Don't Miss!
- Automobiles റിസ്ത മാത്രമല്ല, ഫാമിലികള്‍ക്ക് പറ്റിയ മറ്റൊരു ഇവി കൂടി വരുന്നുണ്ട്! അരങ്ങേറ്റത്തിന് ഇനി ദിവസങ്ങള്‍ മാത്രം
- Lifestyle സര്‍പ്പശാപം തീര്‍ക്കാനെത്തുന്ന ഭക്തര്‍, നിഗൂഢത നിറഞ്ഞ കുക്കെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Sports IPL 2024: ചാഹലിനെ ആര്‍സിബിയ്ക്ക് നഷ്ടപ്പെട്ടത് ആ മണ്ടത്തരം കാരണം; ലേലത്തില്‍ നടന്നത് എന്ത്? വെളിപ്പെടുത്തല്‍
- Technology വാങ്ങിയ ഉടൻ തന്നെ ഉപയോഗിക്കരുത്; പുത്തൻ ലാപ്ടോപ്പിൽ ഇക്കാര്യങ്ങൾ ആദ്യം ചെയ്യണം
- News 'ഇത്രയേറെ ഉപദ്രവിച്ചിട്ട് ഇനി ഞാനാണോ മാപ്പ് പറയേണ്ടത്?' ഷാഫിയോട് ശൈലജ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
മലയാളത്തിലെ പുതിയ റീമേക്കുകള്‍ (മോഷണങ്ങള്‍)
ജെഫ്രി നാഷ്മനോഫിന്റെ സംവിധാനത്തില്‍ ഡോണ്‍ ഷീഡല്‍ നായകനായി അഭിനയിച്ച ട്രെയിറ്റര്‍ 2008ലാണ് തിയറ്ററുകളിലെത്തിയത്. 2010ല്‍ ട്രെയിറ്ററിനെ കേരളത്തിലെ സമകാലീന സാഹചര്യങ്ങളുമായി കൂട്ടിക്കുഴച്ച് അവതരിപ്പിച്ചിരിയ്ക്കുകയാണ് അമല്‍. ഫോര്‍ ബ്രദേഴ്സ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ ഈച്ചക്കോപ്പിയുമായെത്തി ഏറെ വിമര്‍ശനം നേരിട്ട അമല്‍ നീരദിന് റീമേക്കുകള്‍ ചെയ്യാന്‍ ഇപ്പോഴും മനസാക്ഷിക്കുത്തില്ലെന്നാണ് അന്‍വര്‍ തെളിയിക്കുന്നത്.
തിയറ്ററുകളില്‍ കൈയ്യടി നേടുന്ന കോക്ക്ടെയിലിനും ഒരു റീമേക്കിന്റെ കഥ തന്നെയാണ് പറയാനുള്ളത്. ബട്ടര്‍ഫ്ളൈ ഓണ്‍ എ വീല്‍ ചിത്രത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് നവാഗത സംവിധായകനായ അരുണ്‍ കുമാര്‍ കോക്ക്ടെയില്‍ ഒരുക്കിയിരിക്കുന്നത്. പിയേഴ്സ് ബ്രോസ്നന്, ഗെര്ദാദ് ബട്ലര്, മരിയ ബെല്ലോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്റെ സംവിധായകന് മൈക്ക് ബാര്‍ക്കര്‍ ആയിരുന്നു.
ദമ്പതികള്‍ സഞ്ചരിയ്ക്കുന്ന കാറിനുള്ളില്‍ ഒരു അജ്ഞാതന്‍ കയറിക്കൂടുന്നതും അടുത്ത കുറച്ചു മണിക്കൂറുകളില്‍ ദമ്പതികളുടെ ജീവിതത്തിലുണ്ടാകുന്ന ഉദ്യോഗജനകമായ സംഭവവികാസങ്ങളുമാണ് ബട്ടര്‍ഫ്ളൈ ഓണ്‍ വീലിന്റെ പ്രമേയം. ഒറിജിനല്‍ ചിത്രം കാണത്തവരെ സംബന്ധിച്ചിടത്തോളം കോക്ക്ടെയില്‍ ഏറെ പുതുമ സമ്മാനിയ്ക്കുന്നുണ്ടെന്ന് തന്നെ പറയാം.
ലോകസിനിമയില്‍ പലപ്പോഴും മികച്ച സൃഷ്ടികള്‍ പിറന്നത് റീമേക്കിലൂടെ തന്നെയാണ്. കലാരംഗത്തെ മോഷണം പലപ്പോഴും ന്യായീകരിയ്ക്കപ്പെടുന്നത് ഈയൊരു പശ്ചാത്തലത്തിലാണ്. നായകനും ആഗസ്റ്റ് ഒന്നും ഗജിനിയുമെല്ലാം അങ്ങനെയാണ് നമുക്ക് ലഭിച്ചത്. എന്നാല്‍ ഒറിജിനല്‍ സിനിമകളുടെ ആത്മാവിനെ കൊല്ലുന്ന റീമേക്കുകളും ഇവിടെ കുറവല്ല. ആ പട്ടികയില്‍ പെടുത്താവുന്ന ഏറ്റവും പുതിയ ചിത്രമാണ് സജി സുരേന്ദ്രന് സംവിധാനം ചെയ്ത ഫോര്‍ ഫ്ര്ണ്ട്സ്.
മരണത്തിന്റെ വരവും പ്രതീക്ഷിച്ചിരിയ്ക്കുന്ന രണ്ട് സുഹൃത്തുക്കള്‍ ജീവിതത്തിലെ ശേഷിച്ച ദിനങ്ങള്‍ ആഘോഷമാക്കുന്നതിന്റെ കഥ പറഞ്ഞ ബക്കറ്റ് ലിസ്റ്റ് പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചിരുന്നു. മോര്ഗന് ഫ്രീമാനും ജാക്ക് നിക്കോള്‍സനും തകര്‍ത്തഭിനയിച്ച ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്തപ്പോഴും ആദ്യസിനിമയോട് നീതി പുലര്‍ത്തി. ശശാന്ത് ഷാ സംവിധാനം ചെയ്ത ദസ് വിദാനിയയും അധികം കുറവുകളില്ലാതെയാണ് തിയറ്ററുകളിലെത്തിയത്. എന്നാല്‍ ഫോര്ഫ്രണ്ട്സിലെത്തുമ്പോള് റോബ് റെയ്നര്‍ സംവിധാനം ചെയ്ത ബക്കറ്റ് ലിസ്റ്റിന്റെ ആത്മാവ് പൂര്‍ണമായും നഷ്ടപ്പെടുകയാണ്. വന്‍താരനിരയെ അണിനിരത്തി ഒരുക്കിയ ചിത്രം ബക്കറ്റ് ലിസ്റ്റ് കണ്ടവരെ നിരാശപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല.
റീമേക്കുകളുണ്ടാവുന്നത് അത്ര മോശം കാര്യമൊന്നുമല്ല, എന്നാല്‍ മലയാളത്തില്‍ ഇതുപോലെ കൂട്ടത്തോടെ റീമേക്ക് സിനിമകള്‍ ഒന്നിച്ചെത്തുന്നത് ഒരുപക്ഷേ ഇതാദ്യമായിട്ടായിരിക്കും.ഇത്തരം സിനിമകളുടെ എണ്ണേറുന്നത് എന്തായാലും മലയാള സിനിമയ്ക്ക് ഗുണകരമാവില്ലെന്ന കാര്യമുറപ്പാണ്.
മുന്‍പേജില്‍
മോളിവുഡില്‍ കോപ്പിയടി തരംഗം
-
ദാരിദ്ര്യം മാറ്റാന്‍ ടൂത്ത് പേസ്റ്റ് കവര്‍ വരെ സൂക്ഷിച്ച് വെച്ച് വിറ്റു; ഇന്ന് രാജ്യത്തെ സമ്പന്നയായ നടി
-
'ചേച്ചിയുടെ മരണമുണ്ടായപ്പോൾ ഇനിയെന്ത് എന്ന ചോദ്യമായിരുന്നു മുന്നിൽ, വീട്ടിലേക്ക് വരാൻ പറഞ്ഞ് കരച്ചിലായിരുന്നു'
-
'നെഗറ്റീവ് വരേണ്ട എപ്പിസോഡിൽ ജിന്റോ മറുപടികൾ കൊണ്ട് കയ്യടി വാങ്ങി, മണ്ടൻ ടാഗ് അടിപൊളിയായി ഉപയോഗിക്കുന്നു'