Don't Miss!
- News പ്രധാനമന്ത്രിയുടെ റോഡ് ഷോയില്‍ നിന്നും സ്ഥാനാർത്ഥി അബ്ദുള്‍ സലാം പുറത്ത്: വിശദീകരണം ഇങ്ങനെ
- Automobiles ഒറ്റയടിക്ക് കിട്ടിയത് 4,000 ഓർഡറുകൾ, സിട്രൺ ഇലക്ട്രിക് കാർ ഇനി നിരത്തുകളിൽ നിറയും
- Lifestyle തെക്കിന്റെ താജ്മഹല്‍, സ്വര്‍ണ്ണ താമരക്കുളം; ചരിത്രപ്രസിദ്ധം മധുര മീനാക്ഷി ക്ഷേത്രം
- Sports സ്മൃതിയുടെ കാമുകനാണോ? തോളില്‍ കൈയിട്ട് നില്‍ക്കുന്നത് ആരാണ്? എല്ലാം അറിയാം
- Finance ചാഞ്ചാട്ടത്തിന് നടുവിലും ബ്രേക്കൗട്ടുമായി 5 ഓഹരികൾ, ഏതൊക്കെയെന്ന് വിശദമായി അറിയാം
- Technology ആൻഡ്രോയിഡ് ഫോൺ കാർ കീ ആക്കാം, ഡിജിറ്റൽ കാർ കീയുടെ പ്രത്യേകതകൾ അറിയൂ
- Travel തേക്കടിയിലെ ബോട്ടിങ്; ആനകളെയും മാൻകൂട്ടങ്ങളെയും കണ്ട് ഒരു യാത്ര, ഓൺലൈൻ ബുക്ക് ചെയ്യാം
നാടോടിമന്നന് വേല പണിതത് ആര്?
ഓണത്തിനു തിയറ്ററിലെത്താന്‍ ദിലീപ് ചിത്രമായി ആദ്യം ചാര്‍ട്ട് ചെയ്തിരുന്നത് നാടോടി മന്നനായിരുന്നു. എന്നാലിപ്പോള്‍ തിയറ്ററിലെത്തുന്നത് ശൃംഗാരവേലനും. ഇങ്ങനെയൊരു അട്ടിമറിക്കു കാരണമെന്തായിരുന്നു??
നാടോടി മന്നന്റെ വിജയസാധ്യതയെക്കുറിച്ച് ദിലീപിനുള്ള സംശയം തന്നെയാണ് റിലീസ് നീട്ടിവയ്ക്കാന്‍ കാരണം. ഒരു വര്‍ഷം മുന്‍പ് ചിത്രീകരണം തുടങ്ങിയ ചിത്രമാണ് വിജി തമ്പി സംവിധാനം ചെയ്യുന്ന നാടോടി മന്നന്. അനന്യയും അര്‍ച്ചന കവിയുമാണ് നായികമാര്‍. പ്രകടനത്തൊഴിലാളി തിരുവനന്തപുരം മേയറാകുന്നതാണ് പ്രമേയം. ചിത്രത്തിനുതിരക്കഥ രചിച്ചിരിക്കുന്നത് കോമഡി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കൃഷ്ണ പൂജപ്പുരയായിരുന്നു.
എന്നാല്‍ കൃഷ്ണപൂജപ്പുരയുടെ ചിത്രങ്ങള്‍ ആദ്യകാലത്ത് നന്നായി ഓടിയിരുന്നെങ്കിലും പിന്നീടെല്ലാം പരാജയപ്പെടുകയായിരുന്നു. ഹാപ്പി ഹസ്ബന്‍ഡ്സ് ചെയ്ത അദ്ദേഹത്തിന്റെ ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ വന്‍ പരാജയമായിരുന്നു. അതുപോലെ ഉര്‍വശിയെ നായികയാക്കി ഇതേപോലൊയെരു കഥ കൃഷ്ണപൂജപ്പുര തിരക്കഥയെഴുതുകയും ചെയ്തിരുന്നു. വീട്ടമ്മ മന്ത്രിയാകുന്ന കഥ. കുഞ്ചാക്കോ ബോബനായിരുന്നു നായകന്.
ഒരു വര്‍ഷം മുന്‍പ് ചിത്രീകരണം തുടങ്ങിയെങ്കിലും പലതവണ മാറ്റിവയ്ക്കുകയായിരുന്നു. അതിനു ശേഷം ചിത്രീകരിച്ച ചിത്രങ്ങളെല്ലാം തിയറ്ററിലെത്തി. സംവിധായകന് വിജിതമ്പിയുടെ മുന്‍ചിത്രങ്ങളും വന്‍ പരാജയമായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ നാടോടിമന്നന് റിലീസ് ചെയ്താല്‍ തനിക്കു ഗുണത്തേക്കാളേറെ ദോഷമാകുമെന്നാണ് ദിലീപ് കരുതുന്നത്.
അതുകൊണ്ടാണ് ശൃംഗാരവേലന് തന്നെ പെട്ടെന്ന് പൂര്‍ത്തിയാക്കി റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. ദിലീപിന്റെ സ്ഥിരം ഫോര്‍മുലകള്‍ ചേര്‍ത്ത് ഉദയ്കൃഷ്ണയും സിബിയുമാണ് ശൃംഗാരവേലന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ജോസ് തോമസ് സംവിധാനം ചെയ്ത മുന്‍ ചിത്രമായ മായാമോഹിനി വന്‍ ഹിറ്റുമായിരുന്നു. ഈ കൂട്ടുകെട്ടിലെ പുതിയ ചിത്രമെന്ന പ്രചാരണത്തോടെയാണ് ശൃംഗാരവേലന് എത്തുന്നത്.
ഇതേ സമയം ഫഹദ് ഫാസില്‍, കുഞ്ചാക്കോബോബന്, പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവരുടെയൊക്കെ ചിത്രം തിയറ്ററിലെത്തിയിട്ടുമുണ്ട്. അവയുമായി താരതമ്യം ചെയ്യുമ്പോള്‍ ഉല്‍സവ സീസണില്‍ തന്റെ ചിത്രം മോശമാകരുതെന്ന് കരുതിയാണ് ശിങ്കാരവേലന്‍ തന്നെ തിയറ്ററിലെത്തിക്കാന്‍ തീരുമാനിച്ചത്. നാടോടിമന്നന് ഇനി എന്നു റിലീസ് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല.
നാടോടി മന്നനു പാരപണിതത് ആര്?
നാട്ടിന്‍പുറത്തുകാരനായ പത്മനാഭന് എന്ന ചെറുപ്പക്കാരനെയാണ് ദിലീപ് അവതരിപ്പിക്കുന്നത്.
നാടോടി മന്നനു പാരപണിതത് ആര്?
രാഷ്ട്രീയപാര്‍ട്ടികള്‍ക്കു വേണ്ടി പ്രകടനം വിളിയ്ക്കുകയും പ്രചാരണം നടത്തുകയുമാണ് ജോലി
നാടോടി മന്നനു പാരപണിതത് ആര്?
തീര്‍ത്തും അവിചാരിതമായി നഗരത്തിലെ മേയറായി ചുമതലയേല്‍ക്കേണ്ടി വരുന്നു
നാടോടി മന്നനു പാരപണിതത് ആര്?
രാജകുടുംബാഗമായി അര്‍ച്ചന കവിയെത്തുന്നു
നാടോടി മന്നനു പാരപണിതത് ആര്?
ചിത്രത്തില്‍ അനന്യയ്ക്ക് ഏറെ കരുത്തുള്ള ഒരു കഥാപാത്രമാണുള്ളത്
നാടോടി മന്നനു പാരപണിതത് ആര്?
കൃഷ്ണ പൂജപ്പുരയുടെ കഥയെ അടിസ്ഥാനമാക്കിയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വെറ്ററന്‍ സംവിധായകന് വിജി തമ്പിയാണ്
നാടോടി മന്നനു പാരപണിതത് ആര്?
പത്നാഭനുമായി കൊമ്പുകോര്‍ക്കുന്ന വില്ലനായി ബോളിവുഡ് താരം സയാജി ഷിന്ഡെയെത്തുന്നു
നാടോടി മന്നനു പാരപണിതത് ആര്?
ചിത്രത്തിനുവേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത് വിദ്യാ സാഗറാണ്.
നാടോടി മന്നനു പാരപണിതത് ആര്?
ഒരു ദിലീപ് പടത്തിനുവേണ്ട എല്ലാ ചേരുവയുമുള്ള ചിത്രമാണിത്
നാടോടി മന്നനു പാരപണിതത് ആര്?
ഓണത്തിന് റിലീസാകുമെന്നതാണ് നേരത്തെ പ്രഖ്യാപിച്ചത്. പക്ഷേ, ഇനിയും വൈകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
-
എടീ, പോടീ, വിളികള്‍, സ്ത്രീകളോട് യാതൊരു മര്യാദയും ഇല്ല; റോക്കിയ്ക്കെതിരെ സോഷ്യല്‍ മീഡിയ
-
ആ സിനിമയുടെ പ്രൊമോഷനിൽ നിന്നും എന്നെ മാറ്റി നിർത്തി; ഇമേജായിരുന്നു പ്രശ്നം; തുറന്ന് പറഞ്ഞ് അമല പോൾ
-
'ഒരാഴ്ച്ച കൊണ്ട് ഒരു പൂക്കാലം തന്നിട്ട് പോയി... ഷോ കാണാനുള്ള താൽപര്യം പോയി, അണ്ണനെ ഞങ്ങൾ മിസ് ചെയ്യും'