Don't Miss!
- News ഇറാന്റെ ആണവ നഗരം വിറച്ചു; ഡ്രോണുകള്‍ വെടിവച്ചിട്ട് സൈന്യം... എണ്ണവില കുതിക്കുന്നു
- Finance 485 കോടിയുടെ ഏറ്റെടുക്കൽ, ഓഹരി വിലയിൽ കുതിപ്പുമായി ഐടിസി, ഇപ്പോൾ വാങ്ങിയാൽ നേട്ടമാകുമോ...?
- Lifestyle വൃത്തിയുള്ള തലയോട്ടി, മുടി വളര്‍ച്ച ഉറപ്പ്; ഈ നാച്ചുറല്‍ സ്ക്രബ് നല്‍കും ഗുണം
- Automobiles ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
- Sports IPL 2024: അവസാന ഓവര്‍ ആര്‍ക്ക്? ഹാര്‍ദിക്കിന്റെ പ്ലാന്‍ മദ്വാളല്ല; നിര്‍ണ്ണായകമായത് രോഹിത്
- Technology ഗ്ലാമറിന് ഗ്ലാമർ, കഴിവിന് കഴിവ്... ഇതാണ് സ്മാർട്ട്ഫോൺ! സോണി ക്യാമറകളുമായി ഒരു വിവോ 5ജി ഫോൺ
പിണക്കം, ഭരത്ചന്ദ്രനാവാന്‍ ഗോപിയില്ല?
യെസ് ഐ ഹാവ് ആന്‍ എക്സ്ട്രാ ബോണ്‍, ഒരെല്ല് കൂടുതലാണെനിയ്ക്ക്- ഇങ്ങനെയൊരു ഇടിവെട്ട് ഡയലോഗ് പറയാന്‍ തേവള്ളി പറമ്പില്‍ ജോസഫ് അലക്സ് വീണ്ടും വരികയാണ്. മമ്മൂട്ടിയുടെ കലക്ടര്‍ കഥാപാത്രത്തെ പ്രേക്ഷകര്‍ ഇപ്പോഴും ഓര്‍ക്കുന്നതിന് കാരണം സിനിമയിലെ തകര്‍പ്പന്‍ ഡയലോഗുകള്‍ തന്നെ.
അതേ സമയം കിങിനും ഒരുപടി മേലെ നില്‍ക്കുമെന്ന് പറയാവുന്ന കമ്മീഷണറിലെ ഭരത് ചന്ദ്രനെ അവതരിപ്പിയ്ക്കാന്‍ സുരേഷ് ഗോപി ഉണ്ടാവില്ലെന്നത് താരത്തിന്റെ ആരാധകരെ നിരാശപ്പെടുത്തുമെന്ന കാര്യമുറപ്പാണ്. മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മില്‍ ഏറെക്കാലമായി തുടരുന്ന പിണക്കം തന്നെയാണ് ഇവര്‍ ഒന്നിയ്ക്കാനുള്ള സാധ്യതകള്‍ ഇല്ലാതാക്കിയതെന്നാണ് സൂചനകള്‍.
ഇതാദ്യമായല്ല, സുരേഷ് ഗോപി ഒരു മമ്മൂട്ടി ചിത്രത്തില്‍ നിന്നും പിന്മാറുന്നത്. ചരിത്രം സൃഷ്ടിച്ച പഴശ്ശിരാജയില്‍ നിന്നും ഇതേ കാരണങ്ങളാല്‍ സുരേഷ് ഗോപി പിന്മാറിയിരുന്നു. പകരമെത്തിയ ശരത് കുമാര്‍ നേടിയ പേരും പെരുമയും യാഥാര്‍ത്ഥ്യമായി നില്‍ക്കെ തന്നെയാണ് ഈ വന്‍ പ്രൊജക്ട് സുരേഷ് ഗോപി ഉപേക്ഷിയ്ക്കുന്നത്.
സുരേഷ് ഗോപിയുടെ സൂപ്പര്‍താര പദവി അരക്കിട്ടുറപ്പിച്ച ഭരത് ചന്ദ്രനെ ഏറ്റെടുക്കാനുള്ള ഭാഗ്യം ലഭിച്ചിരിയ്ക്കുന്നത് പൃഥ്വിരാജിനാണ്. ഒരുപക്ഷേ ഭരത് ചന്ദ്രന് ഈ നടന്റെ ഭാഗ്യമായി മാറിയാലും ആരും അദ്ഭുതപ്പെടേണ്ട. കളക്ഷന്‍ റെക്കാര്‍ഡുകള്‍ തിരുത്തിക്കുറിച്ച പോക്കിരിരാജയ്ക്ക ശേഷം മമ്മൂട്ടിയും പൃഥ്വിയും ഒന്നിയ്ക്കുന്ന സിനിമ ബോക്സ് ഓഫീസില്‍ പുതിയൊരു വിജയഗാഥ തന്നെ സൃഷ്ടിച്ചേക്കാം.
ആന്റോ ജോസഫ് നിര്‍മ്മിയ്ക്കുന്ന ദ കിങ് ആന്റ് ദ കമ്മീഷണര്‍ വിതരണത്തിനെത്തിയ്ക്കുന്നത് മമ്മൂട്ടിയുടെ പ്ലേഹൗസാണ്. ഹൈദരാബാദ്, ദില്ലി, കൊച്ചി എന്നിവിടങ്ങളാണ് സിനിമയുടെ ലൊക്കേഷനായി നിശ്ചയിച്ചിരിയ്ക്കുന്നത്.
മുന്‍ പേജില്‍
പോക്കിരിമാരോടൊപ്പം ഷാജിയും രഞ്ജിയും
-
വെറുപ്പിന്റെ അങ്ങേയറ്റം ജാസ്മിനും ഗബ്രിക്കും സപ്പോര്‍ട്ട്; വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുടെ ശ്രമം പാളുന്നു?
-
'സാരമില്ലാ... ഒരു നല്ല കാര്യത്തിന് വേണ്ടിയാണല്ലോ'; മൂന്ന് വർഷങ്ങൾ കൊണ്ടെടുത്ത തീരുമാനത്തെ കുറിച്ച് മാളവിക!
-
സുഹൃത്തുക്കൾ പോയി, അപ്സര ഒറ്റപ്പെട്ട അവസ്ഥയിൽ; തിരിച്ച് വന്ന ശേഷം രസ്മിനും ആളാകെ മാറി; പ്രേക്ഷകർ