Don't Miss!
- Automobiles ആക്ടിവ ഇവിയ്ക്ക് വെല്ലുവിളിയായി സുസുക്കി രംഗത്ത്; കട്ട കോംപറ്റീഷനായി ഇ -ആക്സസും അണിയറയിൽ
- Lifestyle മേയ് 2024: ഭാഗ്യ സംഖ്യകളില്‍ ജീവിതം രക്ഷപ്പെടുന്നവര്‍
- News അനധികൃത ഐപിഎൽ സ്ട്രീമിംഗ് കേസ്; നടി തമന്നയ്ക്ക് നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം
- Technology കിട്ടുക കല്ലേറോ, പൂച്ചെണ്ടോ? യുദ്ധഭൂമിയിൽ പുതിയ ഭടന്മാർ! HMD പൾസ് സീരീസ് ലോഞ്ച് ചെയ്തു
- Finance വിലയിലെ ചാഞ്ചാട്ടം തുടർന്ന് സ്വർണം, ഇന്ന് നേരിയ കുറവുണ്ട്, വരും ദിവസങ്ങളിലും വില കുറഞ്ഞേക്കും
- Sports T20 World Cup 2024: സഞ്ജുവിന് നീതി വേണം, ലോകകപ്പില്‍ സീറ്റ് നല്‍കൂ; ആവശ്യപ്പെട്ട് തരൂര്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
വീട് വിറ്റെടുത്ത സിനിമ 'എന്റെ' തിയേറ്ററുകളിലേക്ക്
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ചൂഷണങ്ങള്‍ അവസാനിപ്പിക്കണമെന്നാഗ്രഹിക്കുന്ന മനുഷ്യരെ സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെയാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നതെന്ന് കോഴിക്കോട് നടന്ന സിനിമയുടെ പോസ്റ്റര്‍ പ്രകാശനച്ചടങ്ങില്‍ സുനിത പറഞ്ഞു. താന്‍ കണ്ടറിഞ്ഞ കഥയാണ് 'എന്റെ' എന്ന ചിത്രത്തിലൂടെ പറയുന്നത്. ഈ ചിത്രം എടുത്തിരിക്കുന്നത് സമൂഹത്തിന് വേണ്ടിയാണ്. ഏതൊരു പെണ്‍കുട്ടിക്കും സംഭവിക്കാവുന്ന അനുഭവങ്ങളാണ് ഇതിലെ കേന്ദ്രകഥാപാത്രത്തിനും അനുഭവിക്കേണ്ടിവരുന്നത്. ഇത്തരമൊരു കഥയായതുകൊണ്ടുതന്നെ നിര്‍മ്മാതാക്കളെ കിട്ടിയില്ല. ഒടുവില്‍ സ്വയം നിര്‍മ്മാതാവായി. ചിത്രമെടുക്കാന്‍ സ്വന്തം വീടുവരെ വില്‍ക്കേണ്ടി വന്നുവെന്നും സുനിത പറയുന്നു.
സുനിതയുടെ ഭര്‍ത്താവും സംവിധായകനുമായ രാജേഷ് ടച്ച്റിവറാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. കൊമേഴ്സ്യല്‍ ചിത്രമായതിനാല്‍ മൂന്നരക്കോടി രൂപ ചെലവിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ജനുവരി നാലിന് കേരളത്തിലെ 40 കേന്ദ്രങ്ങളില്‍ സിനിമ റീലീസ് ചെയ്യും. തെലുങ്ക് പതിപ്പിന്റെ റിലീസിങ് ജനുവരി അവസാനവാരത്തിലാണെന്നും രാജേഷ് വ്യക്തമാക്കി.
തെരുവിലെറിയപ്പെടുന്ന സ്ത്രീകളുടെ പുനരധിവാസത്തിനായി ആന്ധ്ര കേന്ദ്രമാക്കി പ്രവര്‍ത്തനം നടത്തുന്ന മലയാളിയായ സുനിത കൃഷ്ണന് ദേശീയതലത്തില്‍ തന്നെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകയാണ്.
ചെറുപ്പകാലത്ത് സ്വന്തം ജീവിതത്തിലുണ്ടായ ദുരനുഭവങ്ങളാണ് സുനിതയെ ലൈംഗീകപീഡനമേല്ക്കുന്ന സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കരുത്ത് നല്‍കിയത്. സെക്സ് റാക്കറ്റുകളില്്യൂനിന്നും പെണ്‍കുട്ടികളെ മോചിപ്പിച്ച് പുതിയ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞ 21 വര്‍ഷമായി പ്രവര്‍ത്തിക്കുകയാണ് സുനിത. തങ്ങളുടെ പ്രവര്‍ത്തനമേഖലയെ തന്നെ കേന്ദ്രീകരിച്ചാണ് സുനിതയും രാജേഷും ഈ സിനിമ ചെയ്തിരിക്കുന്നത്. കോളിളക്കമേറെയുണ്ടാക്കിയ ഡല്‍ഹി കൂട്ടമാനഭംഗ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇതേ പ്രമേയം ചര്‍ച്ച ചെയ്യുന്ന സിനിമ എത്തുന്നത്.
-
'പ്രണയത്തിൻ്റെ പേരിൽ ജാസ്മിൻ എന്നെ വിഡ്ഢിയാക്കി, ഞാൻ അനുഭവിക്കുന്നത് ഇനി അവൾ മനസിലാക്കും'; ഭാവി വരൻ അഫ്സൽ
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
-
വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ്; കൂസലില്ലാതെ രേഖ; നടിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചപ്പോൾ; ശേഖർ സുമൻ