Don't Miss!
- News ചൊവ്വാഴ്ച വരെ വെന്തുരുകും; ഉയർന്ന താപനില മുന്നറിയിപ്പ്; വൈകുന്നേരങ്ങളിൽ മഴയ്ക്ക് സാധ്യത
- Automobiles ഇനി പപ്പടമല്ല, നല്ല ഒന്നാന്തരം ഉരുക്കാണ്... ഇടിപ്പരീക്ഷയിൽ 4 സ്റ്റാർ-റേറ്റിംഗുമായി പുത്തൻ സ്വിഫ്റ്റ്
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Finance ഒരു വർഷത്തെ നേട്ടം 1932%, നിക്ഷേപകരെ കോടീശ്വരനാക്കിയ ഓഹരി, നിങ്ങൾ വാങ്ങുന്നോ..?
- Lifestyle കാലിഫോര്‍ണിയയില്‍ ആകാശത്ത് കണ്ടത് അന്യഗ്രഹ ജീവി? മനുഷ്യരൂപത്തോടും കുരിശിനോടും സാദൃശ്യം
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
സംവിധായകന്റെ കൈയ്യൊപ്പ് പതിഞ്ഞ ഭ്രമരം
ഭ്രമരം ഗമിയ്ക്കുന്നത് തിരക്കിന്റെ ലോകത്തല്ല, തിരക്കൊഴിഞ്ഞ പാതകളിലൂടെയാണ്. എന്തൊക്കെയോ ദുരൂഹതകള്‍ ചൂഴ്ന്നു നില്ക്കുന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ അവതരിപ്പിയ്ക്കുന്ന കഥാപാത്രം സിനിമയുടെ ഇടവേള വരെ മുന്നോട്ടുപോകുന്നത്. പഴയ സഹപാഠിയായ ഉണ്ണിയെ തേടി നഗരത്തിലെത്തുകയാണ് അയാള്‍. എന്നാല്‍ പരുക്കന്‍ മുഖഭാവങ്ങളോടെയെത്തിയ സഹപാഠിയെ ഉണ്ണിയ്ക്ക് തിരിച്ചറിയാനാവുന്നില്ല. ഉണ്ണിയ്ക്കും കുടുംബത്തിനും മുന്നില്‍ ജോസെന്ന പേരില്‍ സ്വയം പരിചയപ്പെടുത്തുമ്പോള്‍ കഥാപാത്രത്തിന്റെ ദുരൂഹതകള്‍ക്ക് കനം വെയ്ക്കുന്നു.
ഇരുവരുടെയും സുഹൃത്താണ് അലക്സ്. ഇവര്‍ മൂന്നു പേരും ഒരേ സ്കൂളില്‍ പഠിച്ചിരുന്നവരാണ്. ജോസ് തടിയെത്തുന്ന ഉണ്ണിയും അലക്സും ഇന്ന് നല്ലനിലയില്‍ ജീവിയ്ക്കുന്നവരാണ്. ഉണ്ണി ഷെയര്‍ ബ്രോക്കറും അലക്സ് ഒരു ഡോക്ടറുമാണ്. പിന്നീട് തങ്ങളെ തേടിയെത്തിയ ജോസെന്ന ജീപ്പ് ഡ്രൈവറുടെ യഥാര്‍ത്ഥ വ്യക്തിത്വം തിരിച്ചറിയുന്നതോടെ ഇരുവര്‍ക്കുമൊപ്പം ഭ്രമരം പ്രേക്ഷകരിലും പിരിമുറുക്കം സൃഷ്ടിയ്ക്കുന്നു.
ഭൂതകാലത്തില്‍ സംഭവിച്ച ഒരു ദുരന്തത്തില്‍ ഭാഗഭാക്കാണവര്‍. ആ ദുരന്തം സൃഷ്ടിച്ച പകയുടെ നീറുന്ന കനലുകള്‍ ഉള്ളിലൊളിപ്പിച്ചാണ് ആ ജീപ്പ് ഡ്രൈവര്‍ ഇരുവരെയും അന്വേഷിച്ചെത്തിയത്. അയാളുടെ ലക്ഷ്യം വെളിപ്പെടുന്നതോടെ ഭ്രമരം അന്ത്യത്തോട് അടുക്കുന്നു.
അടുത്ത പേജില്‍
തിരക്കഥാകൃത്ത് ലക്ഷ്യം കണ്ടില്ല
-
'മൊയന്താണ് ഗബ്രി, അവന് വേണ്ടി ജാസ്മിൻ എന്തിന് ഫൈറ്റ് ചെയ്യുന്നുവെന്ന് അറിയില്ല, ഗബ്രി ഔട്ടായിരുന്നെങ്കിൽ..!'
-
മറ്റുള്ളവര്‍ക്ക് കണ്ടന്റാകുന്ന ജാസ്മിനും ഗബ്രിയും; ഒരു സംഭവം ട്രെന്‍ഡ് ആകുന്നുണ്ട്, ശ്രദ്ധിച്ചോ?
-
'സാരമില്ലാ... ഒരു നല്ല കാര്യത്തിന് വേണ്ടിയാണല്ലോ'; മൂന്ന് വർഷങ്ങൾ കൊണ്ടെടുത്ത തീരുമാനത്തെ കുറിച്ച് മാളവിക!