യത്ത് ചൂണ്ടിക്കാട്ടി.
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!
-
കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'