Don't Miss!
- Sports IPL 2024: 9 പന്തില്‍ 28, സ്ട്രൈക്ക് റേറ്റ് 311! കത്തിക്കയറി ധോണി; പക്ഷെ ആരാധകര്‍ക്ക് നിരാശ
- Lifestyle വെറും ദോശയല്ല, ബ്രേക്ക്ഫാസ്റ്റിന് ഇനി ഹെല്‍ത്തി എഗ്ഗ് ദോശ
- News 'നിങ്ങളുടെ മുത്തശ്ശി പിടിച്ച് ജയിലിലിട്ടിട്ടുണ്ട് ഒന്നര വർഷം', രാഹുൽ ഗാന്ധിയോട് പിണറായി വിജയൻ
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ദിലീപ് നന്ദിയുള്ളവനാണ്
തിയേറ്ററില്‍ ഇപ്പോഴും ചിരിപടര്‍ത്തുന്ന മായാമോഹിനി ഉറ്റകൂട്ടുകാരനായ ജോസ് തോമസിനെ സഹായിക്കാനുള്ളതായിരുന്നു. ദിലീപ് അറിയപ്പെടുന്ന താരമല്ലാതിരുന്ന കാലത്ത് ഏറെ സഹായിച്ച സംവിധായകനായിരുന്നു ജോസ് തോമസ്. ഉദയപുരം കോട്ടയിലെ സുല്‍ത്താന്‍ എന്ന ജോസിന്റെ ചിത്രം അക്കാലത്ത് വന്‍ ഹിറ്റായിരുന്നു. കോമഡിയുടെ ട്രാക്കിലുള്ള ചിത്രമായിരുന്നെങ്കിലും അതിന്റെ വന്‍ വിജയം ദിലീപിന്റെ ഗ്രാഫ് പെട്ടന്നാണുയര്ത്തിയത്. എന്നാല്‍ പിന്നീട് കുറച്ചു ചിത്രങ്ങള്‍ ചെയ്തെങ്കിലും ജോസിന് ആദ്യത്തെ പോലെ വിജയിക്കാന്‍ സാധിച്ചില്ല. ആ സമയത്താണ് ദിലീപ് മായാമോഹിനിക്കു വേണ്ടി ഡേറ്റുകള്‍ നല്‍കുന്നത്. പെണ്‍വേഷത്തില്‍ തകര്‍ത്തഭിനയിച്ച ചിത്രം വന്‍ ഹിറ്റായി. ജോസ് തോമസിന് പഴയ നല്ലകാലത്തിലേക്കു തിരിച്ചെത്താനും സാധിച്ചു.
ഈ ചിത്രത്തിന്റെ നിര്മാതാക്കാള്ക്കും ദിലീപ് വന്‍ സഹായമാണ് നല്‍കിയത്. ക്യാമറാമാന് പി.സുകുമാറും നടനും ദിലീപിന്റെ ഭാര്യാസഹോദരനുമായ മധുവാര്യരും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. അവര്‍ ആദ്യം നിര്‍മിച്ച ചിത്രമായ സ്വന്തം ലേഖകന്‍ വന്‍ പരാജയമായിരുന്നു. പുതിയ വിജയത്തോടെ അവരുടെയും കടം വീട്ടാന്‍ ദിലീപിനു സാധിച്ചു.
ഓണത്തിന് തിയറ്ററില്‍ എത്തുന്ന മിസ്റ്റര്‍ മരുമകനും സഹായഹസ്തം നീട്ടല്‍ തന്നെയാണ്. തിരക്കഥാകൃത്തുക്കളായ സിബി കെ. തോമസിനും ഉദയ്കൃഷ്ണയ്ക്കും ആദ്യമായി അവസരം നല്‍കുന്നത് സന്ധ്യാമോഹനായിരുന്നു. ഇദ്ദേഹത്തിന്റെ ആദ്യകാല ചിത്രത്തിലും ദിലീപ് അഭിനയിച്ചിട്ടുണ്ട്. പിന്നീട് സന്ധ്യാമോഹന് നല്ല അവസരമൊന്നും ഒത്തുവന്നില്ല. ഇപ്പോള്‍ ദിലീപും തിരക്കഥാകൃത്തുക്കളും ചേര്‍ന്ന് സന്ധ്യാമോഹന് നല്ലൊരു അവസരം ഉണ്ടാക്കുന്നു.
സനൂഷയാണ് ചിത്രത്തിലെ നായിക. തമിഴ്താരങ്ങളായ ഭാഗ്യരാജും ഖുശ്ബുവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഓണക്കാലത്ത് കുടുംബത്തെ ചിരിപ്പിക്കാന്‍ തക്ക തമാശയുമായാണ് മിസ്റ്റര്‍ മരുമകന് എത്തുന്നത്. ദിലീപിന് ആദ്യകാലത്ത് നിരവധി അവസരങ്ങള്‍ നല്കിയ സംവിധായകനായിരുന്നു വിജിതമ്പി. കുടുംബകോടതി എന്ന തമ്പിയുടെ ചിത്രം വന്‍ ഹിറ്റായിരുന്നു. അടുത്തിടെ പ്രഭ മങ്ങിയ വിജി തമ്പിക്കു തിരിച്ചുവരാന്‍ അവസരമൊരുക്കുന്നതും ദിലീപ് തന്നെ. നാടോടി മന്നന് എന്നചിത്രത്തിലൂടെയാണ് തമ്പി തിരിച്ചുവരവിന് അവസരമൊരുക്കുന്നത്. അനന്യ, മൈഥിലി എന്നിവരാണ് ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന നാടോടിമന്നനിലെ നായികമാര്‍. കൃഷ്ണപൂജപ്പുരയാണ് തിരക്കഥയൊരുക്കുന്നത്.
ഈ വര്‍ഷം മികച്ച നടനുള്ള അവാര്‍ഡ് നേടികൊടുത്ത വെള്ളരിപ്രാവിന്റെ ചങ്ങാതിയും ഒരു സഹായിക്കലായിരുന്നു. അക്കു അക്ബറിന്റെ ആദ്യകാലത്തെ രണ്ടു ചിത്രങ്ങളില്‍ നായകന് ദിലീപായിരുന്നു. രണ്ടും കാര്യമായ ജയമൊന്നും ഉണ്ടാക്കിയില്ല. പിന്നീട് വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലൂടെ അക്കു സ്വന്തമായ മേല്വിലാസമുണ്ടാക്കിയെങ്കിലും അടുത്ത ചിത്രമായ കാണാകണ്മണി വന്‍ പരാജയമായി. തുടര്‍ന്നാണ് ദിലീപ് വെള്ളരിപ്രാവിന്റെ ചങ്ങാതിയില്‍ അഭിനയിക്കാമെന്നേറ്റേതും ഇതിലൂടെ അവാര്‍ഡ് നേടിയതും.
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'
-
ആ കുഞ്ഞ് എന്റെയല്ല! നടി വനിതയുടെ മകള്‍ ജോവിക തന്റേതല്ലെന്ന് രണ്ടാം ഭര്‍ത്താവ്, ഗുരുതര ആരോപണവുമായി താരം
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി