Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ഫഹദ് ഭൂമിയിലേക്കിറങ്ങി വരുന്നു
കേരളത്തിലിറങ്ങിയ ഏറ്റവും മികച്ച രാഷ്ട്രീയ ആക്ഷേപ സിനിമയേതെന്നു ചോദിച്ചാല്‍ എല്ലാവര്ക്കും നല്‍കാനുള്ള ഉത്തരം സത്യന് അന്തിക്കാടിന്റെ 'സന്ദേശം'തന്നെ. ശ്രീനിവാസനുമൊത്ത് ചെയ്ത സന്ദേശത്തിനു ശേഷം സത്യന് അന്തിക്കാട് ഒരുക്കുന്ന പുതിയ രാഷ്ട്രീയ ചിത്രമാണ് ഒരു 'ഇന്ത്യന്‍ ലവ് സ്റ്റോറി'. യുവാക്കളെ രാഷ്ട്രീയ നേതാക്കള്‍ സ്വന്തം കാര്യത്തിനായി ഉപയോഗിക്കുന്നതിനെ ആക്ഷേപ ഹാസ്യത്തിലൂടെ അവതരിപ്പിച്ച ചിത്രമായിരുന്നു സന്ദേശം.
ശ്രീനിവാസനും ജയറാമും പ്രതിനിധീകരിച്ച രണ്ടു രാഷ്ട്രീയ പാര്‍ട്ടികളുടെയും അവയുടെ നേതാക്കളുടെയും കൊള്ളരുതായ്മകളെ ശരിക്കും കളിയാക്കുകയായിരുന്നു സത്യനും ശ്രീനിവാസനും. ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രത്തിലൂടെ സത്യന് അന്തിക്കാട് ഇപ്പോഴത്തെ രാഷ്ട്രീയസംഭവങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ കളിയാക്കുകയാണ്.
കേരളത്തിലെ ഇടതും വലതും മുന്നണികളെയായിരുന്നു സന്ദേശത്തില്‍ കളിയാക്കിയതെങ്കില്‍ വ്യക്തികളുടെ പേരില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയപാര്‍ട്ടികളെയും അവയുടെ നേതാക്കളുടെ പിന്നാലെ പോകുന്ന യുവാക്കളെയുമാണ് സത്യന് അന്തിക്കാട് കളിയാക്കാന്‍ ശ്രമിക്കുന്നത്. കോട്ടയത്തെ ഒരു യുവ രാഷ്ട്രീയ പ്രവര്‍ത്തകന്റെ ജീവിതത്തിലൂടെയാണ് സത്യനും തിരക്കഥാകൃത്ത് ഇഖ്ബാല്‍ കുറ്റിപ്പുറവും സഞ്ചരിക്കുന്നത്.
ഫഹദ് ഫാസില്‍ ആദ്യമായി രാഷ്ടീയക്കാരന്റെ കുപ്പായമണിയുന്ന ചിത്രമാണിത്. അമല പോളാണ് നായിക. ഇന്നസെന്റ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന ഫഹദിന് വലിയൊരു വെല്ലുവിളിയായിരിക്കും ഇതിലെ അയ്നമം സിദ്ദാര്‍ഥ്. കോട്ടയത്തു മാത്രമുള്ള പാര്‍ട്ടിയുടെ മണ്ഡലം സെക്രട്ടറിയാണ് സിദ്ധാര്‍ഥ്.
എന്നെങ്കിലും താനൊരു എംഎല്‍എയാകും എന്ന പ്രതീക്ഷയിലാണ് അയാള്‍. ഇന്നസെന്റ് അവതരിപ്പിക്കുന്ന രാഷ്ട്രീയ നേതാവിന്റെ വലം കൈ. ഈ നേതാവിന്റെ ബന്ധുവായ ഒരു യുവതി അമേരിക്കയില്‍ നിന്നു നാട്ടില്‍ വരികയാണ്. ഒരു ഡോക്യുമെന്റി ചിത്രീകരിക്കാനാണ് ഐറിന് (അമല പോള്‍) വരുന്നത്. അവള്‍ക്ക് സഹായിയായി സിദ്ധാര്‍ഥനെ നിയോഗിക്കുകയാണ്. സിദ്ധാര്‍ഥനും ഐറിനും തമ്മിലുള്ള ബന്ധമാണ് പിന്നീട് ഹാസ്യത്തിന്റെ മേമ്പൊടിയിലൂടെ അവതരിപ്പിക്കുന്നത്.
മുന്‍പ് കുഞ്ചാക്കോ ബോബനെ നരേന്ദ്രന് മകന് ജയകാന്തന്‍ വക എന്ന ചിത്രത്തിലൂടെ കോമഡി അവതരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു സത്യന്. എന്നാല്‍ ചോക്ലേറ്റ് നായകനായിരുന്നു കുഞ്ചാക്കോ ബോബന് ആ ശ്രമത്തില്‍ പരാജയപ്പെട്ടുപോയി. പക്ഷേ ഫഹദിന്റെ കാര്യത്തില്‍ അങ്ങനെയൊരു പരാജയമുണ്ടാകില്ല എന്ന പ്രതീക്ഷയിലാണ് സത്യന്. മെട്രോ സിറ്റി നായകനായിരുന്ന ഫഹദിന്റെ ഡൗണ്‍ ടു എര്‍ത്ത് കഥാപാത്രമായിരിക്കും ഈ ചിത്രത്തിലെ സിദ്ധാര്‍ഥ്.
-
ബിഗ് ബോസിലെ വിന്നറാവാന്‍ സാധ്യത ഇവര്‍ക്കോ? ടോപ്പ് ഫൈവിലേക്ക് എത്താന്‍ ചാന്‍സുള്ളവരെ പറ്റി ആരാധകര്‍
-
ആ കുഞ്ഞ് എന്റെയല്ല! നടി വനിതയുടെ മകള്‍ ജോവിക തന്റേതല്ലെന്ന് രണ്ടാം ഭര്‍ത്താവ്, ഗുരുതര ആരോപണവുമായി താരം
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?