Don't Miss!
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ആനപ്പിണ്ടം വാരിയത് വെറുതെയായില്ല!
2013ല്‍ ഇറങ്ങിയ മികച്ച ചിത്രങ്ങളിലൊന്ന് ഏതാണെന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും പുണ്യാളന് അഗര്‍ബത്തീസ് എന്ന് പറയാവുന്നതാണ്. ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ ഒരുക്കിയ പുണ്യാളന് വിജയ്ച്ചില്ലായിരുന്നെങ്കില്‍ മലയാളത്തിന് ഒരു മികച്ച സംവിധായകനെ നഷ്ടമാകുമായിരുന്നു. എന്തായാലും പുണ്യാളന് കാത്തു.
പാസഞ്ചര്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് രഞ്ജിത്ത് ശങ്കര്‍. പാസഞ്ചര്‍ തന്റെ ആദ്യത്തെയും അവസാനത്തെയും ചിത്രമായിരിക്കും എന്ന് കരുതിയാണ് എടുത്തതെന്ന് രഞ്ജിത്ത് പറയുന്നു. എന്നാല്‍ അതിന് ശേഷം വേറെയും രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയുണ്ടായി. പൃഥ്വിരാജിനെയും ആന്‍ അഗസ്റ്റ്യനെയും ജോഡികളാക്കി അര്ജുനന് സാക്ഷി എന്ന ചിത്രവും രേവതിയെ കേന്ദ്ര കഥാപാത്രമാക്കിയ മോളി ആന്റി ദ റോക്സ് എന്ന ചിത്രവും.
എന്നാല്‍ പാസഞ്ചറിന്റെ വിജയം ആവര്‍ത്തിക്കാന്‍ ഈ രണ്ട് ചിത്രങ്ങള്‍ക്കും കഴിഞ്ഞില്ല. ദലീപും ശ്രീനിവാസനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ പറഞ്ഞു പോയത് ഒരു സാധാരണക്കാരന്റെ കണ്ണിലൂടെയായിരുന്നു. അത് തന്നെയാണ് പുണ്യാളന് അഗര്‍ബത്തിസിലെ കഥാപാത്രത്തിന്റെയും പ്രത്യേകത. ജയസൂര്യ അവതരിപ്പിച്ച ജോയ് താക്കോല്ക്കാരന് എന്ന കഥാപാത്രത്തെ തൃശ്ശൂര്‍കാര്‍ക്ക് പരിചിതമായിരുന്നു.
പുണ്യാളന് അഗര്‍ബത്തീസ് വിജയ്ച്ചില്ലായിരുന്നെങ്കില്‍ ഒരിക്കലും താന്‍ മറ്റൊരു ചിത്രത്തെ കുറിച്ച് ചിന്തിക്കില്ലായിരുന്നെന്ന് രഞ്ജിത്ത് ശങ്കര്‍ പറയുന്നു. തീര്‍ച്ചയായും പുണ്യാളന് അഗര്‍ബത്തീസിലൂടെ വീണ്ടും സംവിധാനം ചെയ്യാം എന്ന ധൈര്യം വന്നിട്ടുണ്ട്. ചിത്രത്തില്‍ ജയസൂര്യ ആനപ്പിണ്ടം വാരുന്ന ഒരു രംഗമുണ്ടായിരുന്നു. തിയേറ്ററില്‍ ആ രംഗം കണ്ടപ്പോള്‍ ജയസൂര്യയുടെ മുത്തശ്ശി ചോദിക്കുകയും ചെയ്തു. എന്തായാലും ആനപ്പിണ്ടം വാരിയത് വെറുതെയായില്ല.
-
തുടക്കക്കാരാകുമ്പോൾ ഉപയോഗിക്കാൻ ശ്രമിക്കും; സ്ഥാനത്തെത്തുമ്പോൾ മാറ്റം; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി
-
'അച്ഛനൊരു പൂവാലനായിരുന്നിരിക്കണം... ജീവിതത്തിൽ കോഴിയായ ഒരാൾക്ക് മാത്രമെ ഇങ്ങനെയൊക്കെ എഴുതാൻ പറ്റു'
-
അവളെ കരുവാക്കി കൊണ്ട് അവന് ക്യാമറയ്ക്ക് വേണ്ടി കളിച്ചതാണ്! ജാസ്മിന്-ഗബ്രി ബന്ധത്തെ പറ്റി ബിഗ് ബോസ് പ്രേക്ഷകർ