Don't Miss!
- Lifestyle അരി കുതിര്‍ക്കേണ്ട, വെള്ളത്തിലിടണ്ട, കാത്തുനില്‍ക്കേണ്ട: 15 മിനിറ്റില്‍ ഉണ്ണിയപ്പം
- Sports IPL 2024: 20ാം ഓവര്‍ എന്തുകൊണ്ട് യഷിന് നല്കി? രാഹുല്‍ ധോണിയെ സഹായിച്ചു! തെളിവ് ഇതാ
- News എംഎല്‍എമാരടക്കം ഒരാള്‍ പോലും വോട്ട് ചെയ്യാതെ നാഗാലാന്‍ഡിലെ 6 ജില്ലകള്‍..! കാരണമിത്
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ദുല്‍ഖറിന്റെ നായിക അപര്‍ണ്ണ ഗോപിനാഥ്
മാര്ട്ടിന് പ്രാക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം നവാഗതന് ജേക്കബ് ഗ്രിഗറിയും ഒരു മുഖ്യവേഷം കൈകാര്യം ചെയ്യും. തിയറ്റര്‍ കലാകാരിയായ അപര്‍ണ്ണ ഗോപിനാഥാണ് ദുല്‍ഖറിന്റെ പ്രണയജോഡിയെ ചിത്രത്തിലവതരിപ്പിക്കുന്നത്. ചെന്നൈക്കാരിയായ അപര്‍ണ്ണ നാടകങ്ങളിലൂടെയാണ് അഭിനയലോകത്തേക്ക് കടന്നുവരുന്നത്.
മലയാളത്തില്‍ മമ്മുട്ടിയെയും മോഹന്‍ലാലിനെയും മാത്രം അറിയുന്ന അപര്‍ണ്ണ മമ്മുട്ടിയുടെ മകന്റെ കൂടെ അഭിനയിക്കാന്‍ കഴിയുന്നത് ഭാഗ്യമായി കാണുന്നു. അമേരിക്കയില്‍ ജനിച്ച് വളര്‍ന്ന രണ്ടു മലയാളിയുവാക്കള്‍ ജന്മദേശത്തു വന്ന് സ്വന്തമായി അധ്വാനിച്ചു ജീവിക്കുമ്പോള്‍ ഉണ്ടാകുന്ന രസകരങ്ങളായ സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. വിജയരാഘവന്, നന്ദു, ലാലു അലക്സ്, പി ശ്രീകുമാര്‍, പുതുമുഖം ടോവിനോ തോമസ് എന്നിവരും എബിസിഡിയില്‍ പ്രധാനവേഷങ്ങളിലുണ്ട്.
സൂരജ് നീരജ് തിരക്കഥയൊരുക്കുന്ന ചിത്രം മാസങ്ങള്‍ക്കു മുമ്പ് പ്രഖ്യാപിച്ചിരുന്നതാണ്. അമേരിക്കയില്‍ കുറച്ചു ഭാഗങ്ങള്‍ ഷൂട്ട് ചെയ്യാനുള്ള ചിത്രത്തിന് ആവശ്യമായ ലൈസന്‍സ് കിട്ടാത്തതാണ് വൈകാന്‍ കാരണം. ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന് ടി ജോണാണ് നിര്‍വ്വഹിക്കുന്നത്. സന്തോഷ് വര്‍മയുടെയും റഫീഖ് അഹമ്മദിന്റെയും ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത് ഗോപി സുന്ദറാണ്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് നിര്‍മാണം.
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
-
ഹീറോയിന് ആവാന്‍ കാത്തിരുന്ന് സമയം പോയി; ഇല്ലെങ്കില്‍ ഇത്ര സങ്കടം വരില്ലായിരുന്നു: ശരണ്യ പറയുന്നു