Don't Miss!
- News ഈ രാശിക്കാരാണോ? സുവര്ണനേട്ടങ്ങള് തേടിയെത്തും, സമ്പത്തും ഐശ്വര്യവും ലഭിക്കും; ഭാഗ്യം ഒപ്പമുണ്ടാവും
- Lifestyle ഈ വസ്തുക്കള്‍ വീട്ടില്‍ വെക്കുന്നത് ഐശ്വര്യക്കേട്; കഷ്ടകാലം, ധനനഷ്ടം, മനക്ലേശം എന്നിവയുണ്ടാകും
- Sports IPL 2024: ഹാര്‍ദിക് എന്തിന് ടീമില്‍? വീണ്ടും ഫ്ളോപ്പ്; ലോകകപ്പ് ടീമിലും വേണ്ട! ട്രോളി ഫാന്‍സ്
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
ഈ സംവിധായകനും കേമനാട്ടോ
സിനിമയില്‍ രഞ്ജിത്ത് ശങ്കറിന് ഗുരുക്കന്മാരൊന്നുമില്ല. ചിത്രീകരണം കണ്ടുനിന്ന് സിനിമ പഠിച്ച ആളാണ് രഞ്ജിത്ത് ശങ്കര്‍. ആദ്യ ചിത്രമായ പാസഞ്ചറിലൂടെ തന്നെ നല്ലൊരു സംവിധായകനാണെന്ന പേരുണ്ടാക്കാന്‍ രഞ്ജിത്ത് ശങ്കര്‍ എന്ന എന്ജിനീയര്ക്കു സാധിച്ചു. മലയാള സിനിമ ന്യൂജനറേഷനിലേക്കു തിരിയുന്നതു തന്നെ രഞ്ജിത്തിന്റെ പാസഞ്ചറിലൂടെയായിരുന്നു. ദിലീപും ശ്രീനിവാസനും തുല്യവേഷത്തില്‍ അഭിനയിച്ച ചിത്രം കഥയുടെയും അവതരണത്തിന്റെയും പുതുമകൊണ്ട് ശ്രദ്ധേയമായിരുന്നു.
രണ്ടാമത്തെ ചിത്രമായ അര്ജുനന് സാക്ഷിയില്‍ പൃഥ്വിരാജ് ആയിരുന്നു നായകന്. പുതുമയുള്ള അവതരണമായിരുന്നെങ്കിലും കഥയിലെ പാളിച്ച സിനിമയുടെ വിജയത്തെയും ബാധിച്ചു. വേണ്ടത്ര വിജയം നേടാന്‍ അര്ജുനന് സാക്ഷിക്കു സാധിച്ചില്ല. മൂന്നാമത്തെ ചിത്രമായ മോളി ആന്റി റോക്ക്സ് സ്ത്രീപക്ഷ സിനിമയായിരുന്നു. രേവതി നിറഞ്ഞുനിന്ന സിനിമ. ഉദ്യോഗസ്ഥര്‍ ചുവപ്പുനാടയില്‍ കുടുക്കിയിട്ട മധ്യവയസ്കയായ മോളി ആന്റിയെ രേവതി നന്നായി അവതരിപ്പിച്ചു. പൃഥ്വിരാജുമായി ചേര്‍ന്നായിരുന്നു രഞ്ജിത്ത് ഈ ചിത്രം നിര്‍മിച്ചത്.
പുതിയ ചിത്രം ജയസൂര്യയുമായി ചേര്‍ന്നാണ് രഞ്ജിത്ത് നിര്‍മിച്ചിരിക്കുന്നത്. പുണ്യാളന് അഗര്‍ബത്തീസ് എന്ന സിനിമയുടെ കഥ തന്നെയാണ് പ്ളസ് പോയിന്റ്. കേരളത്തില്‍ ബിസിനസിന് പുറപ്പെടുന്നവരെ ഉദ്യോഗസ്ഥര്‍ കഷ്ടപ്പെടുത്തുന്ന കഥയാണ് മുന്‍പ് പല സിനിമകളിലും വന്നതെങ്കില്‍ ഇതില്‍ പുതിയ പ്രശ്നങ്ങളാണ് രഞ്ജിത്ത് അവതരിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് തന്റെ അമ്മാവനുണ്ടായ പ്രശ്നങ്ങള്‍ തന്നെയാണ് രഞ്ജിത്ത് ആനപ്പിണ്ടത്തിലൂടെ പറയുന്നത്.
അതോടൊപ്പെ കേരളത്തെ ഇപ്പോള്‍ പ്രതിസന്ധിയിലാക്കുന്ന ഹര്‍ത്താലിനെതിരെയുള്ള വികാരവും സിനിമയില്‍ നിറഞ്ഞുനില്ക്കുന്നു. ആര്‍ക്കും ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് വിജയിപ്പിക്കാമെന്ന കറുത്ത പരിഹാസമാണ് രഞ്ജിത്ത് ഇവിടെ അവതരിപ്പിച്ച് കയ്യടി നേടുന്നത്. സിനിമ വെറുമൊരു കലാരൂപമല്ല, അതിലൂടെ സാമൂഹിക വിമര്‍ശനവും സാധിക്കുമെന്നുകൂടി രഞ്ജിത്ത് ശങ്കര്‍ കാണിച്ചുതരുന്നു. തൃശൂര്‍ ഭാഷയുടെ അവതരണഭംഗിയും നന്നായി പ്രയോജനപ്പെടുത്താന്‍ സംവിധായകനു സാധിച്ചു.
പുണ്യാളന് അഗര്‍ബത്തിയുടെ സുഗന്ധം
-
'ഡേവി അങ്കിൾ മാത്രം ഇന്ന് ഇവിടെ ഇല്ല...'; അനിയത്തി ശ്രദ്ധയുടെ വിവാഹനിശ്ചയത്തിന് പൊട്ടിക്കരഞ്ഞ് പേളി മാണി!
-
'ആകെ ഈ പണിയല്ലേ ചെയ്യാനുള്ളു, അത് മര്യാദക്ക് ചെയ്തൂടെ?'; ലാല്‍ ജോസിനെ അന്ന് മമ്മൂട്ടി വഴക്ക് പറഞ്ഞു
-
എല്ലാ സൈഡിൽ നിന്നും പ്രശ്നങ്ങൾ; കുഞ്ഞുമായി അമേരിക്കയിൽ നിന്ന് വന്നപ്പോൾ; ശ്രീക്കുട്ടനായിരുന്നു എല്ലാം; ലേഖ