Don't Miss!
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 ഒന്നാം ഘട്ടം Live: 102 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ബിജെപിക്ക് നിര്‍ണായകം
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
പൃഥ്വിരാജ് കള്ളനായി എത്തുന്നു
മലയാളത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട കള്ളനാരാമെന്ന് ചോദിച്ചാല്‍ ആദ്യം പറയുന്ന ഉത്തരം മീശാമാധവന്‍ എന്നായിരിക്കും. പൊലീസും സിഐഡിയും കലക്ടറും കൂലിപ്പണിക്കാരനും ഒരുപണിയുമില്ലാത്തവരും അങ്ങനെ അങ്ങനെ നായകന്മാരായെത്തിയ കഥാപാത്രങ്ങളുടെ വേഷങ്ങള്‍ പലതാണ്. കള്ളന്മാരുടെ വേഷവും ഹിറ്റാകും എന്ന് തെളിയിച്ചത് ദിലീപ് നായകനായ മീശാമാധവനാണ്. അതിന് ശേഷം മമ്മൂട്ടിയുടെ തസ്കര വീരനും ഇറങ്ങി.
ഇപ്പോഴിതാ യുവതാരം പൃഥ്വിരാജും കള്ളന്റെ വേഷമിടുന്നു. അടുത്തിടെ ഇറങ്ങിയ മിക്ക ചിത്രങ്ങളിലും പൃഥ്വി ഒരു പൊലീസ് ഓഫീസറായിരുന്നു. മുംബൈ പൊലീസും മെമ്മറീസിനും ശേഷം ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന സെവന്ത് ഡേയിലും പൃഥ്വിയെത്തുന്നത് ഒരു പൊലീസായി തന്നെ. അതില്‍ നിന്നൊന്ന് മാറി ചിന്തിക്കാനാണ് ഈ കള്ളന്റെ വേഷം.
ഫഹദ് ഫാസിലിനെ നായകനാക്കി നോര്‍ത്ത് 24 കാതം എന്ന ചിത്രമൊരുക്കിയ അനില്‍ രാധാകൃഷ്ണ മേനോനാണ് ഈ പൃഥ്വി ചിത്രം സംവിധാനം ചെയ്യുന്നത്. സ്പതശ്രീ തസ്കരാ എന്നാണ് ചിത്രത്തിന്റെ പേര്. ഒരു എന്റര്‍ടൈനര്‍ ഫഌക്കായിരിക്കും ചിത്രം. ഏഴ് കള്ളന്മാരും അവരുടെ തലപ്പത്ത് പൃഥ്വിരാജും. ഓഷ്യന്‍സ് എലവന്‍സ് എന്ന പ്രശസ്ത ഹോളിവുഡ് ചിത്രവുമായി സപ്തശ്രീ തസ്കരായ്ക്ക് ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിലെ മറ്റ് താരങ്ങളെയോ പേരോ തീരുമാനിച്ചിട്ടില്ല. ജയസൂര്യയെ നായകനാക്കാനായിരുന്നു സംവിധായകന് ആദ്യം ആലോചിച്ചിരുന്നത്. പിന്നെ കറങ്ങിത്തിരിഞ്ഞ് അവസരം പൃഥ്വിയെ തന്നെ തേടിയെത്തുകയായിരുന്നു. സെവന്ത് ഡേയാണ് പൃഥ്വിയുടേതായി ഉടന്‍ റിലീസിനൊരുങ്ങുന്ന മലയാള ചിത്രം.
-
'ആകെ ഈ പണിയല്ലേ ചെയ്യാനുള്ളു, അത് മര്യാദക്ക് ചെയ്തൂടെ?'; ലാല്‍ ജോസിനെ അന്ന് മമ്മൂട്ടി വഴക്ക് പറഞ്ഞു
-
'സിംഗിളായിട്ട് ജീവിക്കാൻ എനിക്ക് അറിയില്ല..., പെർഫെക്ട് റിലേഷൻഷിപ്പ് എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല'
-
എല്ലാ സൈഡിൽ നിന്നും പ്രശ്നങ്ങൾ; കുഞ്ഞുമായി അമേരിക്കയിൽ നിന്ന് വന്നപ്പോൾ; ശ്രീക്കുട്ടനായിരുന്നു എല്ലാം; ലേഖ