Don't Miss!
- News ചൂട് കുറയില്ല, 10 ജില്ലകളിൽ മുന്നറിയിപ്പ്; നിരാശ വേണ്ട, ആശ്വാസമായി വേനൽ മഴയും..
- Sports IPL 2024: ഒരോവറില്‍ 5 റണ്‍സ് മാത്രം, എന്നിട്ടും ബൗളര്‍ക്കു പിന്നെ ഓവറില്ല! റുതുരാജ് എന്തൊരു ദുരന്തം?
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
അമല്‍ ഇത് വേണമായിരുന്നോ?
ആദ്യം ഇവര്‍ ആക്ഷന്‍ രംഗങ്ങള്‍ എങ്ങനെയൊക്കെ വേണെന്ന് തീരുമാനിക്കുന്നു. പിന്നെ ലൊക്കേഷനുകള്‍ നിശ്ചയിക്കുന്നു, വേഷവിധാനങ്ങളും ഒരുക്കുന്നു. ഒടുവില്‍ ഇതിനെയൊക്കെ ചുറ്റിപ്പറ്റി കഥയും മറ്റു കാര്യങ്ങളും മെനയുന്നു. ഈ രീതിയില്‍ തന്നെയാകാം സാഗറിന്റെ രണ്ടാം വരവും ഒരുക്കിയതെന്ന് സിനിമ കണ്ട് കഴിയുമ്പോള്‍ ഊഹിയ്ക്കാം.
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഫ്ളെക്സിബിള്‍ നടനെന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന മോഹന്‍ലാലിന് ഡിസൈനര്‍ കോട്ടും ലെതര്‍ ജാക്കറ്റുമണിഞ്ഞ് നടക്കുന്നതിനപ്പുറം കൂടുതലായി ഒന്നും ചെയ്യാനില്ല. ആര്‍ക്കും മുന്‍കൂട്ടി കാണാനാവുന്ന കഥാഗതികളും പ്രവചിയ്ക്കാവുന്ന രംഗങ്ങളുമൊക്കെ ചേരുമ്പോള്‍ സാഗറിന്റെ രണ്ടാം വരവ് അവിസ്മരണീയമാക്കാനുള്ള അവസരം ലാലിന് കൈമോശം വരുന്നു.
ജഗതിയുടെ കഥാപാത്രം വെറും പാഴ് എന്ന് തന്നെ പറയേണ്ടി വരും. ചെറുതെങ്കിലും ശോഭനയ്ക്ക് തന്റെ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഗണേഷും മനോജ് കെ ജയനും സുമനുമൊക്കെ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്ന് പറയാം. ജ്യോതിര്‍മയിയുടെ ഐറ്റം നമ്പറിന് പ്രേക്ഷകര്‍ക്കിടയില്‍ ഓളമുണ്ടാക്കാനായില്ലെന്ന് എടുത്ത് പറയേണ്ട കാര്യമാണ്.
രാം ഗോപാല്‍ വര്‍മ്മയും വിഷ്ണു വര്‍ധനും പതിവായി ചെയ്ത് കൊണ്ടിരിക്കുന്ന സ്ഥിരം ക്യാമറ ഗിമ്മിക്കുകള്‍ തന്നെയാണ് അമല്‍ നീരദ് പുതിയ ചിത്രത്തിലും പിന്തുടരുന്നത്. വൈഡ് ആംഗിള്‍ ലെന്‍സുകളും സെഫിയ ടോണ്‍ഡ്. ഫോട്ടോഗ്രാഫിയും എടുത്തടിച്ചുള്ള കട്ടുകളും ഹോളിവുഡ് ചിത്രങ്ങളെ ഓര്‍മ്മിപ്പിയ്ക്കുന്നു. എന്നാല്‍ ഒരു സിനിമയുടെ വിജയത്തിന് ആവശ്യം കെട്ടുറപ്പുള്ള തിരക്കഥയും അതിനോട് കൂറു പുലര്‍ത്തുന്ന കഥാപാത്രങ്ങളുമാണെന്ന് സാഗര്‍ ഒരിയ്ക്കല്‍ കൂടി നമ്മെ ഓര്‍മ്മിപ്പിയ്ക്കുന്നു.
ഇതു കൊണ്ടൊന്നും സാഗര്‍ പ്രേക്ഷകര്‍ കാണാതിരിയ്ക്കേണ്ട സിനിമയാണെന്ന് പറയുന്നില്ല. ദുബായ്, ലേ, ലഡാക്ക് തുടങ്ങിയ ലൊക്കേഷനുകള്‍ തരുന്ന ദൃശ്യഭംഗിയും ഒരു സ്റ്റൈലിഷ് ചിത്രമെന്ന ലേബലിലും സാഗര്‍ ഏലിയാസ് ജാക്കി ഒരു തവണ കണ്ട് തീര്‍ക്കാം. എന്നാല്‍ ഓര്‍മ്മകളില്‍ ഇന്നും ആവേശം നിറയ്ക്കുന്ന സാഗര്‍ ഏലിയാസ് ജാക്കി പ്രേക്ഷക മനസുകളില്‍ ഒരിയ്ക്കല്‍ കൂടി റീലോഡ് ആവുമോയെന്ന കാര്യം സംശയമാണ്.
മുന്‍ പേജില്‍
-
'അന്ന് പ്രതിഫലം ഒരു രൂപ... ഇപ്പോൾ വാങ്ങുന്നത് മൂന്ന് കോടി വരെ'; ചാക്കോച്ചനൊപ്പമെത്തി പ്രണവിന്റെയും പ്രതിഫലം?
-
'ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല'
-
ആ കുഞ്ഞ് എന്റെയല്ല! നടി വനിതയുടെ മകള്‍ ജോവിക തന്റേതല്ലെന്ന് രണ്ടാം ഭര്‍ത്താവ്, ഗുരുതര ആരോപണവുമായി താരം