Don't Miss!
- Automobiles എൻഫീൽഡിന്റെ വില്ലനാവാൻ ഓസ്ട്രിയൻ മുതലാളി, കിടിലൻ ബൈക്കുകളുമായി ബ്രിക്സ്റ്റൺ ഇന്ത്യയിലേക്ക്
- Technology ഇനി ഡാഷ് ക്യാം വാങ്ങേണ്ട! പഴയ ഫോൺ ഉണ്ടെങ്കിൽ എല്ലാം സെറ്റ്!
- Sports IPL 2024: സഞ്ജുവിന്റെ വിക്കറ്റ് ഞാനും നേടിയിട്ടുണ്ട്, അന്ന് അവന് 16 വയസ്; ഓര്മ പുതുക്കി അക്രം
- Finance 15x15x15 - കോടിപതിയാകാൻ ഒരു സൂത്രവാക്യം
- Lifestyle മേയ് 2024: ഭാഗ്യ സംഖ്യകളില്‍ ജീവിതം രക്ഷപ്പെടുന്നവര്‍
- News അനധികൃത ഐപിഎൽ സ്ട്രീമിംഗ് കേസ്; നടി തമന്നയ്ക്ക് നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
യുവാവാകാന്‍ നിര്‍ബ്ബന്ധിതനാകുന്നു: കമല്‍ ഹസ്സന്
പ്രായത്തെക്കുറിച്ചോര്ക്കുമ്പോള് തനിയ്ക്ക് വേവലാതിയുണ്ടെന്ന് ഉലകനായകന് കമല്‍ ഹസ്സന്. തന്നെപ്പോലെയുള്ള മുതിര്‍ന്ന താരങ്ങള്‍ക്ക് പറ്റി റോളുകള്‍ സിനിമകളില്‍ കുറഞ്ഞുവരുകയാണെന്നും അതിനാലാണ് തങ്ങള്‍ക്ക് യുവാക്കളായി പല ചിത്രത്തിലും വേഷം കെട്ടേണ്ടിവരുന്നതെന്നും കമല്‍ പറയുന്നു. പുനെയില്‍ സിനിമയുമായി ബന്ധപ്പെട്ട ഒരു ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് പ്രായത്തെക്കുറിച്ചുള്ളതന്റെ ഉത്കണ്ഠ കമല്‍ പങ്കുവെച്ചത്.
സിനിമയ്ക്ക് കഥയെഴുതുന്നവര്‍ എപ്പോഴും തങ്ങളുടെ ചിത്രത്തിലെ നായകന് യുവാവായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ എന്നെപ്പോലെയുള്ളവര്‍ പ്രായം കുറവുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ നിര്‍ബ്ബന്ധിതരാവുകയാണ്. പക്ഷേ ഇപ്പോള്‍ അമിതാഭ് ബച്ചനെപ്പോലെയുള്ള താരങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന വേഷങ്ങള്‍ ഞങ്ങളെപ്പോലെയുള്ളവര്‍ക്ക് പ്രതീക്ഷ നല്കുന്നു- കമല്പറയുന്നു.
കൂടിവരുന്ന പ്രായം തനിയ്ക്ക് ഉത്കണ്ഠയുണ്ടാക്കുന്നുണ്ടെന്നും അഞ്ച് വയസ്സില്‍ താന്‍ 20വയസ്സാകാന്‍ ആഗ്രഹിച്ചിരുന്നുവെന്നും 20 ആയപ്പോള്‍ നാല്പതാകാനാണ് കൊതിച്ചതെന്നും കമല്‍ പറയുന്നു. പക്ഷേ സിനിമയെ സംബന്ധിച്ച് താനിപ്പോഴും ചെറുപ്പമാണെന്നും ഇനിയൊരു 15 വര്‍ഷംകൂടി സിനിമയില്‍ സജീവമായിത്തന്നെ നില്ക്കാന് തനിയ്ക്ക് കഴിയുമെന്നും കമല്‍ പറഞ്ഞു. അതേസമയം മുതിര്‍ന്ന താരങ്ങള്‍ക്ക് അനുയോജ്യമായ കഥാപാത്രങ്ങളും കഥകളുമുണ്ടാകണമെന്നും അവ ചെറുപ്പക്കാര്‍തന്നെ എഴുതണമെന്നും കമല്‍ ആഗ്രഹം പ്രകടിപ്പിച്ചു.
-
ഷൈന്‍ ടോം തോച്ചോ? മറുപടി നല്കി തനു; ബ്രേക്കപ്പ് വാർത്തകള്‍ക്കിടെ ചര്‍ച്ചയായി മറുപടികള്‍
-
'പ്രണയത്തിൻ്റെ പേരിൽ ജാസ്മിൻ എന്നെ വിഡ്ഢിയാക്കി, ഞാൻ അനുഭവിക്കുന്നത് ഇനി അവൾ മനസിലാക്കും'; ഭാവി വരൻ അഫ്സൽ
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു