Don't Miss!
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- News ഖത്തര്‍ കടുത്ത തീരുമാനത്തിലേക്ക്; പശ്ചിമേഷ്യ കൂടുതല്‍ വെട്ടിലാകും, ഹമാസ് ഓഫീസ് മാറ്റുമെന്ന് സൂചന
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Travel വേനല്‍ ചൂടോ.. ഇവിടെയോ? ഇത് സൈലന്റ് വാലിയാണ്.. വരൂ കാട്ടിൽ സഫാരി പോകാം
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
- Automobiles പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
വ്യാജ സിഡികള്‍ വീണ്ടും സജീവമാകുന്നു
ചെന്നൈ, ബാംഗ്ളൂര്‍ തിയറ്ററുകളില്‍ നിന്നാണ് ഈ വ്യാജന്മാര് ജനിയ്ക്കുന്നത്. മലയാളസിനിമയെ കാര്യമായി പിടികൂടിയിരുന്ന വ്യാജസിഡി ഇടപാടുകള്‍ ചെറിയ ഇടവേളക്കു ശേഷം സജീവമാകുന്നത് ചലച്ചിത്ര നിര്‍മ്മാണമേഖലയില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പുതിയസിനിമ അനധികൃതമായ് സൈറ്റില്‍ അപ് ലോഡ് ചെയ്യുന്നതും ഡൌണ്‍ലോഡ് ചെയ്യുന്നതും കാണുന്നതും നിയമവിരുദ്ധമാക്കുകയും ശിക്ഷണ നടപടികള്‍ ആരംഭിക്കുകയും ചെയ്തതോടെ നെറ്റ് വര്‍ക്കുകളില്‍ വ്യാജന്മാരുടെ ഉപദ്രവം കുറഞ്ഞുവെങ്കിലും വ്യാജസീഡികള്‍ വഴി വീണ്ടും സിനിമകള്‍ ആവശ്യക്കാരെ തേടിയെത്തകയാണ്.
ഗള്‍ഫില്‍ നിന്നായിരുന്നു ആദ്യകാലത്ത് വ്യാജന്മാര് ഇറങ്ങിയിരുന്നതെങ്കില്‍ ഇപ്പോള്‍ ചെന്നൈ, ബാഗ്ളൂര്‍ ലോബികളാണ് തിയറ്റര്‍ പ്രിന്റുകള്‍ കേരളത്തില്‍ എത്തിക്കുന്നത്. കേരളത്തിലെ തിയറ്ററുകളില്‍ വ്യാജനിര്‍മ്മിതി ഏറെക്കുറെ അസാദ്ധ്യമായിരിക്കെ ഇതര സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാണ് സിഡി നിര്‍മ്മാണം മുന്നേറുന്നത്.
തിയറ്ററുകാരുടെ നിരുത്തരവാദിത്വവും അനധികൃതമായ ഒത്താശകളും വ്യാജനിര്മ്മിതികള്ക്കു പിന്നിലുണ്ട്. തിരുവനന്തപുരം ഭീമാപള്ളിയിലെ കാസററുകടകളില് തിയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന ഹിറ്റ് സിനിമകളുടെ സിഡികള്‍ സ്റ്റിക്കര്‍ സഹിതം വെച്ച് വ്യാപകമായി കച്ചവടം നടത്തുന്നുത് അധികൃതരുടെ അറിവോടെയല്ലാതെ എങ്ങിനെയാണ്.
തീവണ്ടികളില്‍ വില്പന നടത്തുന്നവരിലും വ്യാജ സിഡികള്‍ സുലഭമാണ്. ഡയമണ്ട്നെകലേസ്, അയാളും ഞാനും തമ്മില്‍ , മൈബോസ്, റണ്‍ ബേബി റണ്‍, മിസ്റര്‍ മരുമകന് തുടങ്ങിയ വയുടെ സീഡികള്‍ ഇങ്ങിനെ വില്പനയില് പിടിക്കപ്പെട്ടവയാണ്.ലൈഫ് ഓഫ് പിയുടെ തിയറ്റര്‍ പ്രിന്റും നിരവധി വിദേശസിനിമകളുടെ കോപ്പികളും ഭീമാപള്ളിയിലും അവരുടെ ഏജന്റുമാരും വ്യാപകമായി വില്‍പ്പന നടത്തുന്നുണ്ട്.
തുടക്കത്തിലേ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാത്തപക്ഷം വ്യാജന്മാരുടെനെറ്റ് വര്‍ക്കിംഗ് വ്യാപകമാവാനും
പച്ചപിടിച്ചുതുടങ്ങിയ മുഖ്യധാരാ സിനിമ മേഖലയെ ദോഷകരമായി ബാധിക്കാനും സാദ്ധ്യത ഏറെയാണ്.