Don't Miss!
- News 'ഇതാണ് ഭാവി പരിപാടികൾ' ; 10 കോടി നേടിയ നാസർ പറയുന്നു..പാവങ്ങളെ സഹായിക്കുമോ? മറുപടി ഇങ്ങനെ
- Sports IPL 2024; മലിങ്കയെ ഹാര്‍ദിക് അപമാനിച്ചു? ലങ്കന്‍ ഇതിഹാസത്തിന് പുല്ലുവില! കസേര തട്ടിയെടുത്തു, വീഡിയോ
- Finance അദാനി പവറിൽ നിന്നും 4000 കോടിയുടെ കരാർ, വിപണിയിൽ കുതിച്ച് പൊതുമേഖലാ ഓഹരി, കൂടെക്കൂട്ടുന്നോ..
- Automobiles വാഹനത്തിന് വേണ്ടി കാശ് കളയരുതെന്ന് പറയുന്ന സൂപ്പർ താരത്തെ മനസിലായോ, ഇദ്ദേഹത്തിൻ്റെ കളക്ഷൻ കണ്ട് നോക്കിയാലോ
- Technology വെറും 7,499 രൂപയ്ക്ക് വെർച്വൽ റാം അടക്കം 12 ജിബി റാമും എഐ ക്യാമറയും; പോക്കോ സി61 വിൽപന ഇന്ന് ആരംഭിക്കും
- Lifestyle പ്രസവശേഷം സ്ത്രീകള്‍ ശ്രദ്ധിക്കണം; ഹൃദ്രോഗ സാധ്യത കൂടുതല്‍ ! അപകടം വരുന്നത് ഇങ്ങനെ
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
ഇഞ്ചികടിച്ചതുപോലെ, കഥയില്ലാത്ത കഥവീടും
ഗിമ്മിക്കുകള്‍ക്കൊണ്ടൊന്നും പ്രേക്ഷകര്‍ തിയറ്ററിലെത്തില്ല എന്നതിന്റെ തെളിവാണ് ജയറാം നായകനായ ജിഞ്ചര്‍, കുഞ്ചാക്കോ ബോബന്റെ കഥവീട് എന്നീ ചിത്രങ്ങളുടെ പരാജയം. ഷാജി കൈലാസ് സംവിധാനം ചെയ്ത ജിഞ്ചര്‍ ചിത്രീകരണം കഴിഞ്ഞ് ഏറെക്കാലമായെങ്കിലും റിലീസ് ചെയ്യാന്‍ കഴിയാതെ പെട്ടിയില്‍ കിടക്കുകയായിരുന്നു. തൊട്ടുമുന്‍പ് റിലീസ്ചെയ്ത ഇവരുടെ ചിത്രമായ മദിരാശിയുടെ പരാജയത്തോടെ ഷാജിയുടെ ചിത്രം വിതരണത്തിനെടുക്കാന്‍ ആരുമില്ലാതെ കിടക്കുകയായിരുന്നു. എന്നാല്‍ ഏറെ കഷ്ടപ്പെട്ട് ചിത്രം തിയറ്ററഇലെത്തിച്ചപ്പോള് ഫലം എട്ടുനിലയില്‍പൊട്ടി.
ജയറാമിനെ വച്ച് കോമഡി- ആക്ഷന്‍ ചിത്രമാണ് ഷാജി ഒരുക്കിയത്. കഥ രാജേഷ് ജയരാമന്. നിര്‍മാണം ജഗദീഷ് ചന്ദ്രന്. മദിരാശിയും ഇവര്‍ തന്നെയായിരുന്നു ഒരുക്കിയിരുന്നത്. മലയാള സിനിമയില്‍ മാറ്റം വന്നു എന്ന് ഇനിയും വിശ്വസിക്കാത്ത സംവിധായകരില്‍ ഒരാളാണ് ഷാജി കൈലാസ്. പഴയ രീതിയില്‍ ചിത്രമെടുത്താല്‍ പ്രേക്ഷകര്‍ ആ വഴിക്കൊന്നും വരില്ലെന്ന കാര്യം അദ്ദേഹത്തിന് ഇനിയും പിടികിട്ടിയില്ല.
സ്ഥിരം നായകരായിരുന്ന സുരേഷ്ഗോപിയും മോഹന്‍ലാലും മമ്മൂട്ടിയുമൊന്നും ഇപ്പോള്‍ ഷാജി കൈലാസിന് അടിപ്പടമൊരുക്കാന് നിന്നുകൊടുക്കുന്നുമില്ല. ഏക ആശ്രയം ജയറാമായിരുന്നു. ജയറാമിനെ നായകനാക്കിയ രണ്ടു ചിത്രങ്ങളുടെ അവസ്ഥ ഇതും. ഇനിയെന്തു ചെയ്യുമെന്നറിയാതെ തലസ്ഥാനത്ത് നട്ടംതിരിയുകയാണ് ഷാജി.
എം.ടി.വാസുദേവന്‍നായരുടെയും വൈക്കം മുഹമ്മദ് ബഷീറിന്റെയും മാധവിക്കുട്ടിയുടെയും മൂന്നു കഥകളിലെ മൂന്നു ഭര്ത്താക്കന്മാരെയും മൂന്നുഭാര്യമാരെയും ഒന്നിച്ചുകൊണ്ടുവന്നാണ് സോഹന്‍ലാല്‍ കഥവീട് ഒരുക്കിയത്. അതുതന്നെയായിരുന്നു ചിത്രത്തിന്റെ ദോഷവും. മൂന്നു വ്യത്യസ്ത പശ്ചാത്തലത്തെ ഒരുമിച്ച് കോര്‍ക്കാന്‍ കുഞ്ചാക്കോ ബോബന്റെ കഥാപാത്രം വന്നിട്ടൊന്നും കഥവീട് ചലിച്ചില്ല. സാഹിത്യഗന്ധിയായ കഥയല്ല പ്രേക്ഷകര്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്.
ജീവിതഗന്ധിയായ കഥയാണ്. അവിടെ ഗിമ്മിക്കുകള്‍ക്കൊണ്ടൊന്നും കാര്യമില്ല. കുഞ്ചാക്കോ ബോബനു പുറമെ ബിജു മേനോന്, മനോജ് കെ. ജയന്, ലാല്‍, കലാഭവന്‍ ഷാജോണ്‍, ഋതുപര്‍ണ ഘോഷ്, ഭാമ, മല്ലിക എന്നിവരായിരുന്നു മറ്റു താരങ്ങള്‍. എം.ടിയുടെ കഥാപാത്രത്തെ എം.ടിയെ എഴുതി അവതരിപ്പിക്കുമ്പോഴേ പ്രേക്ഷകര്‍ ഇഷ്ടപ്പെടൂ. അഭിവന എംടിമാര്‍ എഴുതിയതുകൊണ്ടു കാര്യമില്ലല്ലോ.
-
തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചവനും തെറ്റുകാരനും ഒരു പോലെ ശിക്ഷിക്കപ്പെട്ടേനെ! ബിഗ് ബോസിനോട് ആരാധകരുടെ അപേക്ഷ
-
പ്രിയന് എന്നെ ഇപ്പോള്‍ നോക്കുന്നത് പുച്ഛത്തോടെ ആയിരിക്കും, എനിക്ക് അതറിയാം; ശ്രീനിവാസന്റെ വാക്കുകള്‍
-
കമിതാക്കളുടെ സ്വകാര്യതയിലേക്ക് എത്തി നോക്കിയതല്ല, ബിഗ് ബോസിനകത്ത് നടക്കുന്ന ഹണിമൂണ്‍ ആഘോഷമാണ്