Don't Miss!
- News ലോക്സഭ തിരഞ്ഞെടുപ്പ്; കേരളം ഇന്ന് വിധിയെഴുതും..വോട്ടെടുപ്പ് രാവിലെ 7 മുതൽ
- Sports IPL 2024: എസ്ആര്‍എച്ചിനെ തീര്‍ത്തു, ആര്‍സിബി ഇനി പ്ലേഓഫ് കളിക്കുമോ? എന്തു ചെയ്യണം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ജവാന് കൂപ്പുംകുത്തി വീഴില്ല
എക്സിക്യുട്ടീവ് എന്‍ജിനീയര്‍ വര്‍ഗീസ് (ശ്രീനിവാസന്) എത്തുന്നതോടെ കഥ പുരോഗമിക്കുകയാണ്. ഡാംനിര്മാണവും നടത്തിപ്പുമായി ബന്ധപ്പെട്ട നിരവധി ക്രമക്കേടുകള്‍ അയാള്‍ കണ്ടെത്തുന്നു. ഡാമിന്റെ ആദ്യത്തെകരാറുകാരന്റെ മകന് കോശി ഉമ്മന്‍ (ആസിഫ് അലി) എത്തുന്നത് അച്ഛനു കിട്ടാനുള്ള കുടിശിക തുക വാങ്ങാന്‍ വേണ്ടിയാണ്. ചീഫ് എന്‍ജിനീയര്‍ ചാക്കോ (ബാബുരാജ്), കാംപ് ഓഫിസര്‍ അനിത (മംമ്ത) എന്നിവരാണു മറ്റു കഥാപാത്രങ്ങള്‍. കഥാപാത്രങ്ങളൊക്കെ മികച്ചതും അത് അവതരിപ്പിക്കുന്നത് ഏറ്റവും അനുയോജ്യമായിരുന്നു. പക്ഷേ കഥയെ മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റിയതായി ഒന്നുമില്ലാതെ വന്നതോടെ എല്ലാവരും ഡാമിനു ചുറ്റും ചുറ്റിക്കറങ്ങുകയാണ്. ഇങ്ങനെയൊരു കഥയില്‍ എന്തു പ്രത്യേകതയാണ് അത് നിര്‍മിക്കുമ്പോള്‍ മമ്മൂട്ടി കണ്ടതെന്ന് ആര്‍ക്കും വ്യക്തമാകുന്നില്ല.
മുമ്പ് ഒരു അഭിമുഖത്തില്‍ പൃഥ്വരാജ് പറഞ്ഞിരുന്നു. ചിലര്‍ വന്ന് കഥപറയുമ്പോള്‍ ഭയങ്കര സംഭവമായിരിക്കും. എന്നാല്‍ ചിത്രം പൂര്‍ത്തിയാകുമ്പോള്‍ ഒന്നിനും കൊള്ളാത്തതായിരിക്കുമെന്ന്്. ഇവിടെയും അതുതന്നെയാണ് സംഭവിച്ചത്. ഡാമിന്റെ പശ്ചാത്തലം എന്നു പറയുമ്പോള്‍ തന്നെ എല്ലാവര്ക്കും ഇഷ്ടമുള്ള വിഷയമായിരിക്കും. പ്രത്യേകിച്ച് മുല്ലപ്പെരിയാര്‍ ഡാമും മറ്റും അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നതിനാല്‍. സോഹന്‍ റോയിയുടെ ഡാം999 എന്ന ചിത്രം ഉണ്ടാക്കിയ കോലാഹലവും ഈചിത്രത്തിന് അനുകൂല ഘടകമായിരുന്നു. കഥാന്ത്യത്തില്‍ നായകന് മരിക്കുകയാണോ അല്ലയോ എന്നൊക്കെ ആശയക്കുഴപ്പമാണുണ്ടാക്കുന്നത്, ചിത്രത്തില്‍ അനാവശ്യമായി നിഗൂഢത സൃഷ്ടിക്കാന്‍ ശ്രമിച്ചത് എന്നിവയെല്ലാം ദോഷമാണ് ചെയ്തത്.
ബിജിപാല്‍ ഒരുക്കുന്ന പശ്ചാത്തല സംഗീതവും സതീഷ് കുറുപ്പിന്റെ കാമറയുമാണ് പ്രേക്ഷകരെ തിയറ്ററില്‍ പിടിച്ചിരുത്തുന്ന പ്രധാന ഘടകം. ഡാമും പരിസരവും മനോഹരമായി പ്രേക്ഷക മനസ്സില്‍ എത്തിക്കുന്നതില്‍ സതീഷ് കുറുപ്പിന്റെ കാമറക്കണ്ണുകള്ക്കുസാധിച്ചു എന്നത് പ്രശംസനീയ കാര്യമാണ്. താപ്പാനയൊക്കെ വച്ചുനോക്കുമ്പോള്‍ തരക്കേടില്ലാത്തൊരു ചിത്രമെന്ന് വെള്ളിമലയെ വിശേഷിപ്പിക്കാം.
മുന്‍ പേജില്‍
ജവാന് ഓഫ് വെള്ളിമല, അഥവാ തമ്മില്‍ ഭേദം തൊമ്മന്
-
ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നി, പ്രണയം പൊക്കിയത് ഞാനും ബേസിലും; വൈറല്‍ ആയി വിനീതിന്റെ വാക്കുകള്‍
-
ആദ്യം ക്ലാരിറ്റി വരുത്തേണ്ടത് പുറത്തെ ബന്ധത്തിൽ; നിങ്ങളുടെ നാടകത്തിൽ അയാൾക്ക് എന്താണ് റോൾ?; ചർച്ച
-
'ഇരുപത്തിനാലുകാരന് ഇത്രയും പക്വതയോയെന്ന് ചിന്തിച്ചു... അന്ന് മുതൽ രാജുവേട്ടന്റെ ഫാനായതാണ് ഞാൻ'; ധ്യാൻ