Don't Miss!
- Lifestyle നാല്‍പ്പതുകളിലെ ഗര്‍ഭധാരണം: സ്ത്രീകളറിയേണ്ട അപകടങ്ങള്‍
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- News തിരുവനന്തപുരത്ത് വോട്ടിംഗ് മെഷീനുകളിൽ തകരാർ എന്ന് വ്യാജവാർത്ത: ജില്ലാ കളക്ടർക്ക് പരാതി
- Automobiles ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ, എംവിഡി മാമൻമാർ പറയുന്നത് കേട്ടോ
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
അമല്‍ നീരദ് നഷ്ടമുണ്ടാക്കിയെന്ന് നിര്‍മ്മാതാവ്
വലിയ പ്രതീക്ഷകളുമായി മലയാളത്തില്‍ റിലീസ് ആയ ചിത്രം വേണ്ടത്ര വിജയം നേടാതെയാണ് തീയേറ്ററുകള്‍ വിട്ടത്. അതിനാല്‍ത്തന്നെ തമിഴ് ഡബ്ബിംഗ് ചെയ്ത് ചിത്രം തമിഴ്നാട്ടില്‍ പുറത്തിറക്കാന്‍ നിര്‍മ്മാതാവ് ആലോചിക്കുകയായിരുന്നു.
നിലവില്‍ ഒന്നരക്കോടി രൂപ ചിത്രം നഷ്ടമുണ്ടാക്കിയത് മനസിലാക്കി മുഖ്യകഥാപാത്രങ്ങളായ പൃഥ്വിരാജും തമിഴ്നടന്‍ പ്രകാശ്രാജും പ്രതിഫലമില്ലാതെ തമിഴ് ഡെബ്ബ് ജോലികള്‍ക്ക് സഹകരിച്ചതായും രാജ് സക്കറിയ പറയുന്നു.
എന്നാല്‍ സംവിധായകനായ അമല്‍നീരദ് ഇതിനുവേണ്ടി അനുകൂലമായ നിലപാടല്ലത്രേ സ്വീകരിച്ചിരിക്കുന്നത്. കൂടാതെ 10 ലക്ഷം രൂപ കൂടുതല്‍ ചോദിക്കുകയും ചെയ്തു. നഷ്ടമുണ്ടാക്കിയ ചിത്രത്തിനുവേണ്ടി സംവിധായകന് വീണ്ടും പണം ആവശ്യപ്പെട്ടതാണത്രേ നിര്‍മ്മാതാവിനെ ചൊടിപ്പിച്ചിരിക്കുന്നത്.
52 ദിവസംകൊണ്ട് മൂന്നു കോടി ചെലവഴിച്ച് ചിത്രം പൂര്‍ത്തിയാക്കാന്‍ വാക്കുതന്ന സംവിധായകന് അഞ്ചര കോടി ചെലവാക്കി 78 ദിവസമെടുത്താണ് ചിത്രം പൂര്‍ത്തിയാക്കിയതെന്നും രാജ് സക്കറിയ ആരോപിക്കുന്നു.
ഇതിനുകാരണമായത് അമല്‍ നീരദിന്റെ പ്രവര്‍ത്തനങ്ങളാണെന്നും നിര്‍മ്മാതാവ് സൂചിപ്പിക്കുന്നു. വളരെ വൈകി ഷൂട്ടിന് എത്തുകയും നേരത്തെ പാക്ക് അപ്പ് ചെയ്യുകയും ചെയ്ത അമലിന്റെ രീതിയാണെത്രേ പണച്ചെലവ് ഏറിയതിന് കാരണം.
അതുപോലെ സെറ്റില്‍വച്ച് തന്നോടും മറ്റുള്ളവരോടും സംവിധായകന് അപമര്യാദയായി പെരുമാറിയതായും രാജ് പറയുന്നു. ഈ പ്രവര്‍ത്തിയെത്തുടര്‍ന്ന് സംവിധായകന് ഖേദം പ്രകടിപ്പിച്ചെങ്കിലും നായകനെയും മറ്റുള്ളവരെയും സംവിധായകന്റെ പ്രവൃത്തി ആശ്ചര്യപ്പെടുത്തിയതായി നിര്‍മ്മാതാവ് ആരോപിക്കുന്നു.
അമല്‍നീരദിന്റെ പ്രവൃത്തിയില്‍ തൃപ്തനല്ലാത്ത നിര്‍മ്മാതാവ് സൗത്ത് ഇന്ത്യന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ പരാതി നല്‍കാനൊരുങ്ങുകയാണ്.
-
ഹീറോയിന് ആവാന്‍ കാത്തിരുന്ന് സമയം പോയി; ഇല്ലെങ്കില്‍ ഇത്ര സങ്കടം വരില്ലായിരുന്നു: ശരണ്യ പറയുന്നു
-
ആര്‍ക്കും ദുഃഖമില്ല; എല്ലാവര്ക്കും വേണ്ടത് ഗോസിപ്പുകള്‍; സുശാന്തിന്റെ ഓര്‍മകളില്‍ സംവിധായകന്
-
'ജാസ്മിൻ ബാത്ത്റൂമിൽ ചെരുപ്പിടാതെ പോകുന്നു... സോഫയിൽ കാലുവെച്ച് ഇരിക്കുന്നു, ടിഷ്യു പേപ്പറുകൾ വലിച്ചിടുന്നു'