Don't Miss!
- Sports IPL 2024: സ്റ്റബ്സാണ് ഡല്‍ഹിയുടെ 'റിയല്‍ ഹീറോ', ആ സേവാണ് കളി മാറ്റിയത്! കിടിലന്‍ ഫീല്‍ഡിങ്
- News ലോക്സഭ തിരഞ്ഞെടുപ്പ്; കേരളം നാളെ ബൂത്തിലേക്ക്.. ഇന്ന് നിശബ്ദ പ്രചരണം, 4 ജില്ലകളിൽ നിരോധനാജ്ഞ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
കള്ളനും പൊലീസും പട്ടാളവും പൃഥ്വിരാജ് തന്നെ
ഒരേ സമയം ഒരാള്‍ തന്നെ കള്ളനും പൊലീസും പട്ടാളവും ആവുന്നത് ശരിയാണോ. ജീവിതത്തില്‍ അങ്ങനെയൊന്നും കഴിയില്ലെങ്കിലും പൃഥ്വിരാജിന് സിനിമയില്‍ പറ്റും. റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത 'മുംബൈ പൊലീസ്' എന്ന ചിത്രത്തില്‍ വില്ലനും നായകനും പൃഥ്വിരാജ് തന്നെയായിരുന്നു. അതു പോലെയല്ല ഇത്.
ഓണത്തിന് പൃഥ്വിരാജിന്റേതായി തിയേറ്ററിലെത്തുന്നത് മൂന്ന് വ്യത്യസ്ത ചിത്രങ്ങളാണ്. മേജര്‍ രവി സംവിധാനം ചെയ്യുന്ന 'പിക്കറ്റ് 43' എന്ന ചിത്രത്തില്‍ പട്ടാളക്കാരനായി വരുന്ന പൃഥ്വിരാജ് ദിലീഷ് നായര്‍ സംവിധാനം ചെയ്യുന്ന 'ഠമാര്‍ പഠാറി'ല്‍ ഐ എസ് പി പൗരനാണ്. അതേ പൃഥ്വി, അനില്‍ രാധാകൃഷ്ണ മേനോന്റെ 'സപ്തമശ്രീ തസ്കര'യിലെത്തുമ്പോള്‍ കള്ളനും.
തന്റെ പട്ടാള ജീവിത്തതിലെ മറ്റൊരു അനുഭവവുമായി എത്തുകയാണ് മേജര്‍ രവി പിക്കറ്റ് 43 എന്ന ചിത്രത്തിലൂടെ. അതിര്‍ത്തിയില്‍ ഒറ്റപ്പെട്ടു പോകുന്ന ഒരു ജവാന്റെ കഥയാണ് ചിത്രം. പൃഥ്വിരാജും മേജര്‍ രവിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ജാവേദ് ജാഫ്രിദുമുണ്ട്.
ദിലീഷ് നായരുടെ ടമാര്‍ പടാര്‍ എന്ന സാമൂഹിക വിമര്‍ശന ചിത്രമാണ് ആദ്യം റിലീസ് ചെയ്യുക. ഇതില്‍ സുകുമാരക്കുറുപ്പിനെ പിടിക്കാനിറങ്ങുന്ന പൊലീസുകാരന്റെ വേഷമാണ്. ആഷിക് അബുവിന്റെ നിരവധി സിനിമകള്‍ക്ക് കഥയും തിരക്കഥയും ഒരുക്കിയിട്ടുള്ള തിരക്കഥാകൃത്തായ ദിലീഷിന്റെ കന്നി ചിത്രമാണിത്. ബാബുരാജും ചെമ്പന്‍ വിനോദുമാണ് മറ്റു വേഷങ്ങള്‍ ചെയ്യുന്നത്.
അടുത്ത ചിത്രമായ സപ്തമശ്രീ തസ്കരയില്‍ കള്ളന്റെ വേഷമാണ്. ജയിലിലും പുറത്തുമുള്ള കള്ളന്റെ വേഷം. ആദ്യചിത്രത്തിലൂടെ സംവിധാന മികവ് കാട്ടിയ അനില്‍ രാധാകൃഷ്ണ മേനോന് കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തില്‍ പൃഥ്വിക്കൊപ്പം ആസിഫ് അലി, നെടുമുടി വേണു എന്നിവരുമുണ്ട്.
ഇതുകൂടാതെ വിമല്‍ സംവിധാനം ചെയ്യുന്ന 'എന്ന് നിന്റെ മൊയ്തീന്', ശ്യാമ പ്രസാദ് ഒരുക്കുന്ന 'ഇവിടെ' തുടങ്ങിയ ചിത്രങ്ങളിലും പൃഥ്വിരാജ് തന്നെയാണ് നായകന്. എന്നും വ്യത്യസ്തതയുക്കു പിന്നാലെ പോകുന്ന പൃഥ്വിരാജ് ഇനി ടൈപ്പ് വേഷങ്ങള്‍ ചെയ്യില്ല എന്നുറപ്പാക്കി കഴിഞ്ഞു. വിജയിച്ച ഫോര്‍മുല പിന്തുടരാന് തന്നെ കിട്ടില്ലെന്ന നിലപാട് പൃഥ്വി ആവര്‍ത്തിക്കുന്നു.
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'