Don't Miss!
- Automobiles കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നൂല! 'നാഷനല്‍ ക്രഷ്' കാവ്യ മാരന്റെ ഗ്ലാമറസ് കാർ ശേഖരം കണ്ടാലും നോക്കിപ്പോകും
- Sports IPL 2024: സഞ്ജു പ്രതിഭ, 14 വയസ് മുതല്‍ അവനെ അറിയാം; ഇത്തവണ കപ്പ് രാജസ്ഥാനെന്ന് തരൂര്‍
- News ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം, ഇല്ലെങ്കിൽ...
- Finance കേരളാ കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തി പൊറിഞ്ചു വെളിയത്ത്, കുതിപ്പിന് സാധ്യത, നിങ്ങളുടെ കയ്യിലുണ്ടോ..?
- Lifestyle ശ്വാസതടസ്സം, നെഞ്ചില്‍ അസ്വസ്ഥത; ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളുടെ 7 ലക്ഷണങ്ങള്‍
- Technology കേറി വാടാ മക്കളെ! എത്തി സാംസങ് ഗാലക്സി F15 5G പുതിയ വേരിയന്റ്
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
നിധിനിലവറ: പത്മവ്യൂഹത്തിന്റെ റിലീസ് തടഞ്ഞു
സിനിമ ക്ഷേത്രത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും ഇത് സുപ്രീം കോടതിയുടെ ഉത്തരവിനെതിരാണെന്നുമുള്ള ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് ടി.ആര്. രാമചന്ദ്രന് നായരുടെ ബുധനാഴ്ചത്തെ ഈ ഇടക്കാല ഉത്തരവ്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് ഓഫീസര്‍ വി.കെ. ഹരികുമാറാണ് ഹര്ജിക്കാരന്.
രണ്ടാഴ്ചക്കകം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിശദീകരണം നല്‍കണമെന്നും ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ നിധി നിലവറകളെ സംബന്ധിച്ചുള്ളതാണ് സിനിമയെന്ന് ഹര്‍ജിയില്‍ പറയുന്നു. ക്ഷേത്രത്തിലെ നിധി സൂക്ഷിച്ചിട്ടുള്ള കല്ലറകളെക്കുറിച്ച് മാധ്യമങ്ങള്‍ ആധികാരികമല്ലാത്ത റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത് സുപ്രീം കോടതി വിലക്കിയിട്ടുണ്ടെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.
പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ പ്രത്യേക നിര്‍മാണരീതിയും അതിന് പിന്നിലെ ചരിത്രവുമെല്ലാം സിനിമയുടെ ഭാഗമാവുന്നുണ്ട്. യുദ്ധത്തില്‍ ശത്രുക്കളെ ആക്രമിയ്ക്കുന്നതിനായി ചമയ്ക്കുന്ന പ്രത്യേക യുദ്ധമുറയാണ് പത്മവ്യൂഹം. ഒരിയ്ക്കല്‍ പത്മവ്യൂഹത്തിനകത്ത് കയറിപ്പോയാല്‍ പിന്നെ തിരിച്ചിറങ്ങുക അതീവദുഷ്ക്കരമാണ്. ഇതു തന്നെയാണ് മഹാനിധിയെച്ചുറ്റിപ്പറ്റിയൊരുക്കുന്ന സിനിമയുടെ പശ്ചാത്തലവും.
പദ്മനാഭസ്വാമി ക്ഷേത്രനിര്‍മാണത്തിന് പിന്നില്‍ മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവിന് മറ്റുചില ഉദ്ദേശങ്ങളുണ്ടായിരുന്നുവെന്ന് ചരിത്രത്തില്‍ പലയിടത്തും പരാമര്‍ശങ്ങളുണ്ട്. ടിപ്പു സുല്‍ത്താന്റെ ആക്രമണത്തെ പ്രതിരോധിയ്ക്കാനും അമൂല്യമായി സ്വത്ത് നഷ്ടപ്പെടാതെ സൂക്ഷിയ്ക്കുന്നതിനുമാണ് ഈ ബൃഹദ്ക്ഷേത്രം നിര്‍മിച്ചതെന്നും പറയപ്പെടുന്നു. ക്ഷേത്രത്തെക്കുറിച്ചുള്ള വിവരശേഖരണത്തിനെത്തുന്ന ദേവനെന്ന പത്രപ്രവര്‍ത്തകന്റെ കൊലപാതകത്തെത്തുടര്‍ന്നുള്ള അന്വേഷണമാണ് നിലവറകളിലും രാജവാഴ്ചയുടെ പ്രൗഢമായ ചരിത്രത്തിലേക്കും നീളുന്നത്.