Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ബ്ലസി 'ആടുജീവിതം' ഉപേക്ഷിച്ചു
2009ല്‍ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല നോവലിനുള്ള പുരസ്കാരം സ്വന്തമാക്കിയ ബെന്യാമിന്റെ ആടുജീവിതം എന്ന നോവല്‍ ബ്ലസി സിനിമയാക്കുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആദ്യം പൃഥ്വിരാജാണ് നോവലിലെ കേന്ദ്ര കഥാപാത്രമായ നജീബിന് രൂപം നല്‍കുന്നത് എന്നാണ് വാര്‍ത്തകള്‍ വന്നിരുന്നതെങ്കിലും പിന്നീട് മോഹന്‍ലാല്‍ അഭിനയിക്കുന്നു എന്ന് കേട്ടു.
എന്നാല്‍ ഇപ്പോള്‍, മോഹന്‍ലാലുമില്ല പൃഥ്വിരാജുമില്ല. എന്തിന് ബ്ലസി അങ്ങൊനൊരു ചിത്രമേ എടുക്കുന്നില്ല. ആടുജീവിത സിനിമയാക്കാനുള്ള ശ്രമം ബ്ലസി ഉപേക്ഷിച്ചത്രെ. ചില സാങ്കേതിക തടസ്സങ്ങള്‍ കാരണമാണ് ചിത്രത്തില്‍ നിന്ന് ബ്ലസി പിന്മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്രയധികം പേര് വായിച്ച നോവലിന്റെ മൂലകഥയില്‍ മാറ്റവരുത്തി ദൃശ്യവത്കരിക്കാന്‍ കഴില്ല എന്ന തിരിച്ചറിവും പിന്മാറാന് കാരണമാവാം.
വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയില്‍ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളര്‍ത്തല്‍ കേന്ദ്രത്തിലെ ദാരുണ സാഹചര്യങ്ങളില്‍ മൂന്നിലേറെ വര്‍ഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് ഈ ആടുജീവിതം. ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ അനുഭവങ്ങളെ ആധാരമാക്കിയുള്ളതെങ്കിലും ആടുജീവിതം വെറുമൊരു ജീവിതകഥയല്ലെന്ന് ഗ്രന്ഥകര്‍ത്താവ് തന്നെ പറഞ്ഞിട്ടുണ്ട്. അത്രയേറെ ആത്മാവില്‍ തൊട്ടെഴുതിയിരിക്കുന്നു കൃതി.
എന്തായാലും ബ്ലസി ആടുജീവിതം ഒരുക്കുന്നില്ല. അതേസമയം ആടുജീവിതത്തിന് സമാനമായ, ഗള്‍ഫ് ദുരന്തകഥയെ ആസ്പദമാക്കി എഴുതിയ 'അറേബ്യന്‍ അടിമ' എന്ന നോവല്‍ ഡോ. ജിആര്‍ ബിനോയ് ദുശ്യവത്കരിക്കുന്നു. പുസ്തകത്തിന്റെ കര്‍ത്താവ് നിസ്സാമുദ്ദീന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. മരുഭൂമിയില്‍ അകപ്പെട്ടു പോകുന്ന ഉണ്ണി എന്ന ചെറുപ്പക്കാരന്റെ കഥയാണ് നോവല്‍.
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?