Don't Miss!
- News വി മുരളീധരന് കെട്ടിവെയ്ക്കാനുള്ള പണം നല്‍കിയത് യുക്രൈനില്‍ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥികൾ
- Lifestyle അധികം മിനക്കെടാതെ ഹോട്ടല്‍ സ്റ്റൈല്‍ മഷ്റൂം പെപ്പര്‍ ഫ്രൈ
- Automobiles പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
മൊട്ടത്തലയുമായി സുരേഷ്ഗോപി
ഗെറ്റപ്പില്‍ കാര്യമായി വിശ്വസിക്കാത്ത സുരേഷ്ഗോപി മൊട്ടത്തലയുമായി സിനിമയിലെത്തുന്നു. പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന മാളൂട്ടി സാബുവില്‍ തലമുണ്ഡനം ചെയ്താണ് സുരേഷ്ഗോപി അഭിനയിക്കുന്നത്. ഇതില്‍ ഇരട്ടവേഷം കൂടി ചെയ്യുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്.
പ്രശാന്ത് മാമ്പുള്ളിയുടെ രണ്ടാമത്തെ ചിത്രമാണിത്. ബാബു ജനാര്ദനന് ആണ് കഥയും തിരക്കഥയും എഴുതുന്നത്. ഗുണ്ടയില്‍ നിന്ന് അബ്കാരി കോണ്‍ട്രാക്ടറായ ശരവണന്റെയും പൊലീസ് കമ്മിഷണര്‍ പുലികേശിന്റെയും വേഷമാണ് സുരേഷ്ഗോപി അഭിനയിക്കുന്നത്.
ജോയ് മാത്യു, സുധീര്‍ കരമന, കലാഭവന്‍ ഷാജോണ്‍, ലെന എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. നന്ദന ആര്‍ട്സിന്റെ ബാനറില്‍ ബിജു മൈനാഗപ്പള്ളിയാണ് നിര്‍മാണം. രതീഷ് വേഗയുടെതാണ് സംഗീതം.
മുന്‍പ് വിനയന്റെ ബഌക്ക് കാറ്റ്, ജിത്തു ജോസഫിന്റെ ഡിറ്റക്ടീവ് എന്നീ ചിത്രങ്ങളിലാണ് സുരേഷ്ഗോപി ഇരട്ടവേഷംചെയ്തത്. രണ്ടും കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഇപ്പോള്‍ അപ്പോത്തിക്കരിയിലാണ് സുരേഷ്ഗോപി അഭിനയിക്കുന്നത്. അതിനു പുറമെ തമിഴില്‍ ശങ്കര്‍ സംവിധാനം ചെയ്യുന്ന ഐ പൂര്‍ത്തിയാക്കി.
ജയരാജ് സംവിധാനം ചെയ്ത കഴിയാട്ടത്തിലായിരുന്നു മീശയൊക്കെ വടിച്ച് പതിവു ഗെറ്റപ്പ് വിട്ട് സുരേഷ്ഗോപി അഭിനയിച്ച ചിത്രം. ഇതില്‍ ദേശീയ അവാര്‍ഡ് ലഭിക്കുകയും ചെയ്തു. മാളൂട്ടി സാബു അത്തരമൊരു നേട്ടം കൊണ്ടുവരുമോയെന്നത് കണ്ടറിയാം.
-
കാത്തിരിപ്പ് വെറുതെ; സിജോ മടങ്ങി വരില്ല?; കാരണങ്ങൾ നിരത്തി നാദിറ; ആശങ്കയിൽ പ്രേക്ഷകർ
-
അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ്; ശ്രീരേഖ
-
'അമലയെ പരിഹസിക്കുന്നതെന്തിനാണ് മൂന്ന് മണിക്കൂർ മതി ആടുജീവിതം വായിക്കാൻ'; നടിക്ക് പിന്തുണയുമായി ആരാധകർ!