Don't Miss!
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ജവാന് തിളങ്ങാത്തതിനു കാരണം മമ്മുട്ടി
ജവാന് ഓഫ് വെള്ളിമല ബോക്സ് ഓഫിസില്‍ ക്ലിക്കാവാതെ പോയത് എന്തുകൊണ്ട്? സിനിമയിലെ അണിയറ വര്‍ത്തമാനങ്ങള്‍ക്കു ചെവികൊടുത്താല്‍ കുറ്റം എത്തുന്നത് നായകനും നിര്‍മാതാവുമായ മമ്മൂട്ടിയുടെ നേരെ തന്നെയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് കമല്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ അഴകിയ രാവണന് സ്റ്റൈലിലുള്ള നിര്‍മാതാവിന്റെ കൈക്കടത്തലാണ് ചിത്രത്തിനു ദോഷമായത്.
ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ ജയിംസ് ആല്‍ബര്‍ട്ടിന്റെതാണ് ജവാന്റെ തിരക്കഥ. അനൂപ് കണ്ണന് എന്ന നവാഗത സംവിധായകന് എത്തുന്നത് ലാല്‍ജോസ് ക്യാംപില്‍ നിന്നും. രണ്ടുപേര്‍ക്കും സിനിമയെക്കുറിച്ച് നല്ല ഗ്രാഹ്യവുമുണ്ട്. എന്നാല്‍ നിര്‍മാതാവെന്ന നിലയില്‍ മമ്മൂട്ടി ആദ്യം കൈവച്ചത് തിരക്കഥയിലായിരുന്നു. അദ്ദേഹത്തിനിഷ്ടപ്പെട്ട രീതിയില്‍ തിരക്കഥയില്‍ വെട്ടലും തിരുത്തലും വരുത്തി. പിന്നീട് സംവിധാനം ചെയ്യുന്ന അവസരത്തില്‍ അവിടെയും കൈവച്ചു. ഒടുവില്‍ കൈവച്ച് കുളമാക്കി എന്ന സ്ഥിതിയായി. സിനിമ പരാജയപ്പെട്ടപ്പോള്‍ ചീത്തപേരുമുഴുവന് തിരക്കഥാകൃത്തിനും സംവിധായകനും.
അഴകിയ രാവണനില്‍ ഗാനമൊരുക്കുന്ന രംഗമുണ്ട്. താനാനനാ... താനാനനാ എന്ന് നിര്‍മാതാവ് പറയുമ്പോള്‍ സംഗീതസംവിധായകന് തന്റെ ഇഷ്ടപ്പെട്ട രീതിയിലാണ് ഗാനമൊരുക്കുന്നത്. എന്നാല്‍ നിര്‍മാതാവിനും ശില്ബന്ധികള്ക്കും ഇഷ്ടമാകുന്നില്ല. ഒടുവില്‍ തര്‍ക്കം മൂത്ത് സംഗീത സംവിധായകന് എല്ലാം ഇട്ടെറിഞ്ഞ് പോകുകയാണ്.അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്. മമ്മൂട്ടിക്ക് അറിയുന്നത് അഭിനയമാണ്.
ആ രംഗത്ത് നന്നായി ശോഭിക്കാന്‍ ശ്രമിക്കുന്നതിനു പകരം പണമിറക്കുന്നത് താനായതുകൊണ്ട് തിരക്കഥിലും സംവിധാനത്തിലും കൈവച്ചുകളയാമെന്ന രീതിയാണ്. അതുതന്നെയാണ് വാലും തുമ്പുമില്ലാത്തൊരു ചിത്രമായി ജവാന് കലാശിച്ചത്. പ്ലേ ഹൗസ് ആദ്യമായി നിര്‍മിച്ച ചിത്രം തന്നെ 'പരാജയ'മാകുകയും ചെയ്തു. മലയാളത്തിലെ ചില യുവതാരങ്ങള്‍ സ്ക്രിപ്റ്റിലും സംവിധാനത്തിലും കൈവച്ച് അവര്‍ക്കിഷ്ടപ്പെട്ട രീതിയിലേക്കു മാറ്റാറുണ്ട്. അതുപോലെ ശ്രമിച്ചു നോക്കിയതാണ് നമ്മുടെ മെഗാസ്റ്റാറും.
-
ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നി, പ്രണയം പൊക്കിയത് ഞാനും ബേസിലും; വൈറല്‍ ആയി വിനീതിന്റെ വാക്കുകള്‍
-
'ഇരുപത്തിനാലുകാരന് ഇത്രയും പക്വതയോയെന്ന് ചിന്തിച്ചു... അന്ന് മുതൽ രാജുവേട്ടന്റെ ഫാനായതാണ് ഞാൻ'; ധ്യാൻ
-
വളരെ പക്വതയുള്ളവളാണ്; ഞങ്ങൾ തമ്മിൽ വഴക്കുണ്ടാകുമ്പോൾ; ശാലിനിയെക്കുറിച്ച് അജിത്ത് പറഞ്ഞ വാക്കുകൾ