Don't Miss!
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ഡാഡികൂളില്‍ താരമാകേണ്ടിയിരുന്നത് ശ്രീശാന്ത്
ക്രിക്കറ്റിലാണ് പ്രധാന താല്പര്യമെങ്കിലും സിനിമയോടും സംഗീതത്തോടുമെല്ലാമുള്ള തന്റെ ഇഷ്ടം ശ്രീ പണ്ടേ തന്നെ വെളിപ്പെടുത്തിയതാണ്. അദ്ദേഹത്തിന്റെ സൗഹൃദവലയത്തില്‍ ഒട്ടേരെ സിനിമാ താരങ്ങള്‍ ഉണ്ടുതാനും. ഈ അടുത്തകാലത്താണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംവിധാനം ചെയ്യുന്ന മഴവില്ലിനറ്റം വരെയെന്ന ചിത്രത്തില്‍ ശ്രീശാന്ത് ഒരു പ്രധാന കഥാപാത്രമായി ഷൂട്ടിങ് കഴിഞ്ഞത്. എന്നാല്‍ ഇപ്പോള്‍ കൈതപ്രം ശ്രീശാന്തുള്ളത് തന്റെ ചിത്രത്തിന് നെഗറ്റീവ് പബ്ലിസിറ്റിയാകുമോയെന്ന് ഭയന്ന് ശ്രീയെ വച്ച് ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ വെട്ടിമാറ്റാന്‍ പോവുകയാണ്.
ഇതിന് മുമ്പും ശ്രീയ്ക്ക് സിനിമയില്‍ അഭിനയിക്കാന്‍ ചാന്‍സ് ലഭിച്ചിരുന്നു. പക്ഷേ തിരക്കുകള്‍ കാരണം അത് നടക്കാതെ പോയി. ആഷിക് അബു സംവിധാനം ചെയ്ത ആദ്യചിത്രമായ ഡാഡി കൂളില് ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗമായ ശ്രീകാന്ത് എന്നൊരു കഥാപാത്രമുണ്ട്. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ശ്രീശാന്തിനെയായിരുന്നുവത്രേ ആഷിക് ആദ്യം കണ്ടുവച്ചിരുന്നത്.
ശ്രീശാന്ത് തിരക്കഥ വായിച്ച് ഇഷ്ടപ്പെടുകയും കഥാപാത്രത്തെ അവതരിപ്പിക്കാമെന്ന് പറയുകയും ചെയ്തിരുന്നു. പക്ഷേ പിന്നീട് തിരക്കുകള്‍ മൂലം ശ്രീയ്ക്ക് അഭിനയിക്കാന്‍ കഴിയാതെ പോയി. അതല്ല ശ്രീശാന്ത് ഈ വേഷത്തിനായി വന്‍തുക പ്രതിഫലം ചോദിച്ചതിനാല്‍ അദ്ദേഹത്തെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും കേള്‍ക്കുന്നുണ്ട്.
പിന്നീട് ഗോവിന്ദ് പത്മസൂര്യയായി ചിത്രത്തില്‍ ക്രിക്കറ്ററായി എത്തിയത്. ഇപ്പോള്‍ ശ്രീയ്ക്ക് സംഭവിച്ചതുപോലെ ചിത്രത്തില്‍ ശ്രീകാന്തിനെ വാതുവെപ്പുകാര്‍ ഒത്തുകളിയ്ക്ക് കരുവാക്കാന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്, പിന്നീട് ആ കഥാപാത്രം ഈ പ്രശ്നങ്ങളെ അതിജീവിക്കാന്‍ ശ്രമിക്കുന്നതാണ് ചിത്രത്തിലെ കഥ. അതേ കഥാപാത്രത്തെ ചെയ്യാന്‍ ആദ്യം തീരുമാനിയ്ക്കപ്പെട്ടിരുന്ന ശ്രീ ഇപ്പോള്‍ വാതുവെപ്പ് വിവാദത്തില്‍ അകപ്പെട്ട് നിയമനടപടികള്‍ നേരിടുകയാണ്.
ശ്രീ ഈ ചിത്രത്തില്‍ അഭിനയിച്ച് കഴിഞ്ഞിട്ടായിരുന്നു ഇത്തരം വിവാദങ്ങള്‍ ഉണ്ടാകുന്നതെങ്കില്‍ സിനിമാക്കാര് ഇതിനെ അവരുടെ ഭാഷയില്‍ അറംപറ്റല്‍ എന്ന് വിശേഷിപ്പിക്കുമായിരുന്നു.
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'