Don't Miss!
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
മമ്മൂട്ടിക്കും മോഹന്‍ലാലിനും എന്തിനിത്ര സിനിമകള്‍
അടുത്തിടെ സോഷ്യല്‍മീഡിയകളില്‍ നടന്നൊരു ചര്‍ച്ചയുണ്ടായിരുന്നു. മമ്മൂട്ടിക്ക് വര്‍ഷത്തില്‍ ഒരു സിനിമ ചെയ്താല്‍ പോരേയെന്ന്. സംവിധായകന് രഞ്ജിത്ത് മമ്മൂട്ടിയോടു ചോദിച്ചെന്ന പേരിലാണ് ഈ വാര്‍ത്ത വന്നതെങ്കിലും പ്രേക്ഷകരെല്ലൊം ചോദിച്ചുപോകുന്നൊരു ചോദ്യമാണിത്. എന്തിന് മംഗ്ലിഷ് പോലെയുള്ള സിനിമകളിലെല്ലാം മമ്മൂട്ടി അഭിനയിക്കുന്നു.
തമിഴില്‍ രജനീകാന്തും കമല്‍ഹാസനുമൊക്കെ തുടര്‍ന്നൊരു രീതിയുണ്ട്. വര്‍ഷത്തില്‍ ഒരു ചിത്രം. അത് കാര്യമായി ചെയ്യുക. ശരിയായ ഹോം വര്‍ക്കെല്ലാം ചെയ്ത്, സിനിമയുടെ സാധ്യതയെക്കുറിച്ച് ശരിക്കും പഠിച്ച് സിനിമ ചെയ്യുക. അങ്ങനെ ചെയ്ത ചിത്രങ്ങളായിരുന്നു ശിവാജി ദ് ബോസ്, യന്തിരന് എന്നിവ. അതേപോലെ കമല്‍ഹാസന്റെ വിശ്വരൂപവും. കമല്‍ ശരിക്കും ഹോം വര്‍ക്ക് ചെയ്താണ് വിശ്വരൂപം ചെയ്തത്. ലോകോത്തര നിലവാരത്തിലുള്ള ചിത്രമായിരുന്നു അത്. എന്നാല്‍ മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളാണ് ഇങ്ങനെ വാരിവലിച്ചു സിനിമ ചെയ്യുന്നത്.
മമ്മൂട്ടിയുടെതായി ഈ വര്‍ഷം വന്ന ഗാങ്സ്റ്റര്‍, പ്രെയ്സ് ദ് ലോര്‍ഡ്, ബാല്യകാലസഖി എന്നിവയെല്ലാം തിയറ്ററില്‍ ഒരാഴ്ച പോലും ആളെ പിടിച്ചിരുത്താത്ത ചിത്രമായിരുന്നു. മോഹന്‍ലാലിന്റെ ഫ്രോഡും അതുപോലെ തന്നെ. മമ്മൂട്ടിയും മോഹന്‍ലാലും ചെയ്യാന്‍ പാടില്ലാത്ത ചിത്രമായിരുന്നു ഇതെല്ലാം. ബാല്യകാലസഖി അവതരണത്തിലെ പോരായ്മ കൊണ്ടും കാസ്റ്റിങ്ങിലെ പാളിച്ചകൊണ്ടും പരാജയപ്പെട്ട ചിത്രമായിരുന്നു. മോഹന്‍ലാലിന്റെ ഫ്രോഡിനെക്കുറിച്ച് കൂടുതല്‍ പറയാത്തതായിരിക്കും നല്ലത്.
യുവതാരങ്ങളെല്ലാം പുതിയ സിനിമയെക്കുറിച്ച് ശരിക്കും പഠിച്ച ശേഷമേ അഭിനയിക്കുന്നുള്ളൂ. അതിന്റെ ഗുണം ആ ചിത്രങ്ങള്‍ക്കു കാണുന്നുമുണ്ട്. എന്നാല്‍ സൂപ്പര്താരചിത്രങ്ങളേ ഇങ്ങനെ കോടികള്‍ നഷ്ടമുണ്ടാക്കി പരാജയപ്പെടുന്നുള്ളൂ.
കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കെടുത്തുനോക്കിയാല്‍ മമ്മൂട്ടിയും മോഹന്‍ലാലും ചെയ്യാന്‍പാടില്ലാത്ത പല സിനിമകളുമാണ് ചെയ്തതെന്നു മനസ്സിലാക്കാം. എന്തിനാണ് ഇത്തരം സിനിമകള്‍ അവര്‍ ചെയ്യുന്നത്. തിരക്കഥാരചനയുടെ ബാലപാഠം പോലും അറിയാതെ കുറേപേര്‍ ഒരുക്കുന്ന ഇത്തരം കോമാളിചിത്രങ്ങള് സൂപ്പര്‍താരങ്ങള്‍ ഒഴിവാക്കണം. എന്നാലേ ഇനിയെങ്കിലും അവര്‍ക്കു ഗുണം ചെയ്യൂ. പലതവണ ദേശീയ അവാര്‍ഡുകള്‍ നേടിയ കഴിവുറ്റ ഈ താരങ്ങള്‍ കോമാളികളായിപോകുന്നത് സഹിക്കാന്‍ അവരെ ഇഷ്ടപ്പെടുന്നവര്ക്കാവുന്നില്ല. അതുകൊണ്ട്സൂപ്പര്താരങ്ങള് ഇനിയെങ്കിലും പുനര്‍വിചിന്തനത്തിനു തയാറാവണം.
-
ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നി, പ്രണയം പൊക്കിയത് ഞാനും ബേസിലും; വൈറല്‍ ആയി വിനീതിന്റെ വാക്കുകള്‍
-
തെറ്റുകള്‍ ഞങ്ങളുടെ ഭാഗത്ത് നിന്നും വരും; ഞങ്ങളും ഇതില്‍ ആദ്യമാണെന്ന് മക്കളോട് പറയും: പൂര്‍ണിമ
-
പിറന്നാളിന് തുണിയില്ലാതെ നടക്കണോ? സാനിയ അയ്യപ്പന്റെ ബെര്‍ത്ത് ഡേ ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ