Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
സ്വന്തംനാട് ഇതുവരെ അംഗീകരിച്ചില്ല:പ്രതാപ് പോത്തന്
അടുത്തിടെ ഒരു സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റില്‍ ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞിരുന്നു. സംസ്ഥാന അവര്‍ഡ് നിര്‍ണ്ണയ സമിതിയിലെ ഒരംഗത്തോട് എന്നെ എന്തുകൊണ്ട് അവാര്‍ഡിന് പരിഗണിച്ചില്ല എന്നു ചോദിച്ചു. അപ്പോള്‍ അയാള്‍ പറഞ്ഞത് 22 ഫീമെയില്‍ കോട്ടയത്തില്‍ ഞാന്‍ ചെയ്ത വേഷത്തോട് തനിയ്ക്ക് വെറുപ്പാണ് എന്നായിരുന്നു. അതേ അതുതന്നെയാണ് അഭിനയം വെറുക്കപ്പെടേണ്ട കഥാപാത്രത്തെ അത്തരത്തില്‍ത്തന്നെ അവതരിപ്പിക്കണം, ഈ വാക്കുകള്‍ അവാര്‍ഡിനേക്കാള്‍ വലുതായിട്ടാണ് എനിയ്ക്ക് തോന്നിയത്.
ഇക്കാര്യം ഏറെ ശരിയാണെങ്കിലും തനിയ്ക്ക് അവാര്‍ഡ് ലഭിയ്ക്കണമെന്ന മോഹമുണ്ടെന്നുള്ള കാര്യം അദ്ദേഹം മറച്ചുവെയ്ക്കുന്നില്ല. തന്റെ സ്വന്തം ആളുകളില്‍ നിന്നും അംഗീകാരം ലഭിയ്ക്കാന്‍ ആഗ്രഹമുണ്ടെന്നുതന്നെയാണ് അദ്ദേഹം പറയുന്നത്. 22 ഫീമെയില്‍ കോ്ട്ടയവും അയാളും ഞാനും തമ്മിലും ഞാനഭിനയിച്ച രണ്ട് ചിത്രങ്ങളാണ്. ആദ്യത്തേതില്‍ വെറുക്കപ്പെടുന്ന ഒരു കഥാപാത്രത്തെയാണ് ചെയ്തതെങ്കില്‍ രണ്ടാമത്തേതില്‍ പ്രേക്ഷകര്‍ ഏറെ സ്നേഹിക്കുന്ന ഒരു കഥാപാത്രത്തെയാണ് ചെയ്തത്. ഇതൊന്നുമല്ല ഒരു നടനെ അളക്കുന്നതിനുള്ള മാനദണ്ഡമെങ്കില്പ്പിന്നെ എന്താണ് അവാര്‍ഡിന് പരിഗണിക്കപ്പെടാനുള്ള യോഗ്യത?- അദ്ദേഹം ചോദിക്കുന്നു.
പല അവാര്‍ഡുകളും തനിയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ സ്വന്തം നാട്ടില്‍ നിന്നും ഒരു അംഗീകാരവും തനിയ്ക്ക് ലഭിച്ചിട്ടില്ലെന്നും പ്രതാപ് പറയുന്നു. ഇക്കാര്യത്തില്‍ പ്രേക്ഷകര്‍ ഏറെ വിശ്വസ്തരാണ്, അവര്‍ ഒരിക്കലും ഇക്കാര്യത്തില്‍ പക്ഷപാതം കാണിക്കാറില്ല. ഇഷ്ടമാണെന്ന് പറഞ്ഞാലും വെറുക്കുന്നുവെന്ന് പറഞ്ഞാലും അത് എന്റെ കഴിവിനുള്ള അംഗീകാരം തന്നെയാണ്. അംഗീകാരങ്ങളൊന്നും തേടിയെത്തിയില്ലെങ്കിലും ഞാന്‍ ഇപ്പോഴെന്നപോലെ എപ്പോഴും ഓരോ റോളും നന്നാക്കാനായി പരമാവധി ശ്രമിച്ചുകൊണ്ടിരിക്കും- അദ്ദേഹം പറയുന്നു.
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?