Don't Miss!
- Lifestyle പുതിയ ഭൂമിയാകുമോ എന്‍സിലാഡസ്? ശനിയുടെ ഈ ചന്ദ്രനില്‍ ജീവന് വേണ്ട എല്ലാ ചേരുവകളും
- News അംബേദ്കറെ അപമാനിച്ചു, രാജ്യത്തെ തകര്‍ക്കാന്‍ നോക്കുന്നു; കോണ്‍ഗ്രസിനെ വിടാതെ പ്രധാനമന്ത്രി
- Sports IPL 2024: തലയെ വീഴ്ത്തി റുതുരാജ്, ധോണിയുടെ വമ്പന്‍ റെക്കോഡ് തകര്‍ന്നു! ഇനി ഒന്നാമന്
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
തീവ്രത്തിന്റെ രണ്ടാംഭാഗം 2014ല്‍
ദുല്‍ഖര്‍ സല്മാന് നായകനായ തീവ്രം ബോക്സ് ഓഫീസില്‍ സമ്മിശ്രപ്രതികരണം ഏറ്റുവാങ്ങുമ്പോഴാണ് രണ്ടാംഭാഗമൊരുങ്ങുന്ന കാര്യം പുറത്തുവന്നരിയ്ക്കുന്നത്. രൂപേഷിന്റെ ആദ്യചിത്രമായ തീവ്രത്തില്‍ ദുല്‍ഖറിന് പുറമെ ശ്രീനിവാസന്, വിനയ് ഫോര്‍ട്ട് തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
തീവ്രത്തിന്റെ ജോലികള്‍ നടക്കുമ്പോള്‍ തന്നെ അതിന്റെ രണ്ടാംഭാഗവും എന്റെ മനസ്സിലുണ്ടായിരുന്നു. ഒരു ട്രിയോളജിയുടെ സാധ്യതകളും ഞാന്‍ സബ്ജക്ടില്‍ കണ്ടിരുന്നു. ചിത്രത്തോടുള്ള പ്രേക്ഷകരപ്രതികരണം എന്തെന്നറിയാന്‍ കാത്തിരിയ്ക്കുകയാണ് ഞാന്‍.
ആദ്യചിത്രത്തിന് ബോക്സ് ഓഫീസില്‍ നല്ല സ്വീകരണമാണ് ലഭിച്ചതെന്നും ഇതാണ് രണ്ടാംഭാഗത്തിന് പ്രചോദനമായതെന്നും രൂപേഷ് വിശദീകരിയ്ക്കുന്നു. അലക്സും അസിസ്റ്റന്റ് രാമചന്ദ്രനും മറ്റൊരു ദുരൂഹമായ കേസിന്റെ കൂടി അന്വേഷണം ഏറ്റെടുക്കുന്നതാണ് രണ്ടാംഭാഗത്തിന്റെയും പ്രമേയം. തീവ്രത്തില്‍ ശ്രീനിവാസനും വിനയ് ഫോര്‍ട്ടുമാണ് തീവ്രത്തില്‍ ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ചിത്രത്തിന് രണ്ടാംഭാഗമൊരുക്കാനുള്ള ആഗ്രഹം നേരത്തെ തന്നെ ശ്രീനിവാസനോട് പറഞ്ഞിരുന്നു. അദ്ദേഹത്തിനും അതില്‍ താത്പര്യമുണ്ട്. എന്തായാലും തീവ്രത്തിന്റെ രണ്ടാംഭാഗം 2014ലേ സംഭവിയ്ക്കൂ, എനിയ്ക്ക് അത്ര തിരക്കൊന്നുമില്ല. രണ്ടാം ഭാഗത്തില്‍ ദുല്‍ഖര്‍ സല്മാന് ഉണ്ടാവുമോയെന്ന ചോദ്യത്തിന് അതൊരു സസ്പെന്‍സ് ആണെന്നാണ് രൂപേഷിന്റെ മറുപടി
ഹിറ്റ്മേക്കര് അന്‍വര്‍ റഷീദിനും ജവാന് ഓഫ് വെള്ളിമലയുടെ സംവിധായകന് അനൂപ് കണ്ണനും വേണ്ടി തിരക്കഥയൊരുക്കുന്നതിന്റെ തിരക്കിലാണ് രൂപേഷ് ഇപ്പോള്‍.