Don't Miss!
- Sports IPL 2024: സന്ദീപിന്റെ ഫൈഫറോ, ജയ്സ്വാളിന്റെ സെഞ്ച്വറിയോ അല്ല; ടേണിങ് പോയിന്റ് മറ്റൊന്ന്!
- Automobiles പുത്തൻ ഇലക്ട്രിക് തമ്പ്രാക്കന്മാരുടെ ആപ്പീസ് പൂട്ടും; ആക്ടിവ ഇവിയുടെ വരവിന് കുറിമാനമിട്ട് ഹോണ്ട
- Lifestyle നിങ്ങളുടെ ദാമ്പത്യബന്ധം ശക്തമാണോ? പങ്കാളിയുടെ സ്നേഹം മനസിലാക്കിത്തരും ഈ 8 ലക്ഷണങ്ങള്‍
- Finance തങ്കപ്പനല്ല, പൊന്നപ്പൻ..! റെക്കോർഡ് വിലയിൽ നിന്നും താഴോട്ടിറങ്ങി സ്വർണം, 5 ദിവസം കൊണ്ട് കുറഞ്ഞത് 1,600 രൂപ
- News സ്വര്‍ണവില ഇടിഞ്ഞുവീണു; ജ്വല്ലറിയിലേക്ക് വിട്ടോ... ഇത്രയും കുറവ് ആദ്യം, പവന് വില അറിയാം
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
- Technology ഐഫോൺ 16 കണ്ട് ഞെട്ടാൻ റെഡിയായിക്കോ! എഐക്കായി ഫോണുകളുടെ തലവര മാറ്റുന്ന നീക്കവുമായി ആപ്പിൾ
പ്രാഞ്ചിയേട്ടന് കോപ്പിയടിയല്ല: രഞ്ജിത്ത്
അരിക്കച്ചവടക്കാരന് പ്രാഞ്ചിയെയും പുണ്യാളനെയുമൊന്നും ജനം ഇന്നും മറന്നിട്ടില്ല. മമ്മൂട്ടിയ്ക്കും രഞ്ജിത്തിനും ഏറെ പുരസ്കാരങ്ങളും അംഗീകാരങ്ങും നേടിക്കൊടുത്ത പ്രാഞ്ചിയേട്ടന് ആന്റ് ദ സെയിന്റിലെ കഥാപാത്രങ്ങളാണ് പുണ്യാളനും പ്രാഞ്ചിയേട്ടനും. അരിക്കച്ചവടക്കാരനെന്ന പേര് ഒരാക്ഷേപമായി കാണുന്ന തൃശൂക്കാരന് നസ്രാണിയുടെ ജീവിതത്തെ പുണ്യാളന് മാറ്റിമറിയ്ക്കുന്നതായിരുന്നു ചിത്രത്തിന്റെ പ്രമേയം.
തൃശൂരിന്റെ പശ്ചാത്തലത്തിലൊരുക്കിയ ഈ സിനിമ ജനത്തിന് അന്ന് ഏറെ രസിയ്ക്കുക തന്നെ ചെയ്തു. നിരൂപകപ്രശംസ മാത്രമല്ല, ജനപ്രിയ സിനിമയെന്ന വിശേഷണം കൂടി നേടിയെടുത്താണ് പ്രാഞ്ചിയേട്ടന് അന്ന് തിയറ്ററര്‍ വിട്ടത്.
മമ്മൂട്ടിയെന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നു കൂടിയായിരുന്നു പ്രാഞ്ചിയേട്ടന്. വാണിജ്യ സിനിമകളോട് ഗുഡ്ബൈ പറഞ്ഞ് നല്ല സിനിമകളുടെ വക്താവായി മാറിയ രഞ്ജിത്തിനും ഈ സിനിമയൊരു പൊന്‍തൂവലായി മാറി. സംവിധായകന്റെ ഏറ്റവും മികച്ച സിനിമകളുടെ കൂട്ടത്തിലാണ് പ്രാഞ്ചിയേട്ടനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇങ്ങനെ ഏറെ സവിശേഷതകളുള്ള പ്രാഞ്ചിയേട്ടന് ആന്റ് ദ സെയിന്റ് തിയറ്ററുകളിലെത്തി രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ ചിത്രത്തിന്റെ സൃഷ്ടാക്കള്‍ക്കെതിരെ ഗുരുതരമായൊരു ആരോപണം ഉയരുകയാണ്. ഒരു ഫ്രഞ്ച്-ഇറ്റാലിയന്‍ സിനിമയുടെ പകര്‍പ്പാണ് പ്രാഞ്ചിയേട്ടനെന്ന ആക്ഷേപമാണുയരുന്നത്.
വിദേശ സിനിമകളുടെ ഈച്ച കോപ്പി മലയാളത്തില്‍ വലിയൊരു സംഭവമല്ലാതായി മാറിയ ഇക്കാലത്ത പ്രാഞ്ചിയേട്ടന് സിനിമ പോലൊരു സിനിമ കോപ്പിയടിയാണെന്ന ആക്ഷേപം അസ്വസ്ഥത ജനിപ്പിയ്ക്കുന്നതാണ്. എന്നാലീ ആരോപണത്തെ ശക്തിയുക്തം എതിര്‍ക്കുകയാണ് രഞ്ജിത്ത്. ഡോണ്‍ കാമില്ലോയും പ്രാഞ്ചിയേട്ടനും തമ്മിലെന്ത്?
അടുത്ത പേജില്‍
-
മകൾ പിറന്ന ശേഷം ആഴ്ച തോറും തെറാപ്പി; അഞ്ചോ പത്തോ ദിവസങ്ങൾ കൊണ്ട് മനസിലാക്കാൻ പറ്റില്ല; ആലിയയുടെ വാക്കുകൾ
-
പൃഥ്വിയാണ് മക്കള്‍ക്ക് ഇന്സ്പിരേഷന്; കല മാത്രമല്ല, വളര്‍ച്ചക്ക് കാരണം കഠിനാധ്വാനം; പൂര്‍ണിമ
-
ജാസ്മിനൊപ്പമുള്ള ഗബ്രിക്ക് അവളുടെ പകുതി സൈബര്‍ അറ്റാക്ക് കിട്ടിയില്ല! ബിഗ് ബോസിലെ പെണ്ണുങ്ങളെ പറ്റി കുറിപ്പ്