കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
യുവാവിനെ പിരാന മത്സ്യങ്ങള്‍ കൊന്നു തിന്നു
തലസ്ഥാനമായ ലാ പാസയില്‍ നിന്ന് 400 മൈല്‍ അകലെയാണ് റൊസാരിയോ ഡെല്‍ യാറ്റ. ബൊളീവിയയിലെ എര്‍ബോള്‍ റേഡിയോ സ്റ്റേഷന് കഴിഞ്ഞ ദിവസം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മാത്രമാണ് വിവരം പുറത്തറിഞ്ഞത്.
ഈ പ്രദേശത്തെ മീന്‍പിടുത്തക്കാരനായതിനാല്‍ തന്നെ യാറ്റാ നദിയില്‍ പിരാനകള്‍ ഉള്ള കാര്യം യുവാവിന് അറിയാതിരിക്കില്ലെന്നും അതിനാല്‍ തന്നെ സംഭവം ആത്മഹത്യയാകാമെന്നുമാണ് പോലീസ് നിഗമനം.
കൂര്‍ത്ത പല്ലുകള്‍ ഉള്ള പിരാന മത്സ്യങ്ങള്‍ ഏത് ജീവിയുടെയും മാസം നിമിഷങ്ങള്‍ക്കുള്ളില്‍ തിന്നുതീര്‍ക്കാന്‍ കഴിവുള്ളവയാണ്. ജലഭീകരരെക്കുറിച്ച് അറിയാവുന്നത് കൊണ്ടു തന്നെ ഇവയുള്ള ജലാശയങ്ങളില്‍ ആരുമധികം ഇറങ്ങാറില്ല.
കഴിഞ്ഞ സെപ്റ്റംബറില്‍ ബ്രസീലില്‍ ഒരു നദിയില്‍ നീന്താനിറങ്ങിയ പതിനഞ്ചോളം പേര് പിരാന മത്സ്യങ്ങളുടെ ആക്രമണത്തിന് ഇരയായിരുന്നു.
Story first published: Thursday, December 8, 2011, 9:41 [IST]