Don't Miss!
- Lifestyle അരക്കപ്പ് വെണ്ടക്കയില്‍ കിടിലന്‍ പക്കവട: റെസിപ്പി വളരെ എളുപ്പം
- News കലാശക്കൊട്ടിനിടെ സംഘര്‍ഷം; കരുനാഗപ്പള്ളിയില്‍ സിഐയ്ക്കും എംഎല്‍എയ്ക്കും പരുക്ക്
- Automobiles ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Sports IPL 2024: മുംബൈയും ചെന്നൈയുമല്ല; വസീം അക്രമിന്റെ ഇഷ്ട ഐപിഎല്‍ ടീം മറ്റൊന്ന്
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
ബോറടിപ്പിക്കാതെ ബാങ്കിങ് ഹവേഴ്സ്
സസ്പെന്‍സ് ചിത്രങ്ങളൊരുക്കുന്നതില്‍ കെ. മധുവിന് സ്ഥിരമായൊരു ശൈലിയുണ്ട്. സിബിഐ പരമ്പരകള്‍ കണ്ടവര്‍ക്ക് കാര്യം അറിയാം. കൊലപാതകം ചെയ്യാന്‍ കാരണങ്ങള്‍ പലതായിരിക്കും. ഘാതകനാകാന്‍ ചിത്രത്തിലെ എല്ലാവര്ക്കും സാധ്യതയുണ്ടാകും. എന്നാല്‍ ആരും പ്രതീക്ഷിക്കാത്തൊരാളായിരിക്കും സിനിമയ്ക്കൊടുവില്‍ കൊലപാതകി.
പുതിയ ചിത്രമായ ബാങ്കിങ് ഹവേഴ്സ് 10 ടു 4 എന്ന ചിത്രത്തിലും ഇതേ രീതി തന്നെയാണ് അദ്ദേഹം കൈകൊണ്ടിരിക്കുന്നത്. എങ്കിലും ആറുമണിക്കൂര്‍ സംഭവങ്ങളെ രണ്ടുമണിക്കൂറില്‍ സസ്പെന്‍സ് ഒട്ടും ചോര്‍ന്നുപോകാതെ ഒതുക്കാന്‍ സംവിധായകനും തിരക്കഥാകൃത്തുക്കള്‍ക്കും സാധിച്ചു എന്നതാണ് ചിത്രത്തിന്റെ വിജയം. മലയാളത്തില്‍ അവസരങ്ങള്‍ കുറഞ്ഞുപോയ നിരവധി ചെറുപ്പക്കാരായ നടന്മാര്ക്ക് പുനര്ജന്മം നല്കാന് കെ. മധുവിനു സാധിച്ചു. തീര്‍ച്ചയായും രണ്ടുമണിക്കൂര്‍ ബോറടിക്കാതെ കണ്ടിരിക്കാവുന്ന ചിത്രമാണ് കെ.മധു സമ്മാനിച്ചിരിക്കുന്നത്.
എസ്. എന്‍. സ്വാമി- കെ.മധു കൂട്ടുകെട്ടാണ് മലയാളത്തില്‍ സസ്പെന്‍സ് ചിത്രങ്ങള്‍ കൂടുതല്‍ ഒരുക്കാറുള്ളത്. എന്നാല്‍ ഇക്കുറി മധു കൂട്ടുപിടിച്ചിരിക്കുന്നത് നവാഗതരായ ഇരട്ട തിരക്കഥാകൃത്തുക്കളെയാണ്. സുമേഷ്- അമല്‍ എന്നിവര്‍ കന്നിചിത്രമായിട്ടും കയ്യടക്കത്തോടെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിലെ ചില പാളിച്ചകള്‍ പ്രേക്ഷകര്‍ക്കു പെട്ടന്നു മനസ്സിലാകുമെങ്കിലും ഓരോ സെക്കന്റിലും ഉദ്വേഗം ജനിപ്പിക്കുന്നതാകയാല്‍ അതൊക്കെ മറന്നുപോകുകയും ചെയ്യും.
മേഘ്നരാജ്- അനൂപ് മേനോന് താര ജോടികളെ വേണ്ടത്ര നന്നായി ഉപയോഗപ്പെടുത്താന്‍ സംവിധാകനു സാധിച്ചിട്ടില്ല എന്നതൊരു പോരായ്മയായി തോന്നിയേക്കാ്ം. അനൂപ് മേനോന് ഒഴികെ താരപരിപേഷമുള്ള യുവതാരങ്ങളൊന്നും ചിത്രത്തിലില്ല. ഒരുകാലത്ത് നായകനായി എത്തി അവസരങ്ങളില്ലാത്തതുകാരണം പുറന്തള്ളപ്പെട്ടുപോയവരാണ് ഇതിലെ മറ്റുതാരങ്ങളെല്ലാം. അവരെയെല്ലാം നല്ല രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കെ.മധുവിനു സാധിച്ചു.
ഇതൊരു ന്യൂജനറേഷന് ചിത്രമല്ല. പൂര്‍ണമായും സസ്പെന്‍സ് നിറഞ്ഞൊരു ചിത്രമാണ്. ന്യൂജനറേഷന് ചിത്രങ്ങളില്‍ കാണുന്ന ജാടകളോ അശ്ലീല ചുവയുള്ള സംഭാഷണങ്ങളോയൊന്നും ഇതില്‍ കാണില്ല. ശങ്കര്‍, സത്താര്‍, വിജയ് മേനോന് എന്നീ മുന്‍കാല നടന്മാരും ശ്രദ്ധേയമായ സാന്നിധ്യമായി ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. കെ.മധു ഒരു അഭിമുഖത്തില്‍ പറഞ്ഞതു പോലെ പ്രേക്ഷകരെ സംതൃപ്തിപ്പെടുത്തുന്ന ചിത്രമാണ് ബാങ്കിങ് ഹവേഴ്സ്.
-
ചെരുപ്പിടാതെ നടന്നതിന് വെട്ടാന്‍ ചെരുപ്പ്, പൂഴിക്കടകനിട്ട് തിരിച്ചുവെട്ടി ജാസ്മിന്; മിണ്ടാതിരുന്നവരെ പൊക്കി
-
അമ്മ ആദ്യം പേടിപ്പിച്ചു, പിന്നെ കാര്യമില്ലെന്ന് മനസിലായി; കുടുംബത്തിലെ ആരും ചെയ്യാത്തത് ഞാന്‍ ചെയ്തു!
-
ഇത്ര നല്ല പിന്‍ഭാഗം അവര്‍ കണ്ടിട്ടുണ്ടാകില്ല! പാപ്പരാസികളുടെ സൂമിംഗിനെക്കുറിച്ച് നോറ ഫത്തേഹി