Don't Miss!
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ചേട്ടനെ സംവിധായകനായി കാണാന്‍ പറ്റുന്നില്ല ധ്യാന്‍
ഒരാള്‍ക്ക് പുറകേ മറ്റൊരാളെന്ന നിലയില്‍ മലയാളത്തില്‍ താരപുത്രന്മാരുടെ അരങ്ങേറ്റം നടന്നുകൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയുടെയും ഫാസിലിന്റെയും മറ്റ് പല പ്രമുഖ താരങ്ങളുടെയുമെല്ലാം മക്കളുടെ അരങ്ങേറ്റത്തിനായി മലയാളം കാത്തിരിക്കുകയായിരുന്നു. ഇക്കൂട്ടത്തിലേയ്ക്കിതാ പുതിയൊരാള്‍കൂടി എത്തുകയാണ്. ശ്രീനിവാസന്റെ രണ്ടാമത്തെ മകന് ധ്യാന്‍ ശ്രീനിവാസന്.
ഗായകനായി സിനമയിലെത്തി നടനും സംവിധായകനുമായി കഴിവുതെളിയിച്ച ജ്യേഷ്ഠന് വിനീത് ശ്രീനിവാസനാണ് ധ്യാനിനെ അവതരിപ്പിക്കുന്നത്. വിനീത് ഒരുക്കുന്ന ത്രില്ലറായ തിരയിലൂടെയാണ് ധ്യാന്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്.
സിനിമ എന്നും തന്നെ സംബന്ധിച്ച് അവസാന ചോയ്സ് ആയിരുന്നുവെന്നും സിനിമയിലേയ്ക്ക് എത്തണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും എങ്ങനെ വേണമെന്ന് അറിയില്ലായിരുന്നുവെന്നും ധ്യാന്‍ പറയുന്നു.
എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതായതോടെ ധ്യാന്‍ പിന്നീട് വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ കോഴ്സാണ് ചെയ്തത്. സിനിമയിലേയ്ക്ക് വരണമെന്ന് കരുതിത്തന്നെ സിനിമാറ്റോഗ്രാഫിയും എഡിറ്റിങും പഠിച്ചു. പക്ഷേ തിരയില്‍ അഭിനയിക്കാന്‍ പോകുന്നതുവരെ താന്‍ സിനിമയില്‍ എന്താണ് ചെയ്യുകയെന്ന് തനിയ്ക്ക് തന്നെ നിശ്ചയമില്ലായിരുന്നുവെന്നാണ് ധ്യാന്‍ പറയുന്നത്.
മുന്നില്‍ നിന്ന് ആക്ഷനും കട്ടും പറയുന്ന ചേട്ടനെ ഒരു സംവിധായകനെന്ന നിലയില്‍ നോക്കാന്‍ എനിയ്ക്ക് കഴിയുന്നുണ്ടായിരുന്നില്ല. പക്ഷേ അങ്ങനെ ചെയ്യണം എന്നെനിയ്ക്കറിയാം. ഏതൊരു സംവിധായകനെയും പോലെയാണ് ചേട്ടന് എന്നോട് സംസാരിച്ചത്, അദ്ദേഹം വളരെ ഗൗരവത്തില്‍ എന്തെങ്കിലും പറഞ്ഞു തുടങ്ങുമ്പോള്‍ ഞാന്‍ ചിരിയ്ക്കാന്‍ തുടങ്ങും. അതായിരുന്നു ഷൂട്ടിങ്ങിന്റെ ആദ്യഘട്ടത്തില്‍ സംഭവിച്ചുകൊണ്ടിരുന്നത്. പക്ഷേ സിനിമയോട് ചേട്ടനുള്ള അഭിനിവേശം കണ്ട് ഒടുക്കം ഞാനും കാര്യങ്ങളെ ഗൗരവത്തോടെ കാണാന്‍ തുടങ്ങി- ധ്യാന്‍ പറയുന്നു.
-
ആദ്യം ക്ലാരിറ്റി വരുത്തേണ്ടത് പുറത്തെ ബന്ധത്തിൽ; നിങ്ങളുടെ നാടകത്തിൽ അയാൾക്ക് എന്താണ് റോൾ?; ചർച്ച
-
വളരെ പക്വതയുള്ളവളാണ്; ഞങ്ങൾ തമ്മിൽ വഴക്കുണ്ടാകുമ്പോൾ; ശാലിനിയെക്കുറിച്ച് അജിത്ത് പറഞ്ഞ വാക്കുകൾ
-
അവളെ കരുവാക്കി കൊണ്ട് അവന് ക്യാമറയ്ക്ക് വേണ്ടി കളിച്ചതാണ്! ജാസ്മിന്-ഗബ്രി ബന്ധത്തെ പറ്റി ബിഗ് ബോസ് പ്രേക്ഷകർ