Don't Miss!
- Sports IPL 2024: സഞ്ജുവിന്റെ തന്ത്രം പാളിയേനെ, ആ മണ്ടത്തരം മുംബൈ മുതലാക്കി! രക്ഷിച്ചത് സന്ദീപ്
- Lifestyle ചാണക്യനീതി: അഗ്നിയേക്കാള്‍ നിങ്ങളെ പൊള്ളിക്കും ഈ മൂന്ന് കാര്യങ്ങള്‍, ചങ്ക് തകരും
- Automobiles വിദേശ മലയാളികളുടെ ശ്രദ്ധയ്ക്ക്, സർപ്രൈസ് വെളളപ്പൊക്കത്തിൽ നിന്ന് വാഹനം എങ്ങനെ സംരക്ഷിക്കാം
- News പൊന്നാനിയില്‍ കളിവിട്ട് കാര്യത്തിലേക്ക്; അടിയൊഴുക്കുകള്‍ക്ക് ശ്രമം, പറഞ്ഞതില്‍ മാറ്റമില്ലെന്ന് ജിഫ്രി തങ്ങള്‍
- Finance മൂന്ന് വർഷം കൊണ്ട് നൽകിയത് 1430% ലാഭം, ഈ സ്മോൾ ക്യാപ് ഓഹരി പൊളിയല്ലേ, നിങ്ങൾക്ക് നിക്ഷേപമുണ്ടോ..?
- Technology രാജമാണിക്യം ലെവൽ റോമിങ് പ്ലാനുമായി എയർടെൽ; 184 രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ റീച്ചാർജ് മതി
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
മമ്മൂട്ടിയെയും ലാലിനെയും നാടുകടത്തുകയല്ല അജണ്ട
മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നാടുകടത്തുകയല്ല തന്റെ അജണ്ടയെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത്. പുതിയ സിനിമയെന്ന് പറയുന്നത് അതല്ലെന്നും മലയാള മനോരമ ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ രഞ്ജിത്ത് വ്യക്തമാക്കുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരായ മമ്മൂട്ടിയ്ക്കും ലാലിനുമെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് കുറിയ്ക്ക് കൊള്ളുന്ന മറുപടികളാണ് രഞ്ജിത്ത് അഭിമുഖത്തിലൂടെ നല്‍കുന്നത്.
മമ്മൂട്ടിയെയും ലാലിനെയും പുറത്താക്കുകയല്ല എന്റെ ഉദ്ദേശം അവരഭിനയിച്ചിരുന്ന മോശം സിനിമകളില്‍ നിന്ന് പിന്മാറുകയും അതിന് സമയമില്ലെന്ന് പറയുകയും ചെയ്തതാണ് മാറ്റം. ഇങ്ങനെയൊരു മാറ്റത്തിന് പിന്നില്‍ താനും മറ്റു നവാഗത സംവിധായകരും മാത്രമല്ല, ഇത്തരം സിനിമകള്‍ക്കെതിരെ മുഖംതിരിച്ച പ്രേക്ഷകരാണ് ശരിയ്ക്കും ഇത്തരമൊരു മാറ്റത്തിന് ചാലകശക്തിയായി വര്‍ത്തിച്ചതെന്നും രഞ്ജിത്ത് പറയുന്നു.
ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ നടന്മാര്ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ ചിലരുടെ അസഹിഷ്ണുത മൂലമാണ്. ഇരുവരും തങ്ങളുടെ പ്രതിഭ കൊണ്ട് പ്രേക്ഷകരെ അമ്പരിപ്പിച്ചതാണ് ഈ അസഹിഷ്ണുതയ്ക്ക് പിന്നില്‍. മോഹന്‍ലാലിനെതിരെ ശക്തമായി ചില വെബ്സൈറ്റുകള്‍ സ്ഥിരമായി പലതും പടച്ചുവിടുന്നുണ്ടെന്ന് എനിയ്ക്ക് തോന്നിയിട്ടുണ്ട്.
പ്രണയത്തിലെ മോഹന്‍ലാലിനെയോ പ്രാഞ്ചിയേട്ടനിലെ മമ്മൂട്ടിയെയോ അവതരിപ്പിയ്ക്കാന്‍ കഴിയുന്നൊരു പുതുമുഖമുണ്ടെങ്കില് അയാള്‍ വരട്ടെ. പ്രതിഭ കൊണ്ടാണ് മാറ്റേണ്ടത് അല്ലാതെ പിന്തുണ കൊണ്ടല്ല. അങ്ങനെയാണ് അവരെ മാറ്റേണ്ടത്. സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ സിനിമയെ ഗൗരവത്തെ കാണുന്നവര്‍ ഏറെയുണ്ട്. അവരുടെ വിലയിരുത്തലുകള്‍ ഒരു തിരുത്തലിന് എന്നെ സഹായിച്ചിട്ടുണ്ട്.
എന്നാല്‍ ഭൂരിഭാഗവും സിനിമയുടമായി ബന്ധമില്ലാത്തവരാണ് രണ്ട് നടന്മാരെയും മാറ്റണമെന്ന അജണ്ടയുമായി അവര്‍ നില്‍ക്കുകയാണ്. ഫേസ്ബക്ക് നോക്കി സിനിമ കാണുന്നവര്‍ ഇപ്പോഴും ന്യൂനപക്ഷമാണ്. ഈ വലകള്‍ക്ക് പുറത്താണ് പ്രേക്ഷകന്. സിനിമയുടെ വിധി നിശ്ചയിക്കേണ്ടത് അവരാണെന്നും രഞ്ജിത്ത് പറയുന്നു. യുദ്ധം ചെയ്യേണ്ടത് മമ്മൂട്ടിക്കും ലാലിനുമെതിരെയല്ല
അടുത്ത പേജില്‍
-
എനിക്ക് ആരുടേയും പിച്ച വേണ്ട! മലയാളി മാധ്യമപ്രവര്‍ത്തകനെ മര്യാദ പഠിപ്പിച്ച വിദ്യ ബാലന്
-
സിബിനും ജിന്റോയും എപ്പോള്‍ വേണമെങ്കിലും റെഡ് കാര്‍ഡ് വാങ്ങി പുറത്ത് പോകാം! വിന്നറിനെ പറ്റി സോഷ്യല്‍ മീഡിയ
-
മകൾ പിറന്ന ശേഷം ആഴ്ച തോറും തെറാപ്പി; അഞ്ചോ പത്തോ ദിവസങ്ങൾ കൊണ്ട് മനസിലാക്കാൻ പറ്റില്ല; ആലിയയുടെ വാക്കുകൾ