Don't Miss!
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- News മുത്തശ്ശി സ്വര്‍ണം ദാനം ചെയ്തു, അമ്മ രാജ്യത്തിന് വേണ്ടി താലി ത്യജിച്ചു: മറുപടിയുമായി പ്രിയങ്ക
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ക്രിസ്മസ് പോരാട്ടത്തിന് മമ്മൂട്ടിയില്ല
ക്രിസ്മസിന് സൂപ്പര്താരപോരാട്ടം കാണാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. മോഹന്‍ലാലിന്റെ ദൃശ്യം, മമ്മൂട്ടിയുടെ സയലന്‍സ്, ദിലീപിന്റെ ഏഴു സുന്ദരരാത്രികള്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒന്നിച്ചെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രേക്ഷകരെ നിരാശരാക്കിക്കൊണ്ട് മമ്മൂട്ടി മത്സരത്തില്‍ നിന്നും പിന്മാറിയിരിക്കുകയാണ്. വികെ പ്രകാശ് ഒരുക്കിയിരിക്കുന്ന സയലന്‍സിന്റെ റിലീസ് തീയതി മാറ്റിയിരിക്കുകയാണ്.
എന്നു പറഞ്ഞാല്‍ ക്രിസ്മസിന് മമ്മൂട്ടിയുടെ സാന്നിധ്യമുണ്ടാകില്ലെന്നല്ല, മറ്റു ചിത്രങ്ങളുടെ റിലീസിന് മുന്നേതന്നെ തീയേറ്ററുകളിലെത്തി മത്സരത്തിന്റെ കാഠിന്യം കുറയ്ക്കുകയാണ് മമ്മൂട്ടിച്ചിത്രം ചെയ്യാന്‍ പോകുന്നത്. ഡിസംബര്‍ ഏഴിനാണ് സയലന്‍സ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ക്രിസ്മസ് മത്സരത്തില്‍ മമ്മൂട്ടിയുണ്ടാകില്ല. പോരാട്ടം മോഹന്‍ലാലും ദിലീപുമെല്ലാം തമ്മിലായിരിക്കും.
മമ്മൂട്ടി വക്കീല്‍വേഷത്തില്‍ വരുന്നുവെന്നതിന്റെ പേരില്‍ ചിത്രം ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഒപ്പം ഉദ്വേഗഭരിതമായ ഒട്ടേറെ ആക്ഷന്‍ രംഗങ്ങളും ചിത്രത്തിലുണ്ട്. സൈലന്‍സില്‍ ബാംഗ്ലൂരിലെ നിയുക്ത ജഡ്ജിയായാണ് മമ്മൂട്ടി വേഷമിടുന്നത്. ഈ സസ്പെന്‍സ് ത്രില്ലറിന്റെ തിരക്കഥ വൈ വി രാജേഷിന്റേതാണ്.
ചിത്രം നേരത്തേ റിലീസ് ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല. ക്രിസ്മസ് കാലത്തെ കൂട്ടയിടിയില്‍ നിന്ന് മാറി നേരത്തേ റിലീസ് ചെയ്യുന്നത് സൈലന്‍സിന് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് പലരും കരുതുന്നത്. അങ്ങനെ നോക്കിയാല്‍ വളരെ ബുദ്ധിപൂര്‍വമായ തീരുമാനമാണ് മമ്മൂട്ടിയും വി കെ പ്രകാശും കൈക്കൊണ്ടിട്ടുള്ളത്.