Don't Miss!
- News ഒന്നാം സ്ഥാനം നിലനിർത്തി റഷ്യ: സൗദിക്കും യുഎസിനും വന്‍ തിരിച്ചടി, യുഎഇക്ക് മുന്നേറ്റം
- Automobiles ഇന്ത്യ കാത്തിരുന്ന 4.10 ലക്ഷത്തിന്റെ സൂപ്പബൈക്ക്, അപ്രീലിയ RS 457 അടുത്ത മാസം നിരത്തിലേക്ക്
- Travel തേക്കടിയിലെ ബോട്ടിങ്; ആനകളെയും മാൻകൂട്ടങ്ങളെയും കണ്ട് ഒരു യാത്ര, ഓൺലൈൻ ബുക്ക് ചെയ്യാം
- Lifestyle വീട്ടുകാരെയും കെ.എസ്.ഇ.ബിയെയും പഴിക്കേണ്ട, വേനല്‍ക്കാലത്ത് കറണ്ട് ബില്ല് പിടിച്ചുനിര്‍ത്താന്‍ വഴി
- Finance 10,000 രൂപ വളർന്നത് 1 ലക്ഷമായി, കീശ വീർപ്പിച്ച് മൾട്ടിബാഗർ ഓഹരി, മുന്നേറ്റം തുടരുമെന്ന് ബ്രോക്കറേജ്
- Technology പോക്കറ്റ് കാലിയാക്കാത്ത ഒരു എഐ ക്യാമറാ ഫോൺ; മോട്ടോ എഡ്ജ് 50 പ്രോയുടെ ഇന്ത്യൻ ലോഞ്ച് സ്ഥിരീകരിച്ചു
- Sports IPL 2024: രോഹിത് ഫാന്‍സ് അതിരുവിടുന്നോ? ഹാര്‍ദിക്കിന് ചിലത് പറയാനുണ്ട്! മുന്നറിയിപ്പോ?
ദിലീപ് കുട്ടികളുടെ വേലന്‍
ഒരു സിനിമ വിജയിക്കണമെങ്കില്‍ കുട്ടികളെ കയ്യിലെടുക്കണം. കുട്ടികള്‍ കാണണമെന്നു തീരുമാനിച്ചാല്‍ ഒരു സിനിമ വിജയിച്ചു. ഈയൊരു മനശാസ്ത്രം നന്നായി അറിയുന്ന നടനാണ് ദിലീപ്. അതുകൊണ്ടാണ് ഓരോ ചിത്രം റിലീസ് ചെയ്യുമ്പോഴും കുട്ടികളെ മുന്നില്‍ക്കണ്ടുകൊണ്ട് ദിലീപ് കാര്യങ്ങള്‍ നീക്കുന്നത്. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ശൃംഗാരവേലന്റെയും കാര്യം മറ്റൊന്നല്ല. മുതിര്‍ന്നവര്‍ക്ക് ചിത്രം അത്രയ്ക്കങ്ങ് ഇഷ്ടപ്പെടുന്നില്ലെങ്കിലും ചിത്രത്തിലെ തമാശ കണ്ട് കുട്ടികള്‍ തിയറ്റര്‍ ഇളക്കി മറിക്കുകയാണ്. അവിടെയാണ് ചിത്രത്തിന്റെ വിജയവും.
ദിലീപ് ചിത്രങ്ങള്‍ക്കൊരു രീതിയുണ്ട്. ഏതു സീരിയസ് ചിത്രമാണെങ്കിലും അതില്‍ കുട്ടികളെ വീഴ്ത്താന്‍ പറ്റിയ കുറേ കോമഡികളുണ്ടായിരിക്കും. കുട്ടികളുടെ പ്രസിദ്ധീകരണം വായിക്കുന്നതു പോലെയായിരിക്കും ദിലീപ് ചിത്രങ്ങളും. സിഐഡി മൂസയുടെ വിജയത്തോടെയാണ് ദിലീപ് ഈ രീതി സ്ഥിരമാക്കിയത്. സീന്‍ ബൈ സീന്‍ തമാശയായിരുന്നു മുസയുടെ വിജയം. ആ ചിത്രം ഇപ്പോഴും കാണുന്നത് കുട്ടികള്‍തന്നെ. കുട്ടികളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞാല്‍ ഇത്തരം ചിത്രങ്ങള്‍ വീണ്ടും വിജയിപ്പിച്ചെടുക്കാമെന്ന് ദിലീപിനും കഥയും തിരക്കഥയുമെഴുതുന്ന സിബിക്കും ഉദയനും മനസ്സിലായി.
ദിലീപ് തമാശ കുറവായ ചിത്രായിരുന്നു കൊച്ചീ രാജാവും ഇന്‍സ്പെക്ടര്‍ ഗരുഡും. ആ ചിത്രം മൂസയുടെ വിജയം ആവര്‍ത്തിച്ചതുമില്ല. എന്നാല്‍ അടുത്തിടെ റിലീസ് ചെയ്ത ചിത്രങ്ങളിലെല്ലാം ദിലീപ് മൂസ സ്റ്റൈല്‍ തമാശകള്‍ കൊണ്ടുവന്നിരുന്നു. മായാമോഹിനിയും മൈ ബോസും മിസ്റ്റര്‍ മരുമകനുമെല്ലാം ഇങ്ങനെ പരീക്ഷിച്ച വിജയങ്ങളായിരുന്നു. അത് ക്ലിക്കാകുകയും ചെയ്തു. അതോടെ ഇതേരീതി തന്നെ പിന്തുടരാന് തീരുമാനിക്കുകയായിരുന്നു.
തമാശയും സെന്റിമെന്റ്സും ആള്‍മാറാട്ടവും പകരക്കാരനായി വരുന്നതുമൊക്കെയാണ് ദിലീപ് ചിത്രങ്ങളുടെ രീതി. ശൃംഗാരവേലനും അതുതന്നെയാണ് ചെയ്തിരിക്കുന്നത്. എന്നാല്‍ മിക്കയിടത്തും കുട്ടികളെ ചിരിപ്പിച്ച് കീഴടക്കാനുള്ള വിദ്യകള്‍ തിരക്കഥാകൃത്തുക്കള്‍ പ്രയോഗിച്ചിട്ടുണ്ട്. ലോജിക് നോക്കുമ്പോള്‍ മുതിര്‍ന്നവര്‍ക്ക് ഇഷ്ടപ്പെടില്ല. എന്നാല്‍ അടുത്തിരിക്കുന്ന കുട്ടികള്‍ തലതല്ലി ചിരിക്കുകയും ചെയ്യും. കുട്ടികളുടെ സന്തോഷമാണല്ലോ രക്ഷിതാക്കളുടെ സന്തോഷം. അതോടെ ലോജിക്കിന്റെ കാര്യം അവര്‍ മറക്കും. ചിത്രം വിജയിക്കുകയുംചെയ്യും. കുട്ടികളുടെ വേലന്‍ മാത്രമല്ല ദിലീപ് വേന്ദ്രന് കൂടിയാണ്.
-
'ബിഗ് ബോസ് വിടാതിരുന്നപ്പോൾ ഞാൻ കരുതി പുറത്ത് നല്ല സപ്പോർട്ടുണ്ടെന്ന്, യഥാർത്ഥ രതീഷിന് നാട്ടിൽ നല്ല പേരാണ്'
-
'കുറച്ച് ക്രിഞ്ചൊക്കെ ആളുകള്‍ക്ക് ഇഷ്ടമാവും'; സുലൈഖ മന്‍സിലിലെ ആ സീന്‍ ചെമ്പന്‍ ചേട്ടന്റെ ഐഡിയ !
-
'ഇല്ലാത്ത കേസുണ്ടാക്കി ഉമ്മയേയും ഉപ്പയേയും നോറ കുടുക്കി, വലിയൊരു കോംപൻസേഷൻ അവൾ ആവശ്യപ്പെട്ടു'; മുൻ ഭർത്താവ്