Don't Miss!
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Lifestyle ഇന്ന് ചിക്കനാണോ, കുരുമുളകിട്ട് കിടിലന്‍ ടേസ്റ്റില്‍ വറുത്തെടുക്കാം
- Automobiles ഇനി വെറും 10 നാൾ കൂടി; പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?
- News പിണറായിയോളം തലപ്പൊക്കമുള്ള സിപിഎം നേതാവിനെ ബിജെപിയിലെത്തിക്കാന്‍ ദല്ലാള്‍ ശ്രമിച്ചു: ശോഭ സുരേന്ദ്രന്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Sports IPL 2024: ചാഹലിനെ ആര്‍സിബിയ്ക്ക് നഷ്ടപ്പെട്ടത് ആ മണ്ടത്തരം കാരണം; ലേലത്തില്‍ നടന്നത് എന്ത്? വെളിപ്പെടുത്തല്‍
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ലാല്‍ ഓക്കെയാണെങ്കില്‍ വീണ്ടും ഇരുപതാംനൂറ്റാണ്ട്
ഒരു സിനിമയുടെ മൂന്ന് നാല് ഭാഗങ്ങള്‍ വിജയിപ്പിയ്ക്കാന്‍ കഴിഞ്ഞ മധുവിന് ഇരുപതാംനൂറ്റാണ്ട് പരാജയപ്പെടാനുണ്ടായ കാരണങ്ങളെക്കുറിച്ച് ഏറെ പറയാനുണ്ട്.
സിനിമ സംവിധായകന്റെ കലയാണ്. എല്ലാ സംവിധായകരും സംവിധായകരാവണമെന്നില്ല. ജാക്കി റീലോഡഡ് പരാജയപ്പെടാനുള്ള കാരണമായി മധു പറയുന്നതിതാണ്. ആ ചിത്രം പരാജയപ്പെട്ടതിനെക്കുറിച്ച് ഉത്തരം നല്‍കേണ്ടത് മോഹന്‍ലാലും എസ്എന്‍ സ്വാമിയുമാണ്. സിനിമയ്ക്കൊരു താളമുണ്ട്. ആ താളം നഷ്ടപ്പെടുത്തരുത്. എന്നെക്കാള്‍ മികച്ചയാളാണ് അമല്‍ നീരദെന്ന് തോന്നിക്കാണുമായിരിക്കും. കാലം മാറുന്നതിനനുസരിച്ച് അവരും മാറിക്കാണുമായിരിക്കും.
സാഗര്‍ ഏലിയാസ് ജാക്കിയെന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് എസ്എന്‍ സ്വാമിയെങ്കില് അത് സിനിമയാക്കിയത് ഞാനല്ലേ. ജാക്കിയ്ക്ക് ഇരുപതാം നൂറ്റാണ്ടിലുണ്ടായിരുന്ന താളം റീലോഡ് ചെയ്യപ്പെട്ടപ്പോള്‍ നഷ്ടപ്പെട്ടുവെന്നും മധു തുറന്നടിയ്ക്കുന്നു. ആ സിനിമ ഞാന്‍ തന്നെ സംവിധാനം ചെയ്യണമെന്ന് എസ്എന്‍ സ്വാമി അവസാനം വരെ എനിയ്ക്ക് വേണ്ടി വാദിച്ചു. നിര്‍മാതാവ് അരോമ മണിയും ഇത് സമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീട് ആരോ ചരടുവലിച്ച് തന്നെ ഒഴിവാക്കുകയായിരുന്നു. അതാരാണെന്ന് അറിഞ്ഞുകൂടാ.
ഇരുപതാം നൂറ്റാണ്ട് വീണ്ടും നിര്മിയ്ക്കാന് താന്‍ തയാറാണ്. എസ്എന്‍ സ്വാമി തിരക്കഥയെഴുതിയാല്‍ ഞാനതെടുക്കും. മോഹന്‍ലാല്‍ അഭിനയിക്കാന്‍ തയാറായില് ആ കഥാപാത്രം ചെയ്യുന്നത് മോഹന്‍ലാല്‍ തന്നെയായിരിക്കും. ഇങ്ങനെയൊരു പ്രൊജക്ട് സംഭവിയ്ക്കുകയാണെങ്കില്‍ മറ്റൊരു സൂപ്പര്‍ ഹിറ്റ് നല്കാന് കഴിയുമെന്നും എനിയ്ക്കുറപ്പുണ്ട്.
ഇരുപതാം നൂറ്റാണ്ടില്‍ മോഹന്‍ലാലിന്റെ സംഭാവന വളരെ വലുതായിരുന്നു. ഇനിയും എന്തൊക്കെ ലാലിന്റെ കയ്യില്‍ നിന്ന് കിട്ടുമെന്ന് എനിയ്ക്കറിയാം. ലാല്‍ ഓകെ പറഞ്ഞാല്‍ പടം എപ്പോ ചെയ്തുവെന്ന് ചോദിച്ചാല്‍ മതി, ആത്മവിശ്വാസത്തോടെ മധു പറയുന്നു. സിബിഐ അഞ്ചാംഭാഗം വൈകുന്നതെന്ത്?
ആദ്യപേജില്‍
-
'ചേച്ചിയുടെ മരണമുണ്ടായപ്പോൾ ഇനിയെന്ത് എന്ന ചോദ്യമായിരുന്നു മുന്നിൽ, വീട്ടിലേക്ക് വരാൻ പറഞ്ഞ് കരച്ചിലായിരുന്നു'
-
'ആവശ്യമില്ലാത്ത വർത്തമാനം പറയരുത്'; ജാസ്മിന്റെയും ഗബ്രിയുടേയും ജയിലിലെ കെട്ടിപിടുത്തം ചോദ്യം ചെയ്ത് മോഹൻലാൽ!
-
എനിക്ക് ആരുടേയും പിച്ച വേണ്ട! മലയാളി മാധ്യമപ്രവര്‍ത്തകനെ മര്യാദ പഠിപ്പിച്ച വിദ്യ ബാലന്