Don't Miss!
- Sports IPL 2024: പന്ത് നിലത്ത് തട്ടി? എന്നിട്ടും ഔട്ട് വിളിച്ചു! പൃഥ്വിയുടെ പുറത്താകല്‍ വിവാദത്തില്‍
- News നിമിഷപ്രിയയെ യെമനിലെ ജയിലിലെത്തി കണ്ട് അമ്മ; കൂടിക്കാഴ്ച്ച 12 വര്‍ഷങ്ങള്‍ക്ക് ശേഷം
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Lifestyle അരക്കപ്പ് വെണ്ടക്കയില്‍ കിടിലന്‍ പക്കവട: റെസിപ്പി വളരെ എളുപ്പം
- Automobiles ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
സയലന്സിലൂടെ മീരയും പിന്നണിഗാനരംഗത്തേയ്ക്ക്
നടി മീര നന്ദന് ഒരു ഗായികകൂടിയാണെന്ന് അറിയാത്തവര്‍ അധികമുണ്ടാകില്ല. സംഗീതറിയാലിറ്റിഷോ വേദിയില്‍ നിന്നാണ് മീര സിനിമയിലേയ്ക്ക് എത്തുന്നത്. സ്റ്റേജ് പരിപാടികളിലും താരനിശകളിലുമെല്ലാം മീര എത്രയോ വട്ടം പാടിയിരിക്കുന്നു. പക്ഷേ സിനിമയില്‍ ഇതുവരെ മീരയ്ക്ക് പാടാന്‍ അവസരം ലഭിച്ചിട്ടില്ല. ആ കുറവ് ഇനി തീരാന്‍ പോവുകയാണ്. മമ്മൂട്ടി നായകനായ വികെ പ്രകാശ് ചിത്രം സയലന്സിലൂടെയാണ് മീര ആദ്യമായി പിന്നണിഗായികയാകുന്നത്.
ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിയ്ക്കുന്നത് രതീഷ് വേഗയാണ്. താനും സംവിധായകന് വികെ പ്രകാശും ഒന്നിച്ചാണ് മീരയെക്കൊണ്ട് ഈ ഗാനം പാടിയ്ക്കുകയെന്ന തീരുമാനത്തിലെത്തിയതെന്ന് രതീഷ് പറയുന്നു. ഈ ഗാനത്തിന് പുതുമയുള്ള ശബ്ദവും വ്യത്യസ്തമായ ആലാപനശൈലിയും വേണമെന്ന് തോന്നി, അങ്ങനെയാണ് മീരയെക്കൊണ്ടുതന്നെ പാടിയ്ക്കാമെന്ന് ഞങ്ങള്‍ തീരുമാനിച്ചത്. ഈ ഗാനം മീര വളരെ മനോഹരമായിട്ടാണ് ആലപിച്ചിരിക്കുന്നത് എന്ന കാര്യത്തില്‍ എനിയ്ക്ക് സംശയമില്ല- രതീഷ് പറഞ്ഞു.
മഴയുടെ ഓര്മ്മകല് വിലോലം പെയ്തുവോ...എന്നു തുടങ്ങുന്നതാണ് മീര ആലുപിച്ചിരിക്കുന്ന ഗാനം. മീരയ്ക്ക് അഭിനയത്തില്‍ മാത്രമല്ല സംഗീതമേഖലയിലും മികച്ചൊരു കരിയറിന് സാധ്യതയുണ്ടെന്നാണ് ഗാനാലാപനം കേട്ട് രതീഷും മറ്റുള്ളവരും പറഞ്ഞത്.
-
'ഒരു മകൾ മതിയെന്ന് തീരുമാനിച്ചവരാണ്; സംഭവിക്കാൻ പാടില്ലാത്ത ഒത്തിരി കാര്യങ്ങൾ; എത്ര പെട്ടന്ന് ജീവിതം മാറി'
-
'ജാസ്മിൻ മുസ്ലീമായതുകൊണ്ട് പുറത്തിറങ്ങിയാൽ എന്താകുമെന്ന് അറിയില്ല, ആര്യയും വീണയുമൊന്നും മൈന്റ് ചെയ്തില്ല'
-
ഞങ്ങളെല്ലാം നല്ല സുഹൃത്തുക്കളായിരുന്നു, പിന്നീട് പ്രശ്നങ്ങൾ; പരസ്പരം സെറ്റിൽ സംഭവിച്ചത്; ഗായത്രി