Don't Miss!
- Automobiles ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- Lifestyle എത്ര കഠിനമായ താരനും അകറ്റും, ചൊറിച്ചിലില്ലാത്ത തല ഉറപ്പു നല്‍കും കൂട്ട്
- News ലോക്സഭാ തിരഞ്ഞെടുപ്പ്; കാസർഗോഡ് ഉണ്ണിച്ച വീണ്ടുമെത്തുമെന്ന് യുഡിഎഫ്; തിരിച്ചുപിടിക്കാൻ എൽഡിഎഫും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Sports T20 World Cup 2024: ഈ 8 പേരെ ടീമിലെടുക്കൂ, ഇന്ത്യക്കു കപ്പുറപ്പ്! അഞ്ചും റോയല്‍സുകാര്‍
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
വിജയത്തിനു കാരണം രഞ്ജിത് ഇഫക്ട്
മലയാള സിനിമയില്‍ ഇപ്പോഴത്തെ മാറ്റത്തിനു പ്രധാന കാരണം ഇയാളാണ്. ഒരിക്കല്‍ കോമഡി ചിത്രങ്ങളായിരുന്നു ഈ പേനത്തുമ്പില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്നത്. പിന്നീട് കച്ചവട സിനിമയുടെ നെടുംതൂണായി. അമാനുഷിക കഥാപാത്രങ്ങളെ കൂട്ടുപിടിച്ചായിരുന്നു ഈ വിജയമെല്ലാം നേടിയത്. എന്നാല്‍ പിന്നീട് ഈ രീതിയും വിട്ടു. നല്ലചിത്രങ്ങളെ മാത്രം കൂട്ടുപിടിച്ചായി വരവ്. പ്രതിഭയുടെ കയ്യൊപ്പു ചാര്‍ത്തിയ ചിത്രമായിരുന്നു അതെല്ലാം. അതെ പറഞ്ഞുവരുന്നത് രഞ്ജിത്ത് എന്ന മലയാള സിനിമയുടെ നെടുംതൂണിനെക്കുറിച്ചു തന്നെ. കയ്യൊപ്പ്, പ്രാഞ്ചിയേട്ടന് ആന്‍ഡ് ദ് സെയ്ന്റ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം മമ്മൂട്ടിയുമായി കൂട്ടുചേര്‍ന്നുള്ള ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രവും മലയാളി കയ്യൊഴിയില്ല. കാരണം മലയാളിയുടെ ജീവിത പരിസരത്തു നിന്നെടുത്ത കുറേകഥാപാത്രങ്ങളാണ് ഈ ചിത്രത്തിലുള്ളത്.
ബാവൂട്ടി ജനിച്ചത് ഇങ്ങനെയാണ്. പ്രാഞ്ചിയേട്ടന്റെ ചിത്രീകരണ സമയത്ത് ജി.എസ്. വിജയന് ഒരു കഥയുമായി മമ്മൂട്ടിയെ കാണാനെത്തി. എന്നാല്‍ കഥ കേട്ട് മമ്മൂട്ടി പറഞ്ഞത് ഈ കഥാപാത്രം നന്നായി ചേരുന്നത് മോഹന്ലാലിനായിരിക്കുമെന്നാണ്. ഈ സംഭാഷണത്തിലേക്കാണ് രഞ്ജിത്ത് കടന്നുവരുന്നത്. എങ്കില്‍ ഞാന്‍ ഒരു കഥയെഴുതി തരാമെന്നായി രഞ്ജിത്ത്. അതുകേട്ടതും മമ്മൂട്ടി അഭിനയിക്കാമെന്നേറ്റു. പ്രാഞ്ചിയേട്ടന് മുതല്‍ ജി.എസ്. വിജയന് കാത്തിരുന്നതാണ് ഈ ചിത്രം.
ചെറിയ സംഭവങ്ങളെ എല്ലാവര്ക്കും ആസ്വദിക്കാന്‍ കഴിയുന്ന രീതിയില്‍ അവതരിപ്പിക്കാനുള്ള രഞ്ജിത്തിന്റെ കഴിവാണ് പ്രശംസനീയം. നന്ദനം എന്ന ചിത്രം തന്നെയെടുത്തുനോക്കൂ. കൃഷ്ണനെ ആരാധിക്കുന്ന അടുക്കളക്കാരിയായ പെണ്‍കുട്ടിയുടെ ജീവിതത്തിലേക്ക് അടുത്ത വീട്ടിലെ പയ്യന്റെ രൂപത്തില്‍ കൃഷ്ണന് കടന്നുവരികയല്ലേ. ഭക്തിയും പ്രണയവും ഇത്രയും നന്നായി അവതരിപ്പിച്ച ചിത്രം അടുത്തെങ്ങും മലയാളത്തില്‍ ഉണ്ടായിട്ടുണ്ടോ.
മോഹന്‍ലാല്‍ നായകനായ സ്പിരിറ്റ്. മദ്യപാനം വിഷയമായി എത്രയെത്ര സിനിമകള്‍ റിലീസ് ചെയ്തിട്ടുണ്ട്. എന്നാല്‍ ആദ്യപകുതിയില്‍ മദ്യപാനവും രണ്ടാംപകുതിയില്‍ മദ്യപാനത്തില്‍ മോചനം നേടിയയാള്‍ മദ്യപാനിയുടെ ജീവിതം നോക്കിക്കാണുന്നതായുമാണ് രഞ്ജിത്ത ്അവതരിപ്പിച്ചിരിക്കുന്നത്. പ്രശംസപിടിച്ചുപറ്റാന്‍ ആഗ്രഹിക്കുന്ന മലയാളിയുടെ ആഗ്രഹത്തെ ചോദ്യം ചെയ്യുന്നതല്ലേ പ്രാഞ്ചിയേട്ടന്.
പണത്തിനു പിന്നാലെ പായുന്ന യുവാക്കളുടെ കഥയായിരുന്നു ഇന്ത്യന്‍ റുപ്പീ. അതാണ് രഞ്ജിത്ത്. ഇങ്ങനെ ഓരോ സമയത്ത് ഓരോ അവതാരവേഷം എടുക്കാന്‍ കഴിയുന്നതുകൊണ്ടാണ് മലയാള സിനിമയെ താരാധിപത്യത്തില്‍ നിന്നു മോചിപ്പിച്ച് വീണ്ടും സംവിധായകന്റെ കൈകളിലെത്തിച്ചത്. രഞ്ജിത്ത് വിളിച്ചാല്‍ മോഹന്‍ലാലും മമ്മൂട്ടിയും ഏതു തിരക്കും മാറ്റിവച്ച് എത്തുന്ന സ്ഥിതിയിലെത്തിയില്ലേ. ഈ കഴിവിനെയാണ് നാം അംഗീകരിക്കേണ്ടത്.
-
ദിലീപിന്റെ വളര്‍ച്ച ഇങ്ങനെയായിരുന്നു! സൂപ്പര്‍താര പദവി ദിലീപിന് കാലം നല്കിയ സമ്മാനമായിരുന്നു
-
എന്റെ ഏഴ് ആഴ്ച കളഞ്ഞു; അവൻ ഒരു വാക്ക് പറഞ്ഞാൽ മതിയായിരുന്നു; പൊട്ടിക്കരഞ്ഞ് ജാസ്മിൻ
-
'ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ കിട്ടിയ വേഷമാണ്, ആദ്യ സീൻ വിജയ്ക്കൊപ്പമായിരുന്നു'; പൂർണിമ