കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി വിനാശപുരുഷനല്ല, വദ്ര കള്ളന്‍: ഉമാഭാരതി

Google Oneindia Malayalam News

ദില്ലി: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ താന്‍ മനസിലാക്കിയതില്‍ പിഴവ് പറ്റി എന്ന് പാര്‍ട്ടിയുടെ തീപ്പൊരി നേതാവ് ഉമാ ഭാരതി. 2007 ല്‍ മോദിയെ വിനാശപുരുഷ് എന്ന് വിളിച്ച സംഭവത്തെക്കുറിച്ച് സംസാരിക്കവേയാണ് ഉമ ഇക്കാര്യം പറഞ്ഞത്. മോദിയെ വിനാശപുരുഷന്‍ എന്ന് വിളിച്ച് മൂന്ന് ദിവസത്തിനകം തന്നെ എന്റെ തെറ്റ് തിരിച്ചറിഞ്ഞിരുന്നു.

അത് കൊണ്ടാണ് മോദിയുടെ ഗുജറാത്തില്‍ ബി ജെ പിക്കെതിരെ തന്റെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്താതിരുന്നത്. മോദി കഴിവുറ്റ ഭരണാധികാരിയും നേതാവുമാണ്. രാജ്യത്തിന്റെ പ്രതീക്ഷയായി ഒരാള്‍ക്ക് വളരാന്‍ കഴിയുന്നത് വലിയ കാര്യമാണ്. എന്റെ എല്ലാ അനുഗ്രഹങ്ങളും പ്രാര്‍ഥനകളും മോദിക്കൊപ്പമുണ്ട്. മോദിയെ പ്രശംസിച്ചുകൊണ്ട് ഉമാഭാരതി പറഞ്ഞു.

uma-bharti

സോണിയാ ഗാന്ധിയുടെ മരുമകനും വിവാദപുരുഷനുമായ റോബര്‍ട്ട് വദ്രയെ ഉമാഭാരതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. വദ്ര അത്ര പ്രാധാന്യം അര്‍ഹിക്കുന്ന ആളല്ല. പക്ഷേ അദ്ദേഹം നടത്തിയിരിക്കുന്ന തിരിമറികള്‍ വളരെ വലുതാണ്. ആരാണീ വദ്ര? എന്താണ് അയാളുടെ വിശ്വാസ്യത? എങ്ങനെയാണ് അയാള്‍ ഗാന്ധിയായത്. എല്ലാ കള്ളന്മാര്‍ക്കും രാജ്യത്ത് ഒരു നിയമമേ ഉള്ളൂ - പ്രിയങ്ക ഗാന്ധിയോടായി ഉമാഭാരതി പറഞ്ഞു.

2007 ല്‍ ഉമാഭാരതി മോദിയെ വിനാശപുരുഷന്‍ എന്ന് വിളിച്ച വീഡിയോ കാണിച്ച് കോണ്‍ഗ്രസ് വോട്ട് പിടിക്കാന്‍ ശ്രമിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തന്റെ പഴയ പ്രസ്താവനയെ തള്ളി ഉമ തന്നെ രംഗത്ത് വന്നിരിക്കുന്നത്. ഇടക്കാലത്ത് ബി ജെ പി വിട്ട് പോയ ഉമ അടുത്തിടെ പാര്‍ട്ടിയില്‍ തിരിച്ചെത്തുകയായിരുന്നു. ഉത്തര്‍ പ്രദേശിലെ ഝാന്‍സിയില്‍ നിന്നാണ് 54 കാരിയായ ഉമ ഇത്തവണ ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്.

English summary
BJP leader Uma Bharti admits she had misjudged Narendra Modi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X