Don't Miss!
- Lifestyle മുടി കൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതും തടയാം; ഇതാ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍
- Automobiles 40 കിട്ടിയില്ലെങ്കിലും 30 കിലോമീറ്ററിനടുത്തുണ്ട്! യുകെയില്‍ വില്‍ക്കുന്ന സ്വിഫ്റ്റിന്റെ മൈലേജ് അറിയാം
- News ആലത്തൂര്‍ രമ്യക്കൊപ്പം തന്നെ? മന്ത്രി വന്നിട്ടും കാര്യമില്ല, ആ തന്ത്രം നടക്കില്ല; വോട്ടര്‍മാരുടെ അഭിപ്രായം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
പഴയ ബസ് കണ്ടപ്പോള്‍ താഹയ്ക്ക് നൊസ്റ്റാള്‍ജിയ
സൂപ്പര്‍ഹിറ്റായ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ കാലങ്ങള്‍ കഴിഞ്ഞ് കണ്ടുമുട്ടുക, ആ കഥാപാത്രം ഇപ്പോഴുമുണ്ടെന്നുള്ള അറിവില്‍നിന്നുമുണ്ടായ നൊസ്റ്റാള്‍ജിയയില്‍ നിന്നും ചിത്രത്തിന്റെ രണ്ടാംഭാഗമെടുക്കാനുള്ള തീരുമാനമുണ്ടാകുക. ഈ യാദൃശ്ചികതയുണ്ടായിരിക്കുന്നത് മലയാളത്തില്ത്തന്നെയാണ്. 12വര്‍ഷങ്ങള്‍ക്കുമുമ്പ് ദിലീപ്-ഹരിശ്രീ അശോകന് കൂട്ടുകെട്ടുമായി എത്തിയ സൂപ്പര്‍ചിത്രം ഈ പറക്കുംതളികയുടെ രണ്ടാംഭാഗത്തിനായി ചിത്രത്തിലെ ഒരു പ്രധാനകഥാപാത്രം നിമിത്തമായിരിക്കുന്നത്.
ചിത്രത്തിന്റെ നിര്‍മ്മാതാവായ കാസ് ഹംസയും സംവിധായകന് താഹയും അടുത്തിടെ പൊള്ളാച്ചിയില്‍ പോയപ്പോഴാണ് പറക്കും തളികയിലെ പ്രധാന കഥാപാത്രമായിരുന്ന പഴയ ബസ് കണ്ടത്. ബസ് പൊളിയ്ക്കാതെ കിടക്കുന്നത് കണ്ടപ്പോഴാണ് പറക്കുംതളിക ഒരുക്കിയകാലത്തെക്കുറിച്ചുള്ള നൊസ്റ്റാള്‍ജിയ ഇവരുടെ മനസില്‍ നിറയുന്നത്. തുടര്‍ന്ന് ചിത്രത്തിന് രണ്ടാം ഭാഗമെടുക്കാന്‍ തീരുമാനിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ പഴയബസ് പൊള്ളാച്ചിയിലെ വണ്ടിക്കച്ചവടക്കാരന് പൊളിയ്ക്കാന്‍ കൊടുക്കുകയായിരുന്നു. എന്തായാലും അയാള്‍ ബസ് പൊളിയ്ക്കാതിട്ടതുകൊണ്ട് മലയാളത്തിന് മറ്റൊരു രണ്ടാംഭാഗചിത്രം കൂടി കാണാനുള്ള അവസരമാണ് നല്‍കിയിരിക്കുന്നത്.
രണ്ടാംഭാഗത്തില്‍ പഴയ ബസിന്റെ പശ്ചാത്തലത്തില്‍ ഇപ്പോഴത്തെ കാലത്തിന് ചേരുന്ന പുതിയൊരു കഥയാണ് ആലോചിക്കുന്നതെന്നും ചിലപ്പോള്‍ കഥാപാത്രങ്ങള്‍ക്ക് മാറ്റം വന്നേയ്ക്കുമെന്നും താഹ പറയുന്നു. പുതിയ ചിത്രത്തിനായുള്ള അണിയറ ജോലികള്‍ പുരോഗതിയിലാണ്.
ദിലീപിനെ ജനപ്രിയനായകന് എന്ന പദവിയിലേയ്ക്കുയര്ത്തുന്നതില് പ്രധാന പങ്കുവഹിച്ച ചിത്രമായിരുന്നു ഈ പറക്കം തളിക. ഉണ്ണികൃഷ്ണനായി ദിലീപും സഹായിയ സുന്ദരേശനായി ഹരിശ്രീ അശോകനും ഉണ്ണികൃഷ്ണന് പരമ്പരാഗത സ്വത്തായി ലഭിച്ച പഴയൊരു ബസും ചേര്‍ന്ന് പ്രേക്ഷകരെ ചിരിപ്പിച്ചതിന് കണക്കില്ല.
-
കാത്തിരിപ്പ് വെറുതെ; സിജോ മടങ്ങി വരില്ല?; കാരണങ്ങൾ നിരത്തി നാദിറ; ആശങ്കയിൽ പ്രേക്ഷകർ
-
'അമലയെ പരിഹസിക്കുന്നതെന്തിനാണ് മൂന്ന് മണിക്കൂർ മതി ആടുജീവിതം വായിക്കാൻ'; നടിക്ക് പിന്തുണയുമായി ആരാധകർ!
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'