Don't Miss!
- Travel നിഗൂഢതകളൊളിപ്പിച്ച മുനിയറ, കേരളത്തിന്റെ കാശ്മീര്‍.. മലയോര നാടിൻറെ വശ്യത നേരിട്ടറിയാം.. പാക്കേജ്
- Technology ആവശ്യക്കാർ തേടിപ്പിടിച്ചെത്തുന്ന 2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!
- Automobiles മെയ് മാസം നിങ്ങളുടെ പോക്കറ്റിന് ലാഭവുമായി ചേതക്, ഇവി ലാഭകരം തന്നെ കേട്ടോ
- News ചൂട് കുറയില്ല, 10 ജില്ലകളിൽ മുന്നറിയിപ്പ്; നിരാശ വേണ്ട, ആശ്വാസമായി വേനൽ മഴയും..
- Sports IPL 2024: ഒരോവറില്‍ 5 റണ്‍സ് മാത്രം, എന്നിട്ടും ബൗളര്‍ക്കു പിന്നെ ഓവറില്ല! റുതുരാജ് എന്തൊരു ദുരന്തം?
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
ലാല്‍ മാത്രം,മറ്റുള്ളവര്‍ ബ്ലെസിക്ക് പറ്റിയ പിഴവ്
മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ പത്ത് മികച്ച കഥാപാത്രങ്ങളിലൊന്ന് ഭ്രമരത്തിലേതായിരിക്കുമെന്ന സംവിധായകന്റെ പ്രവചനത്തോട് സത്യസന്ധത പുലര്‍ത്തിയാണ് ലാല്‍ അഭിനയിച്ചിരിയ്ക്കുന്നത്. ഇടക്കാലത്ത് അതിമാനുഷിക കഥാപാത്രങ്ങളില്‍ കുടുങ്ങിപ്പോയ ലാലിന് ലഭിച്ച മൃതസഞ്ജീവിനി തന്നെയാണ് ഭ്രമരം.
എന്നാല്‍ ലാലൊഴിച്ചുള്ള കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ സംവിധായകന് വന്‍ അശ്രദ്ധയാണ് പുലര്‍ത്തിയത്. ഏറെ കൊട്ടിഘോഷിച്ച് കൊണ്ടു വന്ന ബോളിവുഡില്‍ നിന്നും ഇറക്കുമതി ചെയ്ത ഭൂമിക പലപ്പോഴും വെറും ശരീരപ്രദര്ശനത്തിനുള്ള ഉപകരണമായി മാറിയിരിക്കുന്നു. തന്റെ സിനിമകളില്‍ നായികമാര്‍ക്ക് ശക്തമായ കഥാപാത്രങ്ങള്‍ നല്‍കാറുള്ള ബ്ലെസിയ്ക്ക് ഭൂമികയെ വേണ്ടത്ര രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ല.
സിനിമയിലെ ആദ്യവസാനമുള്ള ഉണ്ണിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുരേഷ് മേനോനും പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല. ലാലിന്റെ മകളായി എത്തുന്ന ബാലതാരത്തിനും കെപിഎസി ലളിതയുടെ അമ്മ വേഷവും മികച്ചതല്ല. എന്നാല്‍ ഉണ്ണിയുടെ സുഹൃത്തായ ഡോക്ടര്‍ അലക്സിനെ അവതരിപ്പിച്ച വിജി മുരളീ കൃഷ്ണന് ഇതില്‍ നിന്നെല്ലാം വേറിട്ടു നില്ക്കുന്നു. ഉണ്ണിയുടെ ഭാര്യയായെത്തിയ ലക്ഷ്മി ഗോപാലസ്വാമിയും മകളായ ബേബി നിവേദിതയും തങ്ങളുടെ റോളുകള്‍ ഭംഗിയാക്കിയിട്ടുണ്ട്.
അനില്‍ പനച്ചൂരാന് രചിച്ച് മോഹന്‍ സിത്താര സംഗീതം പകര്‍ന്ന ഭ്രമരത്തിലെ ഗാനങ്ങള്‍ക്ക് മോശമായില്ല. മോഹന്‍ലാല്‍ ആലപിച്ച അണ്ണാറക്കണ്ണാ വാ.. എന്ന് തുടങ്ങുന്ന ഗാനം പതിവ് ശൈലിയില്‍ ലാല്‍ ഭംഗിയാക്കിയിരിക്കുന്നു.
അധികം ഇഴപിരിയലുകളില്ലാത്ത പ്രതികാര കഥ വികാരനിര്‍ഭരമായി നല്ല കൈയ്യടക്കത്തോടെ സംവിധായകന് അവതരിപ്പിച്ചിരിയ്ക്കുന്നു. അതിനുമപ്പുറം മോഹന്‍ലാല്‍ എന്ന നടന് കഥാപാത്രത്തെ തന്റെ ആത്മാവിലുള്‍ക്കൊണ്ട് ജീവിയ്ക്കുമ്പോള്‍ ഭ്രമരം കാണേണ്ട ഒരു ചിത്രമായി മാറുന്നു.
മുന്‍ പേജില്‍
ബ്ലെസിയിലെ തിരക്കഥാകൃത്ത് ലക്ഷ്യം കണ്ടില്ല
-
'അന്ന് പ്രതിഫലം ഒരു രൂപ... ഇപ്പോൾ വാങ്ങുന്നത് മൂന്ന് കോടി വരെ'; ചാക്കോച്ചനൊപ്പമെത്തി പ്രണവിന്റെയും പ്രതിഫലം?
-
'ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല'
-
ബിഗ് ബോസിലെ വിന്നറാവാന്‍ സാധ്യത ഇവര്‍ക്കോ? ടോപ്പ് ഫൈവിലേക്ക് എത്താന്‍ ചാന്‍സുള്ളവരെ പറ്റി ആരാധകര്‍