വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും വാനിഷിങ് സ്‌പ്രേ

By Gokul

ലണ്ടന്‍: 2014 ലോകകപ്പ് ഫുട്‌ബോളില്‍ പരീക്ഷിച്ച് വിജയിച്ച വാനിഷിങ് സ്‌പ്രേ ലോകത്തെ ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലുമെത്തുന്നു. ഓഗസ്ത് 16ന് തുടങ്ങുന്ന പുതിയ സീസണ്‍ മുതല്‍ റഫറിമാര്‍ വാനിഷിങ് സ്‌പ്രേ ഉപയോഗിക്കാന്‍ തുടങ്ങുമെന്ന് പ്രീമിയര്‍ ലീഗ് ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാര്‍ഡ് സുഡാമോര്‍ പറഞ്ഞു.

സ്‌പ്രേ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ക്ലബ്ബുകളുമായി പ്രീമിയര്‍ലീഗ് അധികൃതര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ചര്‍ച്ചകള്‍ക്കൊടുവിലാണ് പുത്തന്‍ സാങ്കേതിക വിദ്യയെന്ന നിലയില്‍ വാനിഷിങ് സ്‌പ്രേ ഉപയോഗിക്കാന്‍ തീരുമാനമായത്. എന്നാല്‍ ഗോള്‍ ലൈന്‍ ടെക്‌നോളജി ഉപയോഗിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്താന്‍ പ്രീമിയര്‍ ലീഗ് അധികൃതര്‍ക്ക് കഴിഞ്ഞില്ല.

vanishing-spray

വാനിഷിങ് സ്‌പ്രേ ഉപയോഗിക്കുന്നതോടെ റഫറിമാര്‍ വരയ്ക്കുന്ന വരയ്ക്കുള്ളിലേക്ക് കടന്നു നില്‍ക്കാന്‍ കളിക്കാര്‍ക്ക് സാധിക്കില്ല. കൂടുതല്‍ ഫ്രീകിക്ക് ഗോളുകള്‍ക്ക് ഇത് വഴിതുറക്കുമെന്നാണ് കരുതുന്നത്. ഫ്രീ കിക്ക് സമയത്ത് എതിര്‍ ടീമിന്റെ പ്രതിരോധഭിത്തി നിര്‍ണയിക്കുന്നതിനും, പന്തിന്റെ സ്ഥാനം നിര്‍ണയിക്കുന്നതിനുമാണ് വാനിഷിങ് സ്‌പ്രേ ഉപയോഗിക്കുന്നത്. വെളുത്ത പതപോലുള്ള സ്‌പ്രേ ഒരു മിനിറ്റുശേഷം മാഞ്ഞു പോവുകയും ചെയ്യും.

അര്‍ജന്റീനക്കാരനായ രസതന്ത്രജ്ഞന്‍ ഹെയ്ന്‍ അലെമാനെയാണ് വാനിഷിങ് സ്‌പ്രേ കണ്ടുപിടിച്ചത്. തന്റെ ലാബില്‍ കണ്ടുപിടിച്ച ഈ സ്‌പ്രേയ്ക്ക് സ്പൂണി എന്നായിരുന്നു ഇദ്ദേഹം ഇട്ട പേര്. ഇതിന്റെ പേറ്റന്റും ഇദ്ദേഹത്തിന്റെ പേരിലാണ്. 2012 യൂറോ കപ്പു മുതലാണ് വാനിഷിങ് സ്‌പ്രേ പ്രധാന ടൂര്‍ണമെന്റുകളില്‍ ഉപയോഗിച്ചു തുടങ്ങിയത്.

Story first published: Saturday, August 2, 2014, 9:04 [IST]
Other articles published on Aug 2, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X