Don't Miss!
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ചേട്ടായീസിനെ പോസ്റ്റര്‍ ചതിച്ചു
സിനിമയെന്ന പേരില്‍ ജനപ്രിയ താരങ്ങളെ ചേര്‍ത്ത് തട്ടിക്കൂട്ടൊരുക്കിയാല് പ്രേക്ഷകര്‍ ഇടിച്ചുകയറുമെന്ന തെറ്റിദ്ധാരണയായിരുന്നു പല സംവിധായകര്‍ക്കും. അക്കൂട്ടത്തില്‍ തന്നെയായിരുന്നു ഷാജൂണ്‍ കാര്യാലും. മോഹന്‍ലാല്‍ നായകനായ വടക്കുംനാഥന് എന്ന ചിത്രത്തിനു ശേഷം അദ്ദേഹം സംവിധാനം ചെയ്ത ചേട്ടായീസ് ഒരാഴ്ച കൊണ്ട് തിയറ്റര്‍ വിട്ടു.
സിനിമ തിയറ്റര്‍ വിട്ടപ്പോഴാണ് സംവിധായകനു കാര്യം പിടിക്കിട്ടിയത്. കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തില്‍ സംവിധായകന് പറഞ്ഞത് സിനിമാ പോസ്റ്റര്‍ ചതിച്ചെന്നാണ്. ചിത്രത്തിലെ നായകര്‍ ചേര്‍ന്ന് മദ്യപിക്കുന്ന പോസ്റ്ററായിരുന്നു പലയിടത്തും ഒട്ടിച്ചിരുന്നത്. എന്നാല്‍ അത് കുടുംബപ്രേക്ഷകരെ അകറ്റിയെന്നാണ് ഷാജൂണ്‍ പറയുന്നത്. എന്നാല്‍ സിനിമ കണ്ടവരുടെ കാര്യം സംവിധായകന് മിണ്ടുന്നുമില്ല.
തക്കാളി ഫിലിംസ് എന്ന പേരില്‍ നടന് ബിജുമേനോന്, ക്യാമറാമാന് സുകുമാര്‍, തിരക്കഥാകൃത്ത് സച്ചി, സംവിധായകന് ഷാജൂണ്‍ കാര്യാല്‍ എന്നിവര്‍ ചേര്‍ന്നാണ് ചേട്ടായീസ് നിര്‍മിച്ചിരിക്കുന്നത്. തിരക്കഥയൊരുക്കിയ സച്ചി, മല്ലൂസിങ്ങിനു ശേഷം എഴുതിയ തിരക്കഥയാണ്. തട്ടിക്കൂട്ടിയ കഥയും തിരക്കഥയുമാണെന്ന് ചിത്രം തുടങ്ങി പത്തുമിനിറ്റ് ആകുമ്പോഴേക്കും പ്രേക്ഷകനു പിടികിട്ടും. ഷാജൂണ്‍ കാര്യാലിനെ പോലെയുള്ള നല്ലൊരു സംവിധായകന് ഇത്തരം തട്ടിക്കൂട്ടിനു കൂട്ടുനിന്നതാണ് ഏറ്റവും വലിയ തെറ്റ്.
താരങ്ങളുടെ മദ്യപാനത്തിനാണ് സിനിമയില്‍ പ്രാധാന്യം. മദ്യപിച്ച് ലക്കുകെട്ട് കാട്ടിക്കൂട്ടുന്ന പേക്കൂത്തിനെ സിനിമയെന്ന് വിളിച്ച് മലയാളികള്‍ ഇടിച്ചുകയറുമെന്നായിരുന്നു പണം മുടക്കിയവരുടെ ധാരണ. എന്നാല്‍ ആദ്യ ദിവസം തന്നെ നെഗറ്റീവ് പബഌസിറ്റിയായതോടെ തിയറ്ററില്‍ നിന്ന് ആളൊഴിഞ്ഞു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടാണ് സംവിധായകന് പുറത്തുവിട്ടിരിക്കുന്നത്.
എന്തായാലും സിനിമ മറ്റൊരു ഗുണം ചെയ്തു. നടന് സുരേഷ്കൃഷ്ണയ്ക്ക് മസിലുപിടിച്ചിരിക്കുന്ന ആള് എന്ന ചീത്തപ്പേര് ഇല്ലാതാക്കി കൊടുത്തു. ചിത്രത്തില്‍ കോമഡി നന്നായി ചെയ്തിരിക്കുന്ന സുരേഷ്കൃഷ്ണയ്ക്ക് ഇനി അത്തരം വേഷങ്ങള്‍ കൂടുതല്‍ പ്രതീക്ഷിക്കാം. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഇടികൊണ്ടു മടുത്തിരിക്കുമ്പോഴാണ് നടന് ബാബുരാജിന് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ തുണയായത്. അതോടെ ബാബുരാജിന്റെ രാശി തെളിഞ്ഞു. ഇനി സുരേഷ്കൃഷ്ണയ്ക്കും നല്ലകാലം വരുമെന്ന് പ്രതീക്ഷിക്കാം. തക്കാളി ഫിലിംസ് കൊണ്ട് അങ്ങനെയെങ്കിലും ഒരു ഗുണമുണ്ടാകട്ടെ.
-
ആദ്യ ഭർത്താവ് ഇപ്പോഴും സുഹൃത്ത്; എന്റെ അമ്മയ്ക്ക് സ്വന്തം മകനെ പോലെ; ബന്ധത്തിൽ സംഭവിച്ചത്; അദിതിയുടെ വാക്കുകൾ
-
അവിവാഹിതയാണെന്ന് കരുതി കല്യാണാലോചന വന്നിട്ടുണ്ട്! ഇത്രയും മകനുള്ളത് അധികമാര്‍ക്കും അറിയില്ലെന്ന് പ്രസീത
-
നടിമാരുമായുള്ള ഇന്റിമേറ്റ് സീനുകള്‍ കാണുമ്പോള്‍ ഭാര്യക്ക് അസൂയ; തുറന്ന് പറഞ്ഞ് രാം ചരണ്‍