കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോഡോ തീവ്രവാദികള്‍ പെണ്‍കുട്ടിയെ കൊന്നു

  • By Soorya Chandran
Google Oneindia Malayalam News

ദിസ്പുര്‍: അസമിലെ ബോഡോ തീവ്രവാദികള്‍ പെണ്‍കുട്ടിയെ ക്രൂരമായി വധിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും തീവ്രവാദികള്‍ പുറത്തുവിട്ടിട്ടുണ്ട്.

ചിരാങ് ജില്ലയിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. തീവ്രവാദികളെ കുറിച്ച് സുരക്ഷാ സേനക്ക് വിവരം നല്‍കി എന്നാരോപിച്ചാണ് പെണ്‍കുട്ടിയെ കൊന്നത്. പെണ്‍കുട്ടിയെ കൊന്ന് നിലത്തിട്ടിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. പെണ്‍കുട്ടിയുടെ തലക്ക് ചുറ്റും രക്തം തളം കെട്ടി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

Bodo Murder

മറ്റുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പ് എന്ന രീതിയില്‍ ആണ് ബോഡോ തീവ്രവാദികള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഒറ്റുകാര്‍ക്ക് ഇതായിരിക്കും വിധി എന്നാണ് ഭീഷമി. കൂടുതല്‍ പേരെ ഇത്തരത്തില്‍ കൊല്ലുമെന്നും തീവ്രവാദികള്‍ ഭീഷണിപ്പെടുത്തുന്നു.

നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോ ലാന്റിന്റെ അഞ്ച് പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം സുരക്ഷാ സേന വധിച്ചിരുന്നു. സോങ്ബിജിത്ത് മേഖലിയില്‍ ഉണ്ടായ സംഘര്‍ഷത്തിലായിരുന്നു ഇത്.

അസമിലെ ബോഡോ ജനവിഭാഗങ്ങള്‍ക്ക് സ്വതന്ത്ര ബോഡോ രാജ്യം അനുവദിക്കണം എന്നതാണ് ബോഡോ തീവ്രവാദികളുടെ ആവശ്യം. ഇതിനായി അവര്‍ 16 വര്‍ഷമായി യുദ്ധത്തിലാണ്. അസമിലെ ബോഡോ ഇതര ജനവിഭാഗങ്ങളായിരുന്നു പലപ്പോഴും ഇവരുടെ ആക്രമണങ്ങളുടെ ഇര.

English summary
Bodo militants execute girl in Chirang a day after encounter of five NDFB rebels.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X