Don't Miss!
- Sports IPL 2024: മുംബൈക്ക് പിഴക്കുന്നത് എവിടെ? ഈ പ്ലേയിങ് 11നെ ഇറക്കൂ; പുഷ്പം പോലെ ജയിക്കും
- Automobiles ബെൻസിൻ്റെ ഈ മോഡലിന് എന്താ പ്രത്യേകത... വില അറിയുന്നതിന് മുന്നേ ഇത്രയും ഡിമാൻഡോ
- News ഇന്ത്യയില്‍ യുഎഇയും റഷ്യയും കുതിച്ചു: സൗദിക്ക് വന്‍ വീഴ്ച, റെക്കോർഡ് നേട്ടവുമായി ഇറാഖും
- Technology ഇങ്ങനെയൊരെണ്ണം ഇത് മാത്രമേ ഉള്ളൂ...! ജിയോ കൊണ്ടുവന്ന ഐഡിയ വച്ച് എയർടെൽ ഉണ്ടാക്കിയ പ്ലാൻ
- Finance 10,000 രൂപ 1.32 ലക്ഷമാക്കിയ മൾട്ടിബാഗർ സ്റ്റോക്ക്, ഓഹരി വില 40-ൽ താഴെ, നിങ്ങൾ വാങ്ങുന്നോ...?
- Lifestyle ചാണക്യനീതി: വിഡ്ഢിയായ സുഹൃത്തിനേക്കാള്‍ നല്ലത് മിടുക്കനായ ശത്രു; ഇത്തരക്കാര്‍ ദോഷം ചെയ്യും
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
പൃഥ്വി അടുത്ത ഭരത് ചന്ദ്രന്?
ശ്രീരാമകൃഷ്ണന്റെ സുഹൃത്തായി മിലന് പോളിനെ അവതരിപ്പിയ്ക്കുന്ന തമിഴ് നടന് ശശികുമാറും നിരാശപ്പെടുത്തുന്നില്ല. എന്നാല്‍ ഇദ്ദേഹത്തിന്റെ ഡബിങ് പലപ്പോഴും കല്ലുകടിയാവുന്നുണ്ട്. വന്താരനിരയുണ്ടെങ്കിലും ചിത്രത്തില്‍ ബാക്കിയുള്ളവര്‍ക്കൊന്നും വലിയ പ്രധാന്യമില്ലെന്ന് തന്നെ പറയേണ്ടി വരും.
ഗൗരവഭാവം നിറഞ്ഞുനില്ക്കുന്ന വേഷമാണ് കോളിവുഡ് നടി പിയ ബാജ്പയി മാസ്റ്റേഴ്സില്‍ അവതരിപ്പിയ്ക്കുന്നത്. ചെറിയ വേഷമാണെങ്കിലും അതു ഭംഗിയാക്കാന്‍ പിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സ്ക്രീനില്‍ മിന്നിമറയുകയാണെങ്കിലും സാന്നിധ്യം രേഖപ്പെടുത്താന്‍ അനന്യയ്ക്കും സാധിയ്ക്കുന്നു. കാതല്‍ സന്ധ്യ അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന് ഒന്നും തന്നെ ചെയ്യാനില്ല.
എന്നാല്‍ പ്രേക്ഷകരെ അമ്പരിപ്പിയ്ക്കുന്ന കഥാപാത്രം ഇവര്‍ ആരുടേതുമല്ല. പുരസ്കാര ജേതാവ് സലീം കുമാര്‍ വ്യത്യസ്തമായ വേഷത്തിലൂടെ തിളങ്ങുകയാണ് രണ്ടാംപകുതിയില്‍. കുറച്ച് നേരം വന്നുപോകുന്ന ബിജു മേനോനും തനിയ്ക്കാവുന്ന വിധം പെര്‍ഫോം ചെയ്യുന്നു. സ്ക്രീനില്‍ ഇയ്ക്കിടെ വന്നു പോകുന്ന മുകേഷും സായ്കുമാറുമെല്ലാം അവതരിപ്പിയ്ക്കന്നത് പ്രേക്ഷകര്‍ നേരത്തെ കണ്ടുമടുത്ത മുഖങ്ങളാണ്.
തന്റെ കഴിവുകളെല്ലാം പുറത്തെടുക്കാന്‍ സംവിധായകന് ജോണി ആന്റണി മാസ്റ്റേഴ്സിലൂടെ ശ്രമിയ്ക്കുന്നുണ്ട്. എന്നാല്‍ ഒരു ആക്ഷന്‍ ചിത്രമൊരുക്കുമ്പോള്‍ തന്റെ മികവ് കുറച്ചുകൂടി ഉയര്‍ത്താന്‍ സംവിധായകന് ശ്രമിയ്ക്കേണ്ടിയിരുന്നു. പുതുമയുള്ളൊരു കഥ ആകംക്ഷ ജനിപ്പിയ്ക്കുന്ന വിധത്തില്‍ അവതരിപ്പിയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട് തിരക്കഥാക്കൃത്ത് ജിനു എബ്രഹാമിന്. ആദ്യപകുതിയില്‍ അല്പം മങ്ങിയെങ്കിലം രണ്ടാംപകുതിയില്‍ കഥയെ ചടുലമാക്കാന്‍ അദ്ദേത്തിന് കഴിഞ്ഞിരിയ്ക്കുന്നു.
ത്രില്ലര്‍ ചിത്രത്തിന് വേണ്ട എനര്‍ജി നല്‍കുന്നതിന് എഡിറ്റര്‍ കെവിന് തോമസും വേണ്ടവിധം സഹായിക്കുന്നുണ്ട്. ക്യാമറ കൈകാര്യംചെയ്ത മധു നീല കണ്ഠനും മികച്ച ചില ഷോട്ടുകള്‍ കണ്ടെത്തിയിരിക്കുന്നു. സിനിമയ്ക്ക് പശ്ചാത്തല സംഗീതമൊരുക്കിയ ഗോപി സുന്ദറാണ് കയ്യടി നേടുന്ന മറ്റൊരാള്‍. സിനിമയുടെ മൂഡ് നിര്‍ണയിക്കുന്നതില്‍ പശ്ചാത്തലസംഗീതം വലിയ പങ്ക് വഹിയ്ക്കുന്നുണ്ട്.
അന്ത്യവിധി
മോശമില്ലാത്ത സിനിമയെന്ന് പറയാമെങ്കിലും സമീപകാലത്ത് കണ്ട മറ്റുചില ചിത്രങ്ങളെപ്പോലെ അവസാനം പ്രേക്ഷകരെ കുറച്ചെങ്കിലും നിരാശപ്പെടുത്തുന്നുണ്ട് മാസ്റ്റേഴ്സും. ആവശ്യത്തിന് ഡയലോഗും സസ്പെന്‍സുമെല്ലാം ഉണ്ടെങ്കിലും മോളിവുഡിലെ പഴയ പൊലീസ് ത്രില്ലറുകള്ക്കൊപ്പമെത്താന് ചിത്രത്തിനാവുന്നില്ല. എന്നാലും മുഷിപ്പില്ലാതെ കണ്ടിരിയ്ക്കാവുന്ന ചിത്രമെന്ന മാര്‍ക്ക് മാസ്റ്റേഴ്സിന് കൊടുക്കാവുന്നതാണ്.
ആദ്യപേജില്‍
മാസ്റ്റേഴ്സ് സസ്പെന്‍സ് ത്രില്ലര്‍
-
ടെലിവിഷന്‍ പ്രീമിയറായി ഫാലിമിയും വാലാട്ടിയും! ഏഷ്യാനെറ്റിലെ ഈസ്റ്റര്‍ സ്പെഷ്യല്‍ പരിപാടികള്‍
-
മിമിക്രി കഴിഞ്ഞാല്‍ വാഴക്കുലയാണോ കിട്ടുന്നത്?; സിദ്ദീഖിനെയും ലാലിനെയും പൊലീസ് പിടിച്ചു; അന്‍സാര്‍
-
'ഫിനാഷ്യൽ ടൈറ്റ് വന്നപ്പോൾ വെഡ്ഡിങ് ഡേറ്റ് നീട്ടി, അത് നന്നായെന്ന് തോന്നുന്നു, അല്ലാതെ ഒന്നും ചെയ്തിട്ടില്ല'