Don't Miss!
- Automobiles സ്റ്റെഡി ലൈക്ക് എ വടി! 3 വർഷം തുടർച്ചയായി മികച്ച നേട്ടം; ഇന്ത്യയിൽ മാഗ്നൈറ്റുമായി നാഴികക്കലുകൾ കീഴടക്കി നിസാൻ
- Finance ഏത് പൊതുമേഖലാ ഓഹരി വാങ്ങണം, ഐആർസിടിസിയും കൊച്ചിൻ ഷിപ്പ്യാർഡും നേട്ടം നൽകുമോ, വിശദമായി അറിയാം
- News പത്തനംതിട്ടയില്‍ അട്ടിമറി ഉണ്ടാകുമോ? ഇടതിന് പ്രതീക്ഷ, ആത്മവിശ്വാസം കൈവിടാതെ യുഡിഎഫ്
- Lifestyle ചാണക്യനീതി: അര്‍ത്ഥപൂര്‍ണമായ ജീവിതം, മരണശേഷവും കുടുംബം സന്തോഷത്തോടെ
- Sports IPL 2024: 8ല്‍ 4ലും തോറ്റു, സിഎസ്കെയ്ക്ക് പ്ലേ ഓഫിലെത്താനാവുമോ? സാധ്യകള്‍ ഇങ്ങനെ
- Technology ഫോൺ പൊട്ടിത്തെറിക്കുമോ എന്ന് പേടിയുണ്ടോ? പ്രഷർ കൂട്ടേണ്ട! ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
മാര്‍ത്താണ്ഡനും ഇനി സ്വന്തം കാലില്‍ നില്ക്കാം
മലയാള സിനിമയില്‍ സംവിധായകരുടെ മുഖംമാത്രമേ പ്രേക്ഷകര്‍ പലപ്പോഴും കാണുന്നുള്ളു. അറിയപ്പെടുന്ന പല സംവിധായരുടെ വിജയത്തിനു പിന്നിലും കഴിവുള്ള അസോസിയേറ്റ് സംവിധായകരായിരിക്കും ഉണ്ടാകുക. എന്നാല്‍ പലര്‍ക്കും രക്ഷപ്പെടാനുള്ള അവസരം ലഭിക്കാറില്ല എന്നുമാത്രം. അവസരം കിട്ടിയവര്‍ക്കാകട്ടെ ആദ്യചിത്രത്തിനു ശേഷം പിന്നീട് ചിത്രം ലഭിക്കാറുമില്ല.
കഴിവുണ്ടായിട്ടും പല സംവിധായകര്‍ക്കും അസോസിയേറ്റ് ആയി നില്‍ക്കേണ്ടി വന്ന സംവിധായകനായിരുന്നു ജി. മാര്‍ത്താണ്ഡന്‍. ഷാജി കൈലാസ്, രഞ്ജിത്ത്, രഞ്ജി പണിക്കര്‍, ലാല്‍, ഷാഫി, ടി.കെ. രാജീവ് കുമാര്‍ രാജീവ്നാഥ്, നിസാര്‍, അന്‍വര്‍ റഷീദ് എന്നിവരുടെയൊക്കെ അസോസിയേറ്റ് ആയി വര്‍ഷങ്ങളോളം കഴിയുകയായിരുന്നു മാര്‍ത്താണ്ഡന്‍. ഒടുവില്‍ ശാപമോക്ഷം കിട്ടിയത് ബെന്നി പി. നായരമ്പലത്തിന്റെ സഹായം കൊണ്ടായിരുന്നു. മമ്മൂട്ടിയുടെ സഹ നിര്‍മാതാവ് ആന്റോ ജോസഫ് സിനിമ നിര്‍മിക്കാന്‍ സഹായവും നല്കി.
മമ്മൂക്കയെ വച്ച് ആദ്യചിത്രമൊരുക്കുകയായിരുന്നു മാര്‍ത്താണ്ഡന്റെ ആഗ്രഹം. കാരണം മമ്മൂട്ടിയുടെ പല ഹിറ്റുകളുടെയും പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. മാര്‍ത്താണ്ഡന്റെ കഴിവ് മമ്മൂട്ടിക്ക് നന്നായി അറിയാം. അങ്ങനെ അറിഞ്ഞുകൊണ്ട് മമ്മൂട്ടി സഹായിച്ച മറ്റൊരു അസോസിയേറ്റ് ആയിരുന്നു ബ്ലസി. മലയാളത്തിലെ പ്രധാനപ്പെട്ട പല സംവിധായകരുടെയും അസോസിയേറ്റ് ആയിരുന്ന ബ്ലസിക്ക് ആദ്യചിത്രമൊരുക്കാന് അവസരം നല്‍കിയത് മമ്മൂട്ടിയായിരുന്നു. കാഴ്ച എന്ന ചിത്രത്തിലൂടെ ബ്ലസി പുറത്തുവന്നു. അല്ലെങ്കില്‍ പിന്നെയും വര്‍ഷങ്ങളോളം അസോസിയേറ്റ് ആയി പ്രവര്‍ത്തിക്കേണ്ടി വരുമായിരുന്നു.
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിനു നിര്‍മാതാവിനെ കൊണ്ടുവന്നത് ആന്റോ ജോസഫ് ആയിരുന്നു. തിരക്കഥയെഴുതാമെന്ന് ബെന്നിയും സമ്മതിച്ചു. മാര്‍ത്താണ്ഡന്റെ കഴിവില്‍ മമ്മൂട്ടിയും സന്തുഷ്ടന്‍. ഇപ്പോള്‍ ചിത്രം നല്ലപേരുണ്ടായക്കിയതോടെ ഇനി മാര്‍ത്താണ്ഡന്റെ സമയമായി. ഇനിയും നല്ല ചിത്രങ്ങള്‍ സമ്മാനിക്കാന്‍ കെല്‍പ്പുള്ള സംവിധായകനാണ് താനെന്ന് മാര്‍ത്താണ്ഡന്‍ തെളിയിച്ചു.
-
'പാമ്പ് വന്നപ്പോൾ എല്ലാവരും ഓടി ചേട്ടൻ മാത്രം അവിടെ ഇരുന്നു, ഭൂമികുലുങ്ങിയാലും കുലുങ്ങില്ലെന്നത് ശരിയാണ്'
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ
-
'ഇതെല്ലാം അറിഞ്ഞാണ് സുപ്രിയ വിവാഹം ചെയ്തത്; അവർ അങ്ങനെയൊരു ഭാര്യയല്ല'; താരപത്നിയെക്കുറിച്ച് ആരാധകർ