Don't Miss!
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
- Sports T20 World Cup 2024: ഇന്ത്യ അബദ്ധം കാട്ടരുത്, ഈ 4 സീനിയേഴ്സും ടീമില്‍ വേണ്ട! ആരൊക്കെ?
- News കാസർഗോഡ് മോക്ക്പോളിൽ ബിജെപിക്ക് അധിക വോട്ട്; നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ, വാർത്ത തെറ്റെന്ന് വാദം
- Automobiles പുത്തൻ എമിഷൻ ചട്ടം വന്നാൽ പണി ആർക്കൊക്കെ, എണ്ണകമ്പനികളും വാഹന നിർമാതാക്കളും ഒന്നിച്ചു നിന്നാൽ ഗുണമുണ്ട്
- Lifestyle തെക്ക് പടിഞ്ഞാറ് ഭാഗത്തെ കിടപ്പ് മുറി: ദാമ്പത്യത്തിന് ഉത്തമം, സന്താനസൗഭാഗ്യം ഉറപ്പ്
- Technology ഈ സെറ്റപ്പൊന്നും ഐഫോണിൽ പോലും ഇല്ലകേട്ടോ! PolarAce ഇമേജിംഗ് സിസ്റ്റവുമായി ടെക്നോ 5G ഫോൺ എത്തി
- Finance 10,000 ശതമാനം ലാഭം നൽകിയ ഓഹരി, 1 ലക്ഷം രൂപ ഇന്ന് 1 കോടിയാണ്, മുന്നേറ്റം തുടരും, കൂടെക്കൂട്ടുന്നോ
കേരളത്തിലെ തീയേറ്ററുകള്‍ അടച്ചിടും
സര്‍വീസ് ചാര്‍ജ് അഞ്ചു ശതമാനമായി ഉയര്‍ത്തണമെന്നാണ് തീയേറ്റര്‍ ഉടമകളുടെ ആവശ്യം. വൈദ്യുതി നിരക്ക് ഇടയ്ക്കിടെ കൂട്ടുന്നു. എന്നാല്‍ സര്‍വീസ് ചാര്‍ജില്‍ വര്‍ധന വരുത്തിട്ട് കാലമേറെയായി. ഇതിന്റെ ബാധ്യത നിലവില്‍ തീയേറ്റര്‍ ഉടമകള്‍ ഏറ്റെടുക്കേണ്ട അവസ്ഥയാണ്. രണ്ടു രൂപയാണ് ഇപ്പോള്‍ സര്‍വീസ് ചാര്‍ജായി ഈടാക്കുന്നത്. തിയേറ്ററുകള്‍ എസിയാക്കണമെന്ന് മന്ത്രി കെബി ഗണേഷ്കുമാര് നിര്‍ദേശിച്ചതു പ്രകാരം മിക്ക തീയേറ്ററുകളും എസിയാക്കി. അതിനാല്‍ തന്നെ വൈദ്യുതി ചാര്‍ജ് വര്‍ധന താങ്ങാന്‍ കഴിയുന്നില്ല. പ്രശ്നത്തില്‍ മന്ത്രി അടിയന്തരമായി ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടു.
ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനാകില്ല. ടിക്കറ്റ് നിരക്ക് കൂട്ടിയാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടേയും പൊതുജനങ്ങളുടേയും എതിര്‍പ്പ് തിയേറ്റര്‍ ഉടമകള്‍ നേരിടേണ്ടി വരുമെന്നും എക്സിബിറ്റേഴ്സ് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.