twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അരങ്ങിലെ അഭിനയസാമ്രാട്ട്

    By Ravi Nath
    |
    <ul id="pagination-digg"><li class="previous"><a href="/news/01-30-tribute-to-bharat-gopi-2-aid0166.html">« Previous</a>

    Bharat Gopi
    അടൂര്‍ കഥാപാത്രങ്ങളിലൂടെ കടന്നുവന്ന ഭരത് ഗോപിക്ക് അരവിന്ദനുമൊക്കെയാണ്. അഞ്ചുനാടകങ്ങള്‍ എഴുതുകയും മൂന്നെണ്ണം സംവിധാനം ചെയ്തു. യമനം,ഞാറ്റടി, ഉത്സവപിറ്റേന്ന്, എന്റെ ഹൃദയത്തിന്റെ ഉടമയ്ക്ക് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.യമനത്തിന് മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.

    1985 ല്‍ ഗവ.ഓഫ് ഫ്രാന്‍സ് നല്കുന്ന മികച്ച പെര്‍ഫോര്‍മര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചു. ഇന്ത്യയില്‍ ഈ അവാര്‍ഡ് ലഭിച്ചവര്‍ സ്മിതാപാട്ടീല്‍, നസിറുദ്ദീന്‍ ഷാ, ഓംപുരി, അമിതാഭ് ബച്ചന്‍ എന്നിവരാണ്. ഭരത് അവാര്‍ഡിന് പുറമേ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡുകള്‍ നാലുതവണ നേടാനും ഭരത്‌ഗോപിയ്ക്കായി.

    3 വര്‍ഷം ഫിലിംഫെയര്‍ അവാര്‍ഡും നേടി. നാലുതവണ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടിയ ഗോപിയ്ക്ക് രണ്ടു തവണ
    ഗള്‍ഫ് മലയാളി അസോസിയേഷന്‍ അവാര്‍ഡും ലഭിച്ചു. ഭരത് ഗോപി നിര്‍മ്മിച്ച് ഭരതന്‍ സംവിധാനം ചെയ്ത പാഥേയത്തിനു വി.ശാന്താറാം പുരസ്‌ക്കാരവും ലഭിച്ചു. അഭിനയം അനുഭവം എന്ന പുസ്തകത്തിനും അവാര്‍ഡ് ലഭിച്ചു.

    സദാ സേ ഉദത് ആദ്മി, ആഖാത് എന്നീ ഹിന്ദി ചിത്രങ്ങള്‍ രചന, മര്‍മ്മരം, സന്ധ്യമയങ്ങും നേരം, ലേഖയുടെമരണം ഒരു ഫ്ലാഷ്ബാക്ക്, കരിമ്പിന്‍പൂവിനക്കരെ എന്നിവയെല്ലാം ഗോപിയുടെ മികച്ച പ്രകടനം കണ്ട സിനിമകളാണ്.

    1986ല്‍ സ്‌ട്രോക്ക് വന്നതോടെ ശരീരത്തിന്റെ ഒരു ഭാഗം ഗോപിയുടെ നിയന്ത്രണത്തിലൊതുങ്ങാതായി. അപാരമായ ഇച്ഛാശക്തികൊണ്ട് തന്റെ അനാരോഗ്യം മറന്ന് പിന്നീട് എത്രയോ വേഷങ്ങള്‍ ഗോപി ചെയ്യുകയുണ്ടായി ഒടുവില്‍ ആ
    ഹൃദയമിടിപ്പ് നിലയ്ക്കുംവരെ.

    ഏറ്റവും ഒടുവില്‍ ദേ ഇങ്ങോട്ട് നോക്കിയേ എന്ന ബാല ചന്ദ്രമേനോന്‍ ചിത്രം. അയത്‌നലളിതമായ അഭിനയത്തികവിന്റെ ഈ ആള്‍രൂപം ഏതൊരു നടനും ചലച്ചിത്രകാരനും വീണ്ടും വീണ്ടും പാരായണ വിധേയമാക്കാവുന്ന ഒരു അതുല്യ മാതൃകതന്നെയാണ്. അഭിനയ സാമ്രാട്ടിന്റെ സ്മരണയ്ക്കു മുമ്പില്‍ പ്രണാമം.

    ആദ്യ പേജില്‍
    അനശ്വര നടനത്തിന് കൊടിയിറങ്ങിയിട്ട് നാലാണ്ട്

    <ul id="pagination-digg"><li class="previous"><a href="/news/01-30-tribute-to-bharat-gopi-2-aid0166.html">« Previous</a>

    English summary
    Gopi started his career as a theater actor at Prasadhana Little Theatres under G. Sankara Pillai. His first stage appearance was in the role of Raaghavan in the play Abhayarthikal. He developed his potentials with his associations and interactions with theater legends like C.N. Sreekantan Nair and Kavalam Narayana Panicker, who though belonging to different schools tried to fashion a contemporary indigenous theater in Malayalam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X