അബ്ദുള്ളക്കുട്ടിയെ സിപിഎം പുറത്താക്കി

ഞായര്‍, മാര്‍ച്ച്‌ 8, 2009, 10:03 [IST]
കണ്ണൂര്‍: ഒടുവില്‍ എപി അബ്ദുള്ളക്കുട്ടി എംപി ലക്ഷ്യം കണ്ടു. സിപിഎമ്മില്‍ നിന്ന് ഏതുവിധേയനെയും പുറത്തു കടക്കണമെന്ന മോഹം പാര്‍ട്ടി സാധിച്ചു കൊടുത്തു.

തുടര്‍ച്ചയായി അച്ചടക്കം ലംഘിച്ചു കൊണ്ടിരിയ്ക്കുന്ന എപി അബ്ദുള്ളക്കുട്ടി എംപിയെ സിപിഎമ്മില്‍ നിന്നു പുറത്താക്കിയ കാര്യം കണ്ണൂര്‍ ജില്ലാക്കമിറ്റി വാര്‍ത്താക്കുറിപ്പിലൂടെ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച പതിവില്ലാത്ത വിധം സിപിഎം നേതൃത്വത്തിനെതിരെ വിമര്‍ശനം ചൊരിഞ്ഞ അബ്ദുള്ളക്കുട്ടിയ്ക്കെതിരെ നടപടിയുണ്ടാകുമെന്ന കാര്യം എല്ലാവരും പ്രതീക്ഷിച്ചത് തന്നെയായിരുന്നു.

വികസന കാര്യത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോ‍ഡിയെ അനുകൂലിച്ച് പ്രസംഗിച്ചതിന്റെ പേരില്‍ നിലവില്‍ പാര്‍ട്ടിയില്‍നിന്നു സസ്പെന്‍ഷനിലായിരുന്നു അബ്ദുള്ളക്കുട്ടി. സസ്പെന്‍ഷനിലിരിക്കുന്ന സമയത്തും പാര്‍ട്ടിയെ ഇകഴ്ത്തിക്കാണിക്കുകയും വര്‍ഗശത്രുക്കളോടു ചേര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്തു എന്നാരോപിച്ചാണ്‌ പുറത്താക്കിയത്‌.

കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടിയിലെ യുവ എംപിമാര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അബ്ദുള്ളക്കുട്ടി പരാതിപ്പെട്ടിരുന്നു. പാര്‍ട്ടിയില്‍ സ്ഥാനമോ പരിഗണനകളോ കിട്ടുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനെ മാതൃകയാക്കണമെന്നും ഈ യുവനേതാവ് പറഞ്ഞുവച്ചു.

ബ്രാഞ്ച്‌ കമ്മിറ്റിയില്‍ അംഗത്വം പുതുക്കണമെന്ന പാര്‍ട്ടി നിര്‍ദേശം അംഗീകരിയ്ക്കില്ലെന്നും പാര്‍ട്ടി തന്നോട് കാണിച്ച തെറ്റുകള്‍ക്ക് പാര്‍ട്ടി കണ്‍ട്രോള്‍ കമ്മീഷനെ സമീപിയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ലോക്കല്‍ കമ്മിറ്റിയിലിരിക്കുമ്പോഴാണ്‌ താന്‍ സസ്പെന്‍ഷനിലായത്. ബ്രാഞ്ച്‌ കമ്മിറ്റിയില്‍ അംഗത്വം പുതുക്കുന്നത്‌ പാര്‍ട്ടി ഭരണഘടനയ്ക്കെതിരാണെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
പാര്‍ട്ടിയിലെ ചില ജില്ലാ നേതാക്കള്‍ക്ക് തന്നോട് വ്യക്തപരമായി പുലര്‍ത്തുന്ന അനിഷ്ടമാണ് നടപടികള്‍ക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പെട്ടെന്നുള്ള നടപടിയ്ക്ക് ജില്ലാ നേതൃത്വത്തെ പ്രകോപിപ്പിച്ചത് ഇതൊക്കെയായിരുന്നു.

ഹര്‍ത്താലിനെതിരേ നിലപാടെടുത്തും പാര്‍ട്ടിയുടെ അനുമതിയില്ലാതെ വ്യാപാര ബന്ധത്തിലേര്‍പ്പെട്ടതുമാണ് അബ്ദുള്ളക്കുട്ടിയ്ക്കെതിരെ സിപിഎമ്മിന്റെ ആദ്യ നടപടി ഉണ്ടായത്. എന്നാല്‍ തുടര്‍ന്നും തന്റെ നിലപാടുകളില്‍ അടിയുറച്ചു നിന്ന എംപി കെഎസ് യുവിന്റെയും എംഎസ്എഫിന്റെയും വേദികളിലെത്തി അവരുടെ പ്രവര്‍ത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ചിരുന്നു. ഇതിനിടെ പൊതു തിരഞ്ഞെടുപ്പില്‍ അബ്ദുള്ളക്കുട്ടി യുഡിഎഫ് ക്യാന്പിലേക്ക് മറുകണ്ടം ചാടാന്‍ തയാറാടെക്കുന്നതായ സൂചനകളും പാര്‍ട്ടിയ്ക്ക് ലഭിച്ചു കൊണ്ടിരുന്നു. ഇതൊക്കെ കൊണ്ടൊക്കെയാണ് തിരഞ്ഞെടുപ്പിന് ശേഷം ഉണ്ടാകുമെന്ന് കരുതപ്പെട്ടിരുന്ന പുറത്താക്കല്‍ നടപടി പെട്ടെന്നുണ്ടായത്.

1984ല്‍ എസ്എഫ്ഐ പ്രവര്‍ത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ച അബ്ദുള്ളക്കുട്ടിയുടെ വളര്‍ച്ച പെട്ടെന്നായിരുന്നു. 1989ല്‍ എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായ അബ്ദുള്ളക്കുട്ടി 1998ല്‍ സംസ്ഥാന പ്രസിഡന്റുമായി. 1999ല്‍ കോണ്‍ഗ്രസിന്റെ സിറ്റിംങ് എംപിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ തിരഞ്ഞെടുപ്പില്‍ കീഴടക്കിയതോടെ സിപിഎമ്മിന്റെ അദ്ഭുതക്കുട്ടിയെന്ന വിശേഷണവും അദ്ദേഹത്തിന് ചാര്‍ത്തിക്കിട്ടി. 2004ലും മുല്ലപ്പള്ളിയ്ക്കെതിരെ വിജയം ആവര്‍ത്തിച്ചു.

പാര്‍ട്ടിയുടെ അനുമതിയില്ലാതെ കച്ചവടത്തില്‍ ഏര്‍പ്പെട്ടുവെന്ന് ആരോപണത്തന്‍ മേല്‍ 2004ലാണ് അബ്ദുള്ളക്കുട്ടിയ്ക്കെതിരെ ആദ്യ നടപടി ഉണ്ടായത്. മയ്യില്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന എംപിയെ നാണത്ത് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ശിക്ഷ കഴിഞ്ഞ് പഴയ സ്ഥാനത്ത് തിരിച്ചെത്തിയതിന് ശേഷമാണ് മോഡി അനുകൂല പ്രസംഗം നടത്തി അബ്ദുള്ളക്കുട്ടി പാര്‍ട്ടിയില്‍ നിന്നും പുറത്തേക്കുള്ള വഴി തേടിയത്.
User Comments
നൌഷാദ് 09 Mar 2009 10:51 am
രജീല പച്ച കൊടി കുഞ്ഞലികുട്ടിക്കു കയ് മാറുന്നതോടെ തിരെഞ്ഞടുപ്പ് റാലി തുടങ്ങുന്നതാണ്. മുസ്ലിം ലീഗ് എന്ന പേരുള്ള ഞങ്ങളുടെ പാര്‍ട്ടിക്ക് കൊണ്ഗ്രെസ്സ് കാരായ എല്ലാ ഹിന്ദു പട്ടികളും വോട്ട് രേഖ പെടുത്തണം. ജാതിയുടെ പേരുള്ള ഇന്ത്യ യിലെ ഒരേ ഒരു പാര്‍ടിയാണ് ഞമ്മള്‍. മലപ്പുറവും പൊന്നാനിയും ഞമ്മള്‍ക്ക്‌ പതിച്ചു കിട്ടിയ സ്ഥലവാന്. ഞങ്ങള്‍ ഒന്ന് ജയിക്കട്ടെ അവിടെ. ഹിന്ദുക്കള്‍ക്ക് അവിടെ സ്ഥലം വാങ്ങാനോ വീട് വെക്കാനോ പറ്റാത്ത നിയമം കൊണ്ടുവരും ലക്ഷ ദീപിലെ പോലെ. കൊണ്ഗ്രെസ്സ് കാര്‍ ഹിന്ദുക്കള്‍ വിവരം ഇല്ലാത്തത് കൊണ്ട് ഞമ്മളും ക്രിസ്ത്യാനികളും രക്ഷ പെട്ടു. അല്ലെങ്കില്‍ രൂപത ഇടയ ലേഖനം ഇറക്കുന്ന മാതിരി ഈ പട്ടികളും ലേഖനം ഇറക്കിയലുള്ള അവസ്ഥ ഒന്ന് ചിന്തിച്ചു നോക്ക്. റബ്ബേ കെട്ടി വച്ച കാശു കിട്ടില്ല. പണിക്കര്‍ക്ക് വിവരം ഇല്ലാത്തതുകൊണ്ട് ഞമ്മള്‍ രെക്ഷ പെട്ടു. വെള്ളാപ്പള്ളി പറഞ്ഞാല്‍ പിന്നെ ഒരു പട്ടിയും കേള്‍കാത്തത് കൊണ്ടും ഞമ്മള്‍ സന്തോഷത്തില്‍ ആണ്.
തളത്തില്‍ ദിനേശന്‍ 09 Mar 2009 10:33 am
അഴിമതിക്ക് എതിരേ ഈ വരുന്ന 20 നു താഴെ പറയുന്നവര്‍ റാലി നടത്തുന്നതാണ്. ചന്ദനം വിശ്വന്‍, കോഴി ശങ്കര നാരായണന്‍, ഐസ് ക്രീം കുഞ്ഞാലികുട്ടി, കിഡ്നി ശങ്കരന്‍, റേഷന്‍ വേണുഗോപാല്‍, SSLC Question paper സൂപി, ബഷീര്‍, മാരവൂര്‍ - റവന്യൂ ടവര്‍ മാണി, ഗ്രഫ്യ്ടെ പിള്ള, സൂര്യനെല്ലി കുര്യന്‍, ഹിമാലയന്‍ ചെന്നിത്തല, ജീരകം മുസ്തഫ, പാമോയില്‍ കരുണാകരന്‍, Bed കോഴ കേസ്സില്‍ തിരുമേനിക്ക് എതിരെ കോടതിയില്‍ മൊഴി കൊടുത്ത ഒമ്മെന്‍ ചാണ്ടി, 12 കോടി അടിച്ചുമാറ്റിയ ശക്തന്‍, പഴയ ബിരിയാണി മിനിസ്റെര്‍ ഹസ്സന്‍, ജാഥ ലീടെര്‍ - കുഞ്ഞാലികുട്ടിയും രജീലയും
[ പ്രതികരണം എഴുതൂ ]
IPL, Himachal Pradesh Cricket Association Stadium, Dharmasala
Kings XI Punjab: 31 / 0, 3.2 Overs
1st Test , Lord's Cricket Ground, St John's Wood
West Indies: 83 / 2, 29 Overs
IPL, Feroz Shah Kotla, Delhi
Match starts at 08:00 pm IST