Don't Miss!
- Automobiles ആക്ടിവയും ഷൈനും വാങ്ങാൻ ആളുകളുടെ ക്യൂ, ഹോണ്ട ഇതുവരെ വിറ്റത് 6 കോടി ഇരുചക്ര വാഹനങ്ങൾ
- Lifestyle ഒരു പ്രായത്തിന് ശേഷം അടിവയറ്റില്‍ വേദന കൂടുതല്‍: പതിയേ ക്യാന്‍സര്‍ വളരുന്നു?
- Sports IPL 2024: സഞ്ജുവും റിഷഭും നേര്‍ക്കുനേര്‍, തോറ്റ ക്ഷീണത്തില്‍ ഡല്‍ഹി- ടോസ് 7 മണിക്ക്
- News 'എന്നേയും ആം ആദ്മിയേയും ഇല്ലാതാക്കുകയാണ് ഇഡിയുടെ ലക്ഷ്യം'; കോടതിയിൽ ഇഡിക്കെതിരെ കെജ്രിവാൾ
- Travel ചില്ലറ നോക്കി സമയം കളയേണ്ട! യുപിഐ വഴി ഇനി ട്രെയിനിൽ ജനറൽ ടിക്കറ്റ് എടുക്കാം...
- Finance എഫ്.ഡിയിലൂടെ 2 വർഷം കൊണ്ട് വരുമാനം വർധിപ്പിക്കാം, മികച്ച പലിശ ഈ ബാങ്കിലുണ്ട്, നോക്കുന്നോ...
- Technology വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
അപ്പോത്തിക്കിരി സംവിധായകന്റെ സിനിമ തന്നെ
മൂന്നുവര്‍ഷങ്ങള്‍ക്കു മുന്‍പാണ് സുരേഷ്ഗോപി നായകനായ മേല്‍വിലാസം എന്ന ചിത്രം കേരളത്തില്‍ ചര്‍ച്ചയാകുന്നത്. പട്ടാളക്കോടതിയിലെ വിചാരണമുറിയില്‍ പട്ടാളക്കാരന് അനുഭവിക്കുന്ന ജാതീയത വിഷയമാക്കി ചെയ്ത മേല്‍വിലാസത്തിന്റെ പ്രത്യേകത ക്യാമറ ആ പട്ടാളക്കോടതി വിട്ടുപോകുന്നില്ല എന്നതായിരുന്നു. നാലുചുമരുകള്‍ക്കുള്ളില്‍ നിന്നൊരു ധീരപരീക്ഷണം.
കേരളത്തിലെ തിയറ്ററുകളില്‍ ഈ ചിത്രം പ്രദര്‍ശന വിജയം നേടിയില്ലെങ്കിലും സംവിധായകനായ മാധവ് രാംദാസ് എന്ന തൃശൂര്ക്കാരന് ശ്രദ്ധിക്കപ്പെട്ടു. സുരേഷ്ഗോപി, കൃഷ്ണകുമാര്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച ചിത്രം താരങ്ങളുടെ പ്രകടനത്തിനപ്പുറം തിരക്കഥയ്ക്കു പ്രാധാന്യം നല്‍കിയൊരു ചിത്രമായിരുന്നു.
അപ്പോത്തിക്കിരി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരെ ഒരിക്കല്‍ കൂടി വിസ്മയിപ്പിക്കാനാണ് മാധവ് രാംദാസ് ശ്രമിക്കുന്നത്. എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെട്ടുകൊള്ളണമെന്നില്ല ഇതിലെ പ്രമേയം. കാരണം ഇതില്‍ പറയത്തക്ക പ്രണയമോ സംഘട്ടനമോ ആവേശംക്കൊള്ളിക്കുന്ന സംഭാഷണമോ ന്യൂജനറേഷന് ചീത്തവിളിയോ ഒന്നുമില്ല. എന്നാല്‍ പ്രേക്ഷകര ചിന്തിപ്പിക്കാന്‍ പറ്റിയ പല കാര്യങ്ങളും ഇതിലുണ്ട്.
അതിലൊന്ന് സാധാരണക്കാരായ രോഗികളെ ചികില്‍സയുടെ പേരില്‍ കൊള്ളയടിക്കുന്നതിനെക്കുറിച്ചു തന്നെയാണ്. ചെറിയ രോഗങ്ങള്‍ക്കു പോലും വലിയ ചികില്‍സയും മരുന്നും നല്കുന്ന ഡോക്ടര്‍മാരുടെയും ആശുപത്രികളുടെയും മരുന്നുകമ്പനികളുടെയും ഒത്തുകളികളാണ് ആശുപത്രിക്കുള്ളില്‍ ക്യാമറ കൊണ്ടുപോയി മാധവ് രാംദാസ്കാട്ടിത്തരുന്നത്.
ജയസൂര്യ, ആസിഫ് അലി എന്നീ താരങ്ങളെ സിനിമയില്‍ കിട്ടിയാല്‍ അവരുടെ ഫാന്‍സുകാരെ തൃപ്തിപ്പെടുത്താനെങ്കിലും സംവിധായകന് ഒരു പാട്ടോ പ്രേമമോ കൊണ്ടുവരും. ജയസൂര്യയാണെങ്കില്‍ ഒരുതമാശയെങ്കിലും. പക്ഷേ താരങ്ങളെയല്ല സംവിധായകന് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അവരിലെ നടന്മാരെയാണ്. ഏറെക്കാലത്തിനു ശേഷം സുരേഷ്ഗോപി നല്ലൊരു വേഷം ചെയ്തുവെന്ന് ധൈര്യസമേതം പറയാം കഴിയും.
സിനിമ സംവിധായകന്റെ കല തന്നെയാണെന്ന് മാധവ് രാംദാസ് തെളിയിക്കുകയാണ്.
നമ്മുടെ മുഖ്യധാരാ സംവിധായകരെല്ലാം നല്ല സിനിമകള്‍ എടുക്കാന്‍ മറന്നുപോകുകയോ സ്വന്തം സിനിമ തന്നെ കോപ്പിയടിക്കുകയോ ചെയ്യുന്ന കാലത്ത് ഇത്തരത്തിലുള്ള ഒറ്റപ്പെട്ട സംവിധായകരിലാണ് ഇനി പ്രതീക്ഷ. ഈ സിനിമ ബോക്സ് ഓഫിസില്‍ ഹിറ്റായില്ലെങ്കിലും നല്ലൊരു മലയാള സിനിമയായി തന്നെ അംഗീകരിക്കപ്പെടും.
-
'നിലനിൽപ്പിനെ ബാധിച്ചാൽ കൂടപ്പിറപ്പായാലും ജനിപ്പിച്ച തന്തയായാലും മോഹിച്ച പെണ്ണാണെങ്കിലും ഞാൻ തട്ടിക്കളയും'
-
'ഫിനാഷ്യൽ ടൈറ്റ് വന്നപ്പോൾ വെഡ്ഡിങ് ഡേറ്റ് നീട്ടി, അത് നന്നായെന്ന് തോന്നുന്നു, അല്ലാതെ ഒന്നും ചെയ്തിട്ടില്ല'
-
പ്രിയന് എന്നെ ഇപ്പോള്‍ നോക്കുന്നത് പുച്ഛത്തോടെ ആയിരിക്കും, എനിക്ക് അതറിയാം; ശ്രീനിവാസന്റെ വാക്കുകള്‍